Tuesday, December 27, 2011

കാണാതെ പോയത്



കാര്‍മേഘങ്ങള്‍ കരിനിഴലായ് -
കലങ്ങി മറയുന്ന മനസ്സിന്‍ ഉള്ളറകളില്‍ 
സൌഹൃദത്തിന്‍ വിത്തുപാകി വളര്‍ത്തുമ്പോള്‍ 
അറിഞ്ഞിരുന്നില്ല ഞാന്‍ 
അതില്‍ വിരിയുന്ന പൂവിനു 
 നിന്റെ  പ്രണയത്തിന്‍ സുഗന്ധമുണ്ടെന്ന്.
തൂലികപോലും വെറുത്ത ജീവചരിത്രത്തിലെ -
ചിതലരിച്ച താളുകള്‍ ചിക്കി ചികയുമ്പോള്‍ 
പുഞ്ചിരിയില്‍ നീയോളുപ്പിച്ച പ്രണയകാവ്യങ്ങള്‍ 
എന്റെ നെഞ്ചില്‍ ഉമിത്തീയായ് എരിയാന്‍ തുടങ്ങുന്നു .
 നിന്റെ ഓര്‍മ്മകള്‍  എന്നെ അതിലേക്കു വലിച്ചടുപ്പിക്കുമ്പോള്‍ 
അഗ്നിയില്‍ പിടഞ്ഞു ഞാന്‍ ദഹിക്കുകയോ?
സൌഹൃദത്തിന്‍ നനുത്ത പൂകൊമ്പുകളിലൂടെ
ദിനരാത്രങ്ങള്‍ മാറി  മറഞ്ഞപ്പോള്‍ 
നിന്‍ മിഴിനീരില്‍ തളിര്‍ത്ത ഒരുപൂവെങ്കിലും 
 നിന്റെ  സ്നേഹം എന്നോടോതിയിരുനെങ്കില്‍ 
നീ എന്നേ എന്നില്‍ അലിയുമായിരുന്നു .
എന്തായിരുന്നു നിന്‍ മനസ്സില്‍ 
പങ്കുവെച്ച സ്വകാര്യതകളില്‍ 
പറഞ്ഞു തീര്‍ത്ത കഥകളില്‍ 
പാടി നിര്‍ത്തിയ കവിതകളില്‍ 
ഒരിക്കലും നിന്റെ പ്രണയം 
എന്നെ തഴുകാതെ പോയി ....
നീ എന്നെ അറിയുകയായിരുന്നോ ?
എന്റെ എല്ലാം നിന്‍ മുന്നില്‍ പകര്‍ന്നോതുമ്പോള്‍ 
നീ എനിക്കാരോ ആയിരുന്നങ്കിലും
അതില്‍ പ്രണയിനിതന്‍ രൂപം 
മെനഞ്ഞെടുക്കാന്‍ എനിക്ക് കഴിയാതെ പോയി 
വര്‍ഷങ്ങളുടെ ഇടവേളകള്‍ 
വൈകി എത്തിയ പ്രണയ വസന്തങ്ങള്‍ 
ഇന്ന് ഞാന്‍ നിനക്കായ്‌ എഴുതി തുടങ്ങുന്നു 
തേങ്ങുന്ന നിന്‍  ഹൃദയത്തിലേക്കദ്യമായ്
കുളിര്‍ മഴയായ്  ഞാന്‍ പെയ്തിറങ്ങട്ടെ .
നന്ദി എന്നെ പ്രണയിച്ചതിനു ,
എനിക്ക് വേണ്ടി  കാത്തിരുന്നതിന് ,
പുനര്‍ജ്ജനിക്കട്ടെ  നാം ഒരിക്കലും 
പിരിയാത്ത പ്രണയത്തിന്റെ 
ഒരിക്കലും വറ്റാത്ത നീരുറവായ്....


Friday, December 23, 2011

...സ്ത്രീ .....



അഗ്നി, നീ സാക്ഷിപ്പെടുത്തിയ 
താലി ചരടുകള്‍ക്ക് നിറം മങ്ങി - 
 ഈ സൂര്യതാപത്തില്‍ ഉരുകി വീഴുമ്പോള്‍  
പുതുമയിലെ ബലിപുരകള്‍ക്ക് നീ ശീര്‍ഷകം ചാര്‍ത്തുകയോ?
'അമ്മ' തന്‍ അര്‍ഥം മറഞ്ഞു 
ജീവന്‍ തളിര്‍ത്ത കുഞ്ഞിളം കാലുകള്‍ 
ചില്ല് ഭരണിക്ക് അലങ്കാരമേകുമ്പോള്‍
രതിമൂര്‍ച്ചയില്‍ പിടയുന്ന സ്ത്രീത്വമേ അഹങ്കരിക്കുക .
തീന്‍ മേശയില്‍ നീ വലിച്ചെറിഞ്ഞ നിന്ടെ ചോരതുടിപ്പുകള്‍ 
നിന്നെ നോക്കി പുഞ്ചിരിച്ചു  നിന്നെ മാടിവിളിക്കും 
മൂല്യച്യുതികളില്‍  സാഗരം തീര്‍ക്കുന്ന അമാവാസരാത്രികളില്‍
കാലം നിന്ടെ ചേതനയറ്റ ചിത്രം വരച്ചു ചേര്‍ക്കും 
കറുത്ത രക്തം മണക്കുന്ന അരവുശാലകില്‍ നീ 
ലഹരിയുടെ എച്ചിലുകള്‍ക്കായ്‌   അലയുമ്പോള്‍ 
മുലകളില്‍ നീ വിഷമേന്തി നീ കാത്തിരിക്കുന്നുണ്ടാകും 
അറിയുന്നു ,ലജ്ജിക്കുന്നു നിന്നെയോര്‍ത്തു 
ഈ മനസ്സും ,സമൂഹവും .
നീ രാത്രിയുടെ ഭാവം മാറ്റി  
ഇരുട്ടിന്‍ തോഴിയായ് പൂക്കളറുക്കുമ്പോള്‍ 
നിര്‍വൃതിയടഞ്ഞ സംസ്കാരത്തിന്‍  
അവസാന തീ നാളങ്ങളിലും 
നിന്‍ ഉമിനീര് വീഴ്ത്തി
എല്ലാം ചവിട്ടിയരച്ചു  
തൂവെള്ള പുതപ്പുകളില്‍ ചോരച്ചിന്തുക.
ഈ യുഗത്തിന്‍ നഗ്നമായ  യക്ഷിപുത്രി
നീ തിരിഞ്ഞു നോക്കരുത് 
മുമ്പേ നടക്കുക , 
അകമ്പടിസേവിക്കാന്‍ ശുനകവര്‍ഗം ,
സീമകള്‍ കടന്നു നീ യാത്ര തുടരൂ ...
ഒരിക്കലെങ്കിലും  നിന്ടെ -
കണ്ണീരു പൊടിയുന്നതും  കാത്തു -
ജീവിച്ചു മരിച്ച  പതിവ്രത രത്നങ്ങള്‍
അക്ഷയപാത്രങ്ങളില്‍ കാലത്തിന്ടെ വിഷവുമായി 
നിന്ടെ വഴികളില്‍ കാത്തിരിക്കുന്നു  ...
നടന്നു  കയറുക , 
നിന്ടെ ജന്മം പൂര്‍ത്തിയാകട്ടെ






Tuesday, November 22, 2011

കര്‍ഷകന്‍



ഇതു നിന്‍ ചരമഗീതം 
വിയര്‍പ്പിന്‍ ഗന്ധമൂറുന്ന ഭൂമിതന്‍ വിരിമാറില്‍ 
കവിത വിരിയിക്കുന്ന നിന്‍ ഹസ്ത രേഖയില്‍ -
മരണത്തിന്‍ നിഴല്‍ നീലിച്ചതെങ്ങനെ ?
അമ്മതന്‍ നെറ്റിതടങ്ങളില്‍  അര്‍ച്ചനാ പുഷ്പ്പമായ് 
അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ 
നിന്‍ പ്രാണനെ പ്രാപിക്കാന്‍ തുടങ്ങുമ്പോള്‍ 
ഇവിടെ  നാളെയുടെ നിലവിളക്കുകള്‍ കെട്ടണയും.

ചോരയോഴുക്കി വരമ്പ് കെട്ടിയ മനസ്സിന്‍ അകത്തളങ്ങളില്‍ 
അടിഞ്ഞു കൂടി , പെറ്റുപെരുകുന്ന ബാധ്യതകള്‍ 
നിന്‍ മേനിക്കു വിലയുറപ്പിക്കുമ്പോള്‍ 
അറിയുന്നു ഞാന്‍ , 
ആഴ കയങ്ങളിലേക്കൊഴുകുന്ന കാലചക്രത്തിന്‍ 
ഇരുളടഞ്ഞ ഇടവഴികളിലെവിടെയോ ഞാനും മുങ്ങിമരിക്കുമെന്ന്

നീ ഈ പുലരുതന്‍ പിത്രുത്വം സ്വീകരിക്കൂ 
നിന്‍ മുന്നില്‍ തലകുനിച്ചു ഈ തലമുറ 
നിനക്ക് പിന്നില്‍ അണിനിരക്കാം
തിരിക വരിക 
അന്നമൂട്ടുന്ന നിന്‍  കൈകളാല്‍ നീ കയറുമുറുക്കുമ്പോള്‍ 
പ്രകൃതന്‍ ആത്മാവ് പിടയുന്നതറിയുക

നാളയുടെ പുസ്തക താളുകളില്‍ നിന്‍ വിളിപ്പേരുകള്‍ 
ശീര്‍ഷകമായ് അച്ചടിച്ചുണരുമ്പോള്‍
ഈ മാതാവിന്‍ ശവകല്ലറയില്‍ 
അവസാന മണ്ണും വീണിരിക്കും 

ശരിയാണ് ഞങ്ങള്‍ നിന്നെ കുത്തി നോവിച്ചു,
നിന്‍ നേരിന്നു നേരെ കത്തി താഴ്ത്തി -
നിന്‍ ഹൃദയങ്ങളുടെ കളിതൊട്ടിലില്‍  സ്മാരകം രചിച്ചു 
ഇനിയില്ല മാപ്പ് , 
തിരികവരിക നീ 
ഇതു ഞാന്‍ വാഴുന്ന തലമുറതന്‍
അഗ്നിയില്‍ പൊള്ളിച്ച വാക്കുകള്‍ 
നിന്‍ പാദ സ്പര്‍ശമേല്‍ക്കാത്ത -
വയല്‍പാടങ്ങളില്‍ ശ്മശാന മൂകത 
നിന്‍ പട്ടുണരാത്ത കൊയ്ത്തു വയലുകളില്‍ 
ശോക രാഗങ്ങള്‍ കവിത മെനയുന്നു 
തിരിക വരിക 
നിന്‍ വരവിനായ് കാത്തിരിപ്പൂ 
ഈ പ്രകൃതിയും മനുഷ്യനും 




Friday, November 18, 2011

ലക്ഷണങ്ങള്‍


മഴക്കാറിന്‍ ആലിംഗനങ്ങളില്‍ 
വേനല്‍പൂവുകള്‍ കരിഞ്ഞുണങ്ങും.  
അരണ്ട വെളിച്ചത്തിന്‍ പ്രാണന്‍ പിടയുന്നു .
സ്വന്തമല്ലാത്ത ജന്മനക്ഷത്രത്തിലെ  പുഴുകുത്തുകള്‍
രാശിപലകളില്‍ കരിനിഴല്‍ വീഴ്ത്തും 
ഹൃദയരക്തം പകര്‍ന്ന തൂലിക തുമ്പുകളില്‍ 
അക്ഷരതെറ്റുകള്‍ കവിതയെ തെരുവിലെരിയും .
ആത്മവിശ്വസത്തിന്‍ കൊടുമുടികളില്‍ 
ജടപിടിച്ച ആത്മാവ് ഉരുകി ഒളിക്കുമ്പോള്‍ 
ചക്രവാളങ്ങളില്‍ ചിതയൊരുക്കി കാത്തിരിക്കാന്‍ 
ഇരുളിന്ടെ ലോകത്ത് പടയൊരുക്കം .
എഴുതിവെച്ച ഗ്രന്ഥകെട്ടുകളില്‍
ശവപൂജനല്‍കുന്ന പരേതാത്മാക്കള്‍ 
അംഗബലതിനായ് പെരുമ്പറ തീര്‍ക്കും 
തളിര്‍ക്കാതെ  പോയ പൂമരങ്ങളില്‍ 
കുരുതി പൂക്കള്‍ കാറ്റിന്നു മരണ മണം പകരുമ്പോള്‍ 
എന്‍ ശിരസ്സ്‌ മണ്ണില്‍ പതിക്കും 
എന്നില്‍നിന്നും ചിതറിവീണ രക്തത്തുള്ളികള്‍ 
മണ്ണിലലിഞ്ഞു കവിതകളായ് ചിറകുവെച്ചുയരുമ്പോള്‍
ചന്ദനമുട്ടികള്‍ ബന്ധനം തീര്‍ത്ത തടവറയില്‍ 
അക്ഷരങ്ങള്‍ എനിക്ക് ദാഹജലം നല്‍കും 
അവസാന കര്‍മ്മവും കഴിഞ്ഞു ഞാന്‍ യാത്രയാകും 
മരണമില്ലാത്ത കണ്ണീര്‍ചുമക്കാത്ത തഴവരയിലേക്ക് 
നന്മകള്‍ അസ്ഥിതറയായി പണിതുയര്‍ത്തി 
അതില്‍ എന്റെ കവിത കൊതിവെക്കാന്‍ ഞാന്‍ വരും 
കൊതി തീരാത്ത ഭൂമിയിലെക്കൊരു തീര്‍ഥയാത്ര 

Monday, November 14, 2011

.....അശിരീരി......



പേപ്പിടിച്ചോടുന്ന ദേഹവും 
ചോര കുടിച്ച ദ്രംഷ്ട്ടകളും മറച്ചു 
നിന്ടെ ഇരയാകള്‍ക്കായി 
അലഞ്ഞു നടക്കുക 

ചായക്കൂട്ടുകള്‍ ചുണ്ടിലണിഞ്ഞു
നിന്‍ വികാര മുണര്ത്തുന്ന മേലടയുമായ് 
അലയുന്ന കാമശിലകളില്‍
നീ നിന്ടെ ശില്‍പ്പം കൊത്തിവെക്കുക .

ഓര്‍ക്കുക ആ മാറിടങ്ങളില്‍ 
സ്നേഹത്തിന്ടെ മുലപ്പാലുകിനിയില്ല ,
തേനോലിക്കുന്ന ചുണ്ടുകളില്‍ 
പോയ്‌ മറഞ്ഞ നിമിഷത്തിന്‍ അനുഭൂതികള്‍ 
ഉമിനീരായ് ഇറ്റുവീഴുമ്പോള്‍ 
നീയത് ഞൊട്ടി നുണയുമ്പോള്‍ 
നിന്ടെ പൌരുഷത്തിനത് വീര്യം പകരട്ടെ .

നിന്ടെ ലോകം അവിടെ മാത്രം .
അവിടെ, രാവില്‍ ഹൃദയങ്ങള്‍ പിളര്‍ന്നു 
ചോരമഴ പെയ്യും 
വെട്ടി നുറുക്കിയ മാംസ കഷണങ്ങളില്‍ 
നിന്‍ മാതൃത്വം അഴുകി തുടങ്ങുമ്പോള്‍ 
ചവച്ചു തുപ്പിയ എച്ചില്‍ പാത്രങ്ങളില്‍ 
നീ നിന്ടെ സഹോദര്യത്തെ ചികഞ്ഞെടുക്കുക ,
നിന്ടെ യസസ്സുയരട്ടെ ..ഉയരങ്ങളിലേക്ക് 

നിന്ടെ സമയം കുറിക്കപെട്ടു
നിന്ടെ നയിച്ച വികാരങ്ങള്‍ 
നീ വിഹരിച്ച  ചളിക്കുണ്ടുകള്‍
എല്ലാം നിന്ടെ സബാദ്യമായ്
അവശേഷിക്കട്ടെ 

നിന്ടെ പ്രാണന്‍ അടര്‍ത്തിയെടുക്കുമ്പോള്‍
എവിടെയോ ,ആരൊക്കെയോ 
പാപ മോക്ഷത്തിന്‍ പുതുമയില്‍ 
നീന്തിത്തുടിക്കുന്നു

കരി പുരണ്ട നിന്‍ ദേഹം 
അഗ്നിയില്‍ ജ്വലിക്കുമ്പോള്‍
ഈ ഭൂമി പുളകിതമാകും

ഇത് പെറ്റമ്മതന്‍ ശാപമോ ?
നിന്ടെ തലമുറ ഉദരത്തില്‍ മുറവിളികൂട്ടുന്നു 
ജനിക്കും മുമ്പേ കാര്‍ന്നെടുത്ത മാതൃത്വം 
നിനക്ക് ജന്മമേകുമ്പോള്‍
നിന്‍ അട്ടഹാസത്തില്‍ ഭൂമി പിളരും 
ആ അമ്മതന്‍ നെഞ്ചില്‍ 
ദക്ഷിണ വെച്ച്  ഇരകളെ കാത്തിരിക്കുക 
തുടങ്ങട്ടെ പുതു ജന്മം 

പിച്ചവെക്കും മുമ്പേ അറിഞ്ഞു വീഴ്ത്തണം കാലുകള്‍ 
കണ്ടു തുടങ്ങും മുമ്പേ ചൂഴ്നെടുക്കണം കണ്ണുകള്‍ 
എല്ലാം എല്ലാം നിന്നില്‍ നിന്ന് അടര്‍ത്തിയെടുക്കുമ്പോള്‍ 
നിന്ടെ തലമുറ നശിക്കട്ടെ 
നീയാകട്ടെ നിന്ടെ പരമ്പരയിലെ
അവസാന ശ്വാസവും ,ജീവനും .....








Wednesday, November 9, 2011

കവിതേ നിനക്കായ്‌..


നീ നശിക്കട്ടെ 
നിന്നെ പേറാന്‍ ഇനി എനിക്കാവില്ല 
തൂലികയിലെ അവസാന ശ്വാസവും നിലച്ചിരിക്കുന്നു .
കീറി മുറിക്കാത്ത അക്ഷരങ്ങള്‍ക്കൊണ്ട്‌ 
നിന്നെ പകര്‍ത്താന്‍ ഞാനാര് ?
പിറവിയെടുക്കാതെ പോയ നിന്‍ ജന്മമോര്‍ത്തു -
എന്‍ മനം പിടയുമ്പോള്‍ ,അശക്തനാണ് ഞാന്‍ ..
എനിക്കെന്നെ നഷ്ട്ടപെട്ടിരിക്കുന്നു 
ഒരിക്കലും പിരിയില്ലന്നു അഹകരിച്ച അക്ഷരങ്ങളും -
എന്നെ തേടിയലഞ്ഞില്ല 
ജീവിതമെന്ന കണക്കു പുസ്തകത്തില്‍ 
എഴുതി ചേര്‍ക്കാന്‍ ബാക്കിവെച്ച കവിതകളും 
ചാപിള്ളകളായി പിറക്കട്ടെ .
തൂലികയുമായി പടവെട്ടിയ എന്‍ വിരല്‍തുമ്പുകള്‍ 
ദക്ഷിണയായ് നീ അറിഞ്ഞു വീഴ്ത്തുക .
നിന്‍ നഗ്നതയില്‍ കാമം നീലിച്ച കണ്ണുകളില്‍ 
മരണത്തിന്ടെ നിഴല്‍ പടരുന്നതും ഞാനറിയുന്നു .
എന്തിനു നീ എന്നില്‍ പിറന്നു 
എന്റെ വേദനകള്‍ ആവര്‍ത്തിച്ച്‌ താളുകളില്‍ -
പകര്‍ത്തിയെഴുതുമ്പോള്‍ നീ എന്ത് നേടി ?
എന്റെ മാത്രമായ സ്വപ്നങ്ങള്‍ക്ക് 
അക്ഷരങ്ങളിലൂടെ ജീവന്‍ പകരുമ്പോളും-
വിഡ്ഢി എന്ന് ജനം എനിക്കുമേല്‍ പച്ചക്കുത്തുംബോളും 
നീ പുഞ്ചിരിക്കുണ്ടായിരുന്നു . എന്തിനു വേണ്ടി ?
ഞാന്‍ എന്ന  മനുഷ്യമൃഗം ജനിക്കുംമുമ്പേ മണ്ണടിഞെന്നു 
നാളെയുടെ പ്രഭാതങ്ങളെ നോക്കി വിളിച്ചു പറയണോ ?
അതോ , പുനര്‍ജ്ജനിക്കുന്ന ശ്മശാന മൂകതയെ -
മിന്നലില്‍ പിളര്‍ന്നു കവിതതന്‍ സൗന്ദര്യം 
കാറ്റില്‍ പറത്തുന്നതിനോ ?
എങ്കില്‍ നിനക്ക് തെറ്റി,
എഴുതി തീരും മുമ്പേ മാഞ്ഞു പോയ വാക്കുകള്‍ ,
അലങ്കാരമായി എന്നില്‍ തിളങ്ങിയതെല്ലാം 
അഗാതതയില്‍ മുങ്ങി മരിക്കുമ്പോള്‍ 
ചികഞ്ഞെടുക്കാന്‍ നിനക്ക് കഴിയാതെ പോകട്ടെ .
എല്ലാത്തിനും മാപ്പ് 
നീ എന്ന വര്‍ണ്ണ ചിറകുമായ് 
അക്ഷരങ്ങളുടെ ലോകത്ത് പറന്നുയരുന്നവര്‍ക്കായി 
ഞാന്‍ വഴി മാറട്ടെ 
ഒരു പരിഹാസ പാത്രമായി നാം മാറുന്നതിന്‍ മുമ്പേ 
ഒടുങ്ങാം നമുക്ക് 
ഇന്നലകളിലെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ 
നാളെ തളിരിടുന്ന പ്രഭാതങ്ങള്‍ക്കായി അടയിരിക്കുമ്പോള്‍ 
കലങ്ങി മറിഞ്ഞ എന്‍ മനം ശാന്തമാകുന്ന നാളുകളില്‍ -
ഒഴുകി അകന്ന ഭാവനകള്‍ എന്നില്‍ തിരിച്ചെത്തുന്ന വേളകളില്‍ 
നീ എന്നിലേക്ക്‌ മടങ്ങിയെത്തുക 
അതുവരെ ചലിക്കട്ടെ ഞാന്‍ 
ചരടിലാത്ത ഒരു ചെറു പട്ടമായ് ..........


Friday, November 4, 2011

ഒഴുക്കില്‍ ഒരില



കാലമെന്ന വട വൃക്ഷമേ 
നിന്‍ മേനിയില്‍ ഒരിലയായ് -
ഞാന്‍ സ്ഥാനം പിടിക്കട്ടെ 

പകലിന്‍ ആലിംഗനങ്ങളില്‍ 
വികാരഭരിതമാകുന മേനിയില്‍ 
രാത്രിയുടെ തിരശീല മറയുമ്പോള്‍ 
പുഴുക്കുത്തുകള്‍ ഖനീഭവിച്ചുറങ്ങുന്നു

വേദനകള്‍ കൊടുംകാറ്റായ്
എന്നെ പുണരുമ്പോള്‍ 
ചാഞ്ചാടുന്ന മനസ്സിനെ നീ -
നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുക 

തളിരിട്ട സ്വപ്നങ്ങല്‍ക്കുമേല്‍ 
ഓര്‍മ്മകള്‍ കൂട് കെട്ടുമ്പോള്‍ 
ഇന്നലകളിലെ കരിമഷികള്‍
മഞ്ഞുതുള്ളിയായ് ഇറ്റു വീഴട്ടെ 

നീ എന്നാ പ്രപഞ്ച സത്യത്തിനു -
മുന്നില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ 
"ഞാന്‍ " എന്ന വേരുകള്‍ 
എന്നില്‍ ആഴ്നിറങ്ങുന്നു 

ഒരു ഇളം കാറ്റിന്‍ തലോടലില്‍ 
പൊഴിഞ്ഞു വീഴുമെങ്കിലും 
അഴ്നിറങ്ങിയ വേരുകള്‍ 
എന്റെ ശവക്കുഴി വെട്ടുന്നു 

കാലുകള്‍ തളരുന്നു 
കണ്ണില്‍ ഇരുട്ട് 
നെരമ്പുകള്‍ കീറിമുറിയുന്നു
പൊട്ടി ഒഴുകുന്ന രക്ത തുള്ളികളില്‍ 
മഞ്ഞ നിറം പടരുമ്പോള്‍ 
ഞാന്‍ പാകമാകുന്നുവോ ?

നീ മുലയൂട്ടിയ വെള്ളരി പ്രാവുകള്‍ 
അനന്തതയില്‍ ചിറകടിച്ചുയരുമ്പോള്‍ 
പരാജയ സീമകള്‍ ചുബിക്കാന്‍-
കുതിച്ചു പായുന്ന എനിക്ക് മുന്നില്‍ 
നീയൊരു തടയായ് വഴിമുടക്കുക 

നാളെ ഞാന്‍ കൊഴിഞ്ഞു വീഴും 
എന്റെ മൃതദേഹത്തില്‍ ഉറുബരിക്കും 
ചീഞ്ഞു തുടങ്ങുന്ന  ദേഹം വീണ്ടും -
പരാജയപ്പെടുന്നവന്ടെ 
അടയാളങ്ങള്‍ കൊത്തിവെക്കും 

കരിയിലയായ് കരിഞ്ഞുനങ്ങുമ്പോള്‍ 
എല്ലാം നഷ്ട്ടപെട്ടിരിക്കും 
വെട്ടി പിടിച്ച സാമ്രജ്യങ്ങള്‍ 
പകര്‍ത്തി വെച്ച ശേഷിപ്പുകള്‍ 
സ്വന്തമായ വികാരങ്ങള്‍ 

ഇത് എന്റെ വിധിയല്ല 
ഞാന്‍ കടമെടുത്ത 
എന്റെ സാരഥികള്‍ 
എന്റെ നെഞ്ചില്‍ കത്തിതാഴ്ത്തി 

പാഠമായ് അവശേഷിക്കട്ടെ 
താളുകളില്‍ ചിതലരിക്കും മുമ്പ് 
നീ വായിച്ചു തുടങ്ങുക ..


Saturday, October 29, 2011

ഭ്രാന്തന്‍



വെളിച്ചം പടരാത്ത അന്ധകാരത്തിന്‍
തടവറകളിലെവിടെയോ  ഭ്രാന്തന്‍ മയങ്ങി കിടക്കുന്നു 
ചങ്ങലകള്‍ വരിഞ്ഞു മുറുകുന്ന കാല്‍പാദങ്ങളില്‍ -
പിടയുന്ന  പ്രാണന്‍ മരണത്തെ മാടി വിളിക്കുന്നു .
അസ്ഥികള്‍ കരിഞ്ഞുണങ്ങിയ മൃതശരീരം -
കാട്ടുതീക്കായ്‌ കാത്തിരിക്കുന്നു .
ജരാനര ബാധിച്ച മനസ്സിനുള്ളില്‍ 
തോരണം ചാര്‍ത്ത രക്ത പതാകകള്‍ 
സ്വതന്ത്രത്തിനായ് മുറവിളികൂട്ടുന്നു .
വിണ്ടു കീറിയ ആമാശയ വിടവിലൂടെ 
വിയര്‍പ്പിന്‍ തുള്ളികള്‍ ഒലിച്ചിറങ്ങുബോളും 
വേദനകള്‍ ലഹരിയായ് പുനര്‍ജ്ജനിക്കുബോളും
ഭ്രാന്തനെന്ന വിളിപ്പേരിന്‍ ഈരടികള്‍ 
ഇരുബഴികളില്‍ തട്ടി പ്രതിധ്വനിക്കുന്നു .
നൊന്തുപെറ്റ മാതൃത്വം ശവകല്ലറകളെ -
പ്രണയിച്ച നാള്‍ മുതല്‍ -
ഞാന്‍ എന്ന ഭ്രാന്തന്‍ ഇരുളില്‍ സന്തതിയായ് 
ഈ തടവറയില്‍ ജനിച്ചു വീണിരുന്നു .
ചിതലരിക്കുന്ന നഗ്നതയില്‍  കാലം 
അടയാളങ്ങള്‍ വരച്ചു ചേര്‍ക്കുബോള്‍ -
കൊഴിഞ്ഞു വീണ പുസ്തക താളുകളാല്‍
ഞാന്‍ എന്‍ ജീവചരിത്രം മെനെഞ്ഞെടുക്കും.
വിശപ്പിന്‍ ജാര സന്തതികള്‍ 
ദാഹമകറ്റാന്‍ ധമനികള്‍ക്കുള്ളില്‍ പടനയിക്കുമ്പോള്‍ 
അനാഥത്തിന്‍ നൊമ്പരങ്ങള്‍ ഭ്രാന്തനെ തൂക്കിലേറ്റട്ടെ
വാടി വീഴാത്ത പൂച്ചെണ്ടുകളും 
കത്തിയമരാത്ത ചന്ദനമുട്ടികളും 
കാത്തിരിക്കുന്നില്ല എന്നറിയാമെങ്കിലും 
പ്രാണന്‍ മരണത്തെ രമിക്കുന്ന വേളകളില്‍ 
ഈ ഭ്രാന്തന്ടെ സ്വപ്നം പൂവണിയും 
അന്ന് മാത്രമോ ഈ ഭ്രാന്തന്ടെ എന്റെ മോചനവും ?


Wednesday, October 26, 2011

......പ്രണയിനിക്കായ്.......





പ്രണയിനി നീ വിഹരിക്കുക
പ്രണയമെന്ന വികാര വിശാലതയില്‍ 
ഒരിക്കലും വറ്റാത്ത നീരുറവായ് പെയ്തൊഴിയുക .
അക്കരപച്ചകള്‍ തേടി അലയുന്ന നാളുകളില്‍ 
നിന്ടെ പ്രണയം എന്നെ നയിക്കട്ടെ 
സ്വപ്നങ്ങള്‍ കണ്ണീരായ് ഉരുകി ഒലിക്കുമ്പോള്‍ 
പൊഴിഞ്ഞു വീണ മയില്‍‌പ്പീലി തുണ്ടുകള്‍ 
പ്രണയലേഖനങ്ങള്‍ക്കിടയില്‍ പെറ്റു പെരുകട്ടെ .
തിരമുറിയാത്ത ഓര്‍മകളുടെ വേലിയേറ്റങ്ങളില്‍ 
ആര്‍ത്തു രസിക്കുന്ന തിരമാലകളില്‍ 
നീ നെയ്തുവിട്ട പ്രണയ കാവ്യം 
ഇങ്ങകലെ , മാണലാരണ്യ ങ്ങള്‍ക്കപ്പുറം 
എനിക്കായ് വന്നു പതിക്കുമ്പോള്‍ 
അറിയുന്നുവോ നീ,  നിന്ടെ പുഞ്ചിരിക്കായ്‌ ഞാന്‍ 
വിയര്‍പ്പോഴുക്കുന്നതും ,വേദനകളില്‍ ഞാന്‍ അന്തിയുറങ്ങുന്നതും
കാത്തിരിക്കുന്ന നിന്‍ മനസ്സിന് മുകളില്‍ 
ഇളം കാറ്റായ് ഞാന്‍ ചുവടു വെക്കുമ്പോള്‍ 
അറിയുന്നു ഞാന്‍ നിന്നെ ,
നിന്ടെ കണ്ണുകള്‍ എനിക്കായ് കവിത മെനയുന്നതും
നീ എന്ന വികാരം എന്നെ കീഴ്പ്പെടുതുന്നതും 
സിന്ദൂരം തേടുന്ന നെറ്റി തടങ്ങളില്‍ 
എന്‍ വിരല്‍ വീണമീട്ടുന്ന നാളുകള്‍ക്കായി കാത്തിരിക്കുക .
ചുംബനം ദഹിച്ച ചുണ്ടുകളില്‍ 
നീ കാത്തു വെച്ച അനുഭൂതികള്‍ 
വിരഹത്തിന്‍ കുത്തൊഴുക്കില്‍ നശിക്കതിരിക്കട്ടെ .
നിമിഷങ്ങള്‍ യുഗങ്ങളായ്‌ ഇഴഞ്ഞു നീങ്ങുമ്പോള്‍ 
നിന്നിലേക്ക്‌ ഞാന്‍ വരും .
നിന്ടെ മോഹങ്ങളില്‍ ഒരു നിലാവായ് ഞാന്‍ പൂത്തു നില്‍ക്കും  .
നീ എന്നും എന്റെ മാത്രം 
കാത്തിരിപ്പിന്‍ നൊമ്പരങ്ങല്‍ക്കൊടുവില്‍ 
സൌഭാഗ്യങ്ങളുടെ താലി ചരടുമായ് 
നിനക്ക് മുന്നില്‍ ഞാന്‍ പറന്നിറങ്ങുമ്പോള്‍ 
അവിടെയും നിന്ടെ പ്രാര്‍ത്ഥനകള്‍ 
നമുക്ക് ഉര്‍ജ്ജം  പകരട്ടെ .............

 

Tuesday, October 11, 2011

...പുനര്‍ജന്മം ....

അന്തി മയങ്ങുന്നു 
മദ്യ ലഹരി ശരീരത്തെ വല്ലാതെ തളര്‍ത്തുന്നു 
വിശപ്പടക്കിയ പുകച്ചുരുളുകള്‍ എനിക്ക് ചുറ്റും -
തളം  കെട്ടി നില്‍ക്കുമ്പോള്‍ 
എന്നില്‍ തെളിയുന്ന ബോധ മണ്ഡലത്തിന്‍ ആദ്യ കണികകള്‍ 
ശുഭ്രവസ്ത്രധാരികള്‍ , പൂവിതള്‍ പോല്‍ -
മൃദുലമായ കൈകളാല്‍ എന്നെ കോരിയെടുത്തു 
ഉയരങ്ങളിലേക്ക് ചിറകു വെച്ച് പറന്നകലുന്നു 
കുളിരു പകരുന്ന മഴ മേഘങ്ങളിലൂടെ 
മുന്നേറുമ്പോള്‍ എന്‍ മനം ശന്തമായിരുന്നോ ?
തിളങ്ങുന്ന കണ്ണുകളാല്‍ അവരെന്നെ ഉറ്റു നോക്കുമ്പോള്‍ 
എന്തായിരിക്കും അവരുടെ മനസ്സില്‍ 
സ്നേഹമോ ,വെറുപ്പോ അതോ -
പേരറിയാത്ത വികാരങ്ങളോ ?
ആകാശ ചെരുവുകള്‍ , 
വെണ്ണിലാവു പൂത്ത മഴകാടുകളിലൂടെ 
എവിടെക്കോ എന്നെയും കൊണ്ടവര്‍ പറന്നുയരുന്നു 
കൌതുകത്തിന്‍ വെള്ളരിപ്രാവുകള്‍ ചിറകടിച്ചുയരുന്നു.
ഇരു കൈകളില്‍ തളര്‍ന്ന ശരീരം 
എന്തിനോ വേണ്ടി ദാഹിക്കുന്നത് അവരറിയുന്നുവോ?
കല്‍വിളക്കുകള്‍ പ്രകാശം ചൊരിയുന്ന 
കല്‍പ്പടവുകളിലെവിടെയോ  -
അവരെന്നെ നഗ്നനാക്കി കിടത്തി 
വിറയ്ക്കുന്ന ചുണ്ടുകളിലേക്ക്‌ 
തുളസികതിരാല്‍ ദാഹജലം ഇറ്റുവീഴുമ്പോള്‍ 
ഹൃദയ പാളികള്‍ക്കിടക്ക് മരണം കട്ടപിടിച്ചിരിക്കണം
അകലെ എനിക്കായ് ചിത ഒരുങ്ങുന്നു 
നിലവിളികള്‍ ,തേങ്ങലുകള്‍ 
അതേ, ഞാന്‍ മരിച്ചുവോ ?
എന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയോ?
ചേതനയറ്റ എന്റെ മൃതദേഹവും താങ്ങി
ആരൊക്കെയോ നടന്നു നീങ്ങുന്നു 
ദൂരേ ഏതോ ലോകത്തിരുന്നു 
എന്റെ ശവദാഹം ഞാന്‍ നോക്കി കാണുകയോ ?
എന്നെ  കോരിയെടുത്ത മാലാഖമാര്‍ ഇപ്പോള്‍ എനിക്ക്ചുറ്റുമില്ല
ബാക്കി വെച്ചതെല്ലാം തച്ചുടച്ചു അവരെങ്ങോ പോയ്മറഞ്ഞു 
ഇനി എന്ത് ,മുന്നില്‍ വിജനമായ പാതയില്‍ 
പ്രകാശം തട്ടി പ്രതിഫലിക്കുന്നു 
തനിച്ചാണ് , പുതു വഴിയിലൂടെ  പിച്ചവെക്കട്ടെ
വീണ്ടുമൊരു സ്വപ്ന ജീവിതത്തിനായ് .....

Wednesday, September 28, 2011

.....വേശ്യ ...



രാവിന്ടെ തിരശീലയില്‍ തടവറ സൃഷ്ട്ടിക്കുന്ന -
ആത്മാവോ നീ .. അതോ ,
കാമത്തിന്‍ അഗ്നി നാളങ്ങള്‍ -
നെഞ്ചിലേറ്റി പറക്കുന്ന മനുഷ്യ മുഖങ്ങള്‍ 
നിനക്കേകിയ വിളിപ്പേരോ 'വേശ്യ '
ഒടുങ്ങാത്ത അഗ്നിയില്‍ കുളിച്ചു കയറുമ്പോള്‍ 
നിന്ടെ വിയര്‍പ്പിന്‍ മാധുര്യം നക്കി നുണയുന്നവര്‍
അനുഭൂതികള്‍ നൊമ്പരമായ് കണ്ണില്‍നിന്നും ഒലിച്ചിറങ്ങുമ്പോള്‍ 
ഈറനണിഞ്ഞ തിരു വസ്ത്രം നിന്നെ ശപിക്കുന്നുവോ ?
നീ എന്തേ ഈ വഴിയില്‍ ..
വെളിച്ചം നിനക്കന്യമാകുന്ന നാളുകളില്‍ 
നിന്ടെ മനസ്സില്‍ എന്തായിരുന്നു ..
സ്ത്രീത്വം പൂണൂലായ് മനസ്സില്‍ വരിഞ്ഞു മുറുകുമ്പോള്‍ 
പൊട്ടിച്ചെറിയാന്‍ നിന്നെ ആരു നയിച്ചു...
ചോര പൊടിഞ്ഞ ആനന്ദത്തിന്‍ കൊടുമുടിയില്‍ നീ വിഹരിക്കുമ്പോള്‍ 
നാളയുടെ തീ കണ്ണുകള്‍  നീ എന്തേ കാണാതെ പോയ്‌ 
എല്ലാം നഷ്ട്ടപ്പെട്ടന്നു നീ കരുതുബോളും
നിനക്ക് മുന്നില്‍ തുറന്നിട്ട വാതിലുകള്‍ 
 തുറക്കാതെ പോയത് നിന്ടെ തെറ്റ് 
ഇളംചൂടില്‍ പകര്‍ന്നു നല്‍കിയ പുരുഷബീജം 
നിന്‍ മാതൃത്വത്തിന്‍ വില നല്‍കി പിന്തിരിയുമ്പോള്‍ 
ചുരത്തിയ അമ്മിഞ്ഞപ്പാലിന്‍ മാധുര്യം 
അന്യമാകുന്നത്‌ നിനക്ക് മാത്രമോ ?
നിന്നെ എനിക്കറിയില്ല , നിന്ടെ സ്വപ്നങ്ങളും എനിക്കറിയില്ല 
നിന്നെ പിന്തുടരല്‍ ഞാന്‍ ഈ  പാതി വഴിയില്‍ അവസാനിപ്പിക്കട്ടെ 
എന്നോ ചത്ത്‌ ചീഞ്ഞ മനസ്സുമായി 
അനുഭൂതികള്‍ നീ വെച്ച് നീട്ടുമ്പോള്‍ 
നിന്നില്‍ വന്നടിയുന്ന സൌഭാഗ്യങ്ങള്‍ക്കു -
പുറകെ ഇന്ന് ഞാനും .
വാതിലുകള്‍ എനിക്ക് മുന്നില്‍ തുറന്നു കിടക്കുമ്പോള്‍ 
വിമര്‍ശിക്കാന്‍ മാത്രമറിയുന്ന ശാപവാക്കുകള്‍ 
ഈ ജീവിതം എനിക്ക് സമ്മാനിക്കുമ്പോള്‍ 
നിന്ടെ വഴിയില്‍ നീ യാത്ര തുടരുക 
വിമര്‍ശനങ്ങള്‍ നിന്നെ തളര്‍ത്തുന്ന ദിനങ്ങളില്‍ 
നിന്ടെ പതനം പൂര്‍ത്തിയാവും 
മൃഗങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ ഒരിക്കല്‍ കൂടി -
അവസരം നല്‍കി നീ യാത്രയാവൂ...
നിന്നെ അറിയുന്ന നിന്ടെ ലോകത്തിലേക്ക്‌ 
നിന്ടെ മാത്രം ലോകത്തിലേക്ക്‌ 




Monday, September 26, 2011

കര്‍മ്മവീഥിയില്‍ നമ്മളും....




അസ്തമിക്കുന്ന തുലാവര്‍ഷ രാത്രികള്‍ 
പുതുമയില്‍ കറപുരണ്ട ജലവും കയ്യിലേന്തി-
വരണ്ട മാറിന്‍ വിടവില്‍ വിഷവിത്തു വിതറി 
പുതിയ കളകളെ നീ പെറ്റു വളര്‍ത്തുക 
കരിഞ്ഞുണങ്ങിയ മരച്ചില്ലകള്‍ 
തൂങ്ങിയാടുന്ന ശവശരീരങ്ങള്‍ -
നാളയുടെ ഭക്ഷണത്തിനായ്‌ കാത്തുവെക്കുക. 
പുഴകളുടെ കാല്‍പ്പാടുകള്‍  
അഞ്ജതയുടെ  മണ്ണിട്ട്‌ മൂടി 
നിന്ടെ പാതകള്‍ വെട്ടി നീ മുന്നേറുക .
ആ ചലനമറ്റ മേനിയുടെ  കന്നിമൂലയില്‍ 
ആദ്യ മരകുരിശു തരച്ചു നീ 
നിന്‍ ഗൃഹം പണിതുയര്‍ത്തുക.
കൊയ്തൊഴിഞ്ഞ വയലുകളും 
ചിലങ്ക കെട്ടിയ നദികളുമെല്ലാം 
അകകണ്ണില്‍ പകര്‍ത്തി വെച്ച് 
നിന്ടെ മക്കള്‍ക്കായ്‌ നീ പകര്‍ന്നു നല്‍കുക .
കുരുടമാകുന്ന മനസ്സുകള്‍ക്കുള്ളില്‍ 
പൈതൃകത്തിന്‍ ആണിയില്‍ 
ആ ചിത്രം തൂങ്ങി നിലക്കട്ടെ 
ദാഹികട്ടെ ഹൃദയങ്ങള്‍ 
ഒരു കുമ്പിള്‍ ജലത്തിനായ്‌ 
കളയായ് ജനിച്ചു ജീവിക്കുന്ന നിന്ടെ ശുക്ലവും പേറി 
ഈ മിഥ്യയില്‍ ജനിച്ചു വീഴുമ്പോള്‍ 
ഒരു പഴ് ചെടിയായ് അവര്‍ വളരാതിരിക്കട്ടെ 
പൊക്കിള്‍ക്കൊടിയില്‍  അടിഞ്ഞ വിഷ രക്തം 
നിനക്ക് സമ്മാനിച്ച മാതൃത്വം ..
ഇന്നലകളുടെ സ്മാരകമായി നിലകൊള്ളുമ്പോള്‍ 
ആരെയും കുറ്റപെടുത്താന്‍ നിനക്കാവില്ല 
ഇത് നിന്ടെ വിധിയല്ല ....
വിധിക്കെതിരെ പോരാടുക നീ 
പരാജയം നിന്ടെ കളിത്തോഴനെങ്കില്‍ 
തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന വീര്യം 
നാളെ ഈ ഭൂമിയില്‍ അവര്‍ വിളയിച്ചെടുക്കും 
മരിക്കുക അഭിമാനമായ് 
പുഴ ഒഴുകട്ടെ 
തളിര്‍ക്കട്ടെ  പൂമരങ്ങള്‍ 
നിന്ടെ അസ്ഥിയും,മാംസവുമെല്ലാം 
ആ കുത്തൊഴുക്കില്‍ അലിഞ്ഞു ചേരട്ടെ 




Thursday, September 22, 2011

..പ്രവാസ ഭൂമിയില്‍ ....



ഇവിടെ ഹൃദയ പാളികളില്‍ വിയര്‍പ്പിന്‍ തുള്ളികള്‍ അടയിരിക്കുന്നു 
ആരുടെക്കെയോ മായാത്ത കാല്‍പ്പാടുകള്‍ 
അനന്തമാം മണല്‍ത്തരികള്‍ എനിക്ക് വഴികാട്ടുന്നു 
തിളയ്ക്കുന്ന ആകാശ ചെരുവുകളില്‍ നിന്നും 
ഒഴുകിയെത്തുന്ന കാറ്റിന് -
വിങ്ങുന്ന ഹൃദയങ്ങളുടെ രൂക്ഷ ഗന്ധം ..
ഇവിടെ പൊട്ടിച്ചിരിച്ചു ഒഴുകുന്ന പുഴയുടെ നിഷ്കളങ്കത ഇല്ല 
താരാട്ടു പാടുന്ന രാത്രിയുടെ മാത്രുത്വഭാവമില്ല  
ചുട്ടു പഴുത്ത മരുഭൂമിയില്‍ മരണം നിഴലിക്കുന്നത് കൊണ്ടാവാം 
മഴ മേഘങ്ങള്‍ ഈ വഴി വരാറില്ല 
സ്നേഹ ബന്ധങ്ങളും ,നീറുന്ന ഓര്‍മകളും 
എന്നും എന്റെ സഹയാത്രികര്‍ 
വിഡ്ഢിയാണ് ഞാന്‍ 
ഏകാന്തതയുടെ ശവമഞ്ചം ചുമന്നു 
ഈ വഴിയിലൂടെ ചുവടുവേക്കുമ്പോള്‍ 
അറിയുന്നു ഞാന്‍ എന്നില്‍ നിന്നകലുന്ന -
സ്നേഹ ബന്ധങ്ങളെ കുറിച്ച് 
തേങ്ങുന്നു ഞാന്‍ നഷ്ട്ടപ്പെടുത്തുന്ന  സൌഭഗ്യങ്ങളെ ഓര്‍ത്ത്
എങ്കിലും ഒന്ന് മാത്രം 
ഈ വിയര്‍പ്പിന്‍ തുള്ളികളും ,വീണുടയുന്ന ഓര്‍മകളും 
എനിക്ക് സമ്മാനിച്ച പുഞ്ചിരിക്കുന്ന കുറേ മുഖങ്ങളുണ്ടനിക്ക് 
അവരാണ് എന്റെ ആത്മാവ് ....
ഉള്ളില്‍ എവിടെയോ പുകയുന്ന മനസ്സിനെ 
ഓര്‍മ്മകള്‍ കൊണ്ട് കീഴടക്കട്ടെ ഞാന്‍ 
എനിക്കായ് വിധി എഴുതിയ നാളുകളില്‍ 
മനസാക്ഷിയെ സാക്ഷി നിര്‍ത്തി എല്ലാം ഞാന്‍ തിരിച്ചെടുക്കും 
കണ്ണിമകളുടെ കിളിവാതില്‍ തുറന്നിട്ട്‌ 
മനസ്സില്‍ ഒരിക്കലും അണയാത്ത നിലവിളക്കിന്‍  ചുവട്ടില്‍ 
വേദനകളുടെ എണ്ണയോഴിച്ചു ഞാന്‍ കാത്തിരിക്കും 
അത് വരെ എങ്കിലും സ്വയം എരിഞ്ഞു തീരുന്ന ചന്ധനതിരിയായ് 
ഞാന്‍ സുഗന്ധം പരത്തട്ടെ  ...

Tuesday, September 20, 2011

ജന്മദിനം ഈ പുതു ലോകത്തിലൂടെ

നീ അകലുന്നു ജീവനില്‍ നിന്നും ...
ആശംസകള്‍ നല്‍കി തിരിച്ചു പോയവര്‍ 
നിന്ടെ അന്ത്യനാളുകളെ കുറിച്ച് സൂചന നല്‍കിയവര്‍ ...
നേടിയെടുത്ത സമ്മാന പൊതികള്‍ കൂമ്പരമകുമ്പോള്‍ 
ഓര്‍ക്കുക , നിന്നെ യാത്രയാക്കാന്‍ കാത്തിരിക്കുന്നവര്‍ 
നിന്‍ ഉയര്‍ച്ചയില്‍ മുഖം കുനിക്കുന്നവര്‍ ..
നിശ്ചലമാകുന്ന നിന്‍ മേനിയുടെ സൌന്ദര്യം 
കവരാന്‍ ആരൊക്കെയോ ,എവിടെയോ തിരക്കുകൂട്ടുന്നു 
നീ പുഞ്ചിരിക്കുന്നുണ്ടാവും 
അണിഞ്ഞ വസ്ത്രത്തിന്‍ പുതുമയില്‍ 
നീ അഹങ്കരിക്കുമ്പോള്‍ 
എന്നോ എരിഞ്ഞടങ്ങാന്‍ നിനക്കേകിയ 
സ്നേഹ സമ്മാനം ...
മധുരം വിളമ്പിയ ഭക്ഷണത്തില്‍ 
കാലത്തിന്ടെ വിഷം ചേര്‍ത്ത് കാത്തിരിക്കുന്നവര്‍ 
മറയുക, നിനക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന 
കഴുകന്‍ കണ്ണുകളില്‍ നിന്ന് 
അറിയുക ,നിന്ടെ രക്തത്തിനായ്‌ കേഴുന്ന 
ബാലികക്കകളുടെ ചിറകടിയൊച്ചകള്‍..
കത്തിച്ചു വെച്ച മെഴുകുതിരികള്‍ ഊതി കെടുത്തുമ്പോള്‍
നീ അറിയണം  
ഇരുളടഞ്ഞ നിന്‍ വഴികളില്‍ നിന്നെ നയിച്ച
മാതൃത്വത്തിന്‍ തിരിനാളങ്ങള്‍ അണയുകയാണെന്ന് 
ഇന്ന് , നിനക്കായ് നീ മാത്രം .
നിന്ടെ ആത്മാവിനു ചിറ്റും  
നന്മകള്‍ കൊണ്ട് വേലി കെട്ടുക 
വരാനിരിക്കുന്ന നല്ല നാളുകള്‍ക്കു മുന്നില്‍ 
ഭയപ്പാടിന്‍ കരിബടം വീഴ്ത്തി 
എന്നോ പടി കടന്നു വരുന്ന മരണത്തിന്‍ 
വികൃത രൂപങ്ങളെ സദ്യ ഒരുക്കി കാത്തിരിക്കാന്‍ 
നീയൊരു വിഡ്ഢിയല്ല ..
നാളെയുടെ തൂവെളിച്ചം നനക്കു മുന്നില്‍ താളം പിടിക്കട്ടെ 
സ്നേഹത്തിന്ടെ കാപട്യങ്ങളെ തിരിച്ചറിഞ്ഞു 
ഈ നാടക വേഷങ്ങള്‍ ആടി തകര്‍ക്കുക
നിനക്കായ്‌ ...നിന്ടെ ജീവിതതിനായ്  മാത്രം .....


 

Friday, September 16, 2011

എന്റെ മാത്രമായ നിമിഷങ്ങളിലൂടെ ...








ഈ നിമിഷങ്ങള്‍ എന്റെ മാത്രം
മയങ്ങുന്ന പകലില്‍ വേദനയാവാം
ഈ സന്ധ്യയുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു
പ്രണയത്തിന്ടെ ചുട്ടുപഴുത്ത സൂര്യ രശ്മികള്‍
നിന്ടെ മാറില്‍ തുളച്ചു കയറും
ഊഴം കാത്തിരുന്ന രാവിന്ടെ തിരശീലക്കുമേല്‍
എന്റെ വേദനകള്‍ മഞ്ഞായ്‌ പെയ്തു വീഴും
നീ എന്റെ മാത്രമാണ് ,എനിക്കായ് എങ്ങോ പുനര്‍ജനിച്ചവള്‍
ആടി തിമര്‍ക്കുന്ന തിരമാലകള്‍ക്ക് കുറുകെ -
നിന്നെയും കൊണ്ട് ഞാന്‍ യാത്രയാവും
ഇല്ല ,ഇനി നിനക്കാവില്ല
പ്രണയം സത്യമെങ്കില്‍ ,എനിക്കായ് നീ പുനര്‍ജനിച്ചങ്കില്‍
ഈ രാവിന്ടെ ലാസ്യഭാവം സാക്ഷി നിര്‍ത്തി
നീ എന്റെ തിരിച്ചറിയും ....
തെറ്റ്, അതായിരുന്നു എന്റെ തുടക്കം
നിന്ടെ കവിള്‍ തടങ്ങളില്‍ ഒലിച്ചിറങ്ങുന്ന-
വിയര്‍പ്പിന്‍ തുള്ളികളെ
കണ്ണീരിനോടുപമിച്ചത് എന്റെ തെറ്റ്
നനഞ്ഞു ഒട്ടിയ ശരീരത്തിന്ടെ നഗ്നതയില്‍ -
നാണത്തില്‍ മറച്ച നിനക്ക്
പ്രണയത്തിന്‍ അര്‍ഥം നല്‍കിയതും ഞാന്‍ ചെയ്ത തെറ്റ്
എങ്കിലും നിനക്കായ്‌ കാത്തിരുന്ന ആ നല്ല നാളുകള്‍
നാം ഒന്നായി തീര്‍ന്ന ആ നിമിഷങ്ങള്‍
ഒടുവില്‍ പകര്‍ന്നു നല്‍കിയതെല്ലാം
എന്നില്‍ ഉപേക്ഷിച്ചു മരണത്തിന്ടെ ചിറകുമായ്
നീ പറന്നകന്നപ്പോള്‍
എന്റെ മാത്രമായ നിമിഷങ്ങളുടെ
സുഖാനുഭൂതിയില്‍ ഞാന്‍ ജീവികട്ടെ ....


Friday, September 9, 2011

............പ്രവചനം..............

മനസ്സിന്ടെ രാഗവിദ്വേഷങ്ങള്‍ക്കപ്പുറം -
സുഖമുള്ള മയക്കത്തിന്‍ ആലസ്യത,
രക്തമൂറ്റി കുടിക്കുന്ന തലമുറയിലെ
കഴുകന്‍ കണ്ണുകള്‍ ...
ലഹരിയുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ -
നടന്നു കയറുമ്പോള്‍ പകര്‍ന്നു നല്‍കിയതെല്ലാം
നശിപ്പിച്ച യവ്വനത്തിന്‍ പ്രസരിപ്പ് ....
കണ്ണിലെ കാരുണ്യത്തിനു മുകളില്‍
കാമത്തിന്‍ തുള്ളികള്‍ ഒലിച്ചിറങ്ങുന്നു
മനസ്സിന്ടെ വിശാലതക്ക് മുകളിലും
അഹങ്കാരത്തിന്‍ തീകനലുകള്‍ ...
വെട്ടി പിടിച്ച സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായ്
നീ പടര്‍ന്നു കയറുമ്പോള്‍
ഓര്‍ക്കുക . ആരോ നിന്നെ പിന്തുടരുന്നു ....
കത്തി ജ്വലിക്കുന്ന നിനക്ക് മുകളില്‍
കാലം കരി നിഴല്‍ വീഴ്ത്തും ...
ദിനരാത്രങ്ങള്‍ക്കപ്പുറം നീ ചുവടു വെക്കുമ്പോള്‍
ഇറ്റു വീഴുന്ന മഴത്തുള്ളികള്‍ നിന്‍ ചാരത്തിനായ് മുറവിളികൂട്ടും ,
ചോര പുരണ്ട കയ്യില്‍ പുഞ്ചിരിക്കുന്ന -
നിന്‍ പടവാളിന്‍ അഗ്രം
നിന്ടെ രക്തത്തിനായ് ദാഹിച്ചു കരയും
മരണം നിനക്കുള്ള ചെറിയ ശിക്ഷയോ ?
കാലിലെ ബന്ധനത്തിന്‍ ചങ്ങലകള്‍
മുറിച്ചു മാറ്റാന്‍ നിനക്കാവില്ല
ബന്ധങ്ങളുടെ കെട്ടുറപ്പുകള്‍ പുണ്യനദിയില്‍
നിനക്ക് മുന്നില്‍ ഒഴുകി അകലട്ടെ
എഴുത്തി ചേര്‍ത്ത ജാതകതിന്‍ ഏടുകള്‍ കാറ്റില്‍ പറത്തി
മരിച്ച മനസ്സും നശിക്കാത്ത ശരീരവുമായ്
നീ ജീവിക്കും .....അപോഴും -
നിന്ടെ പാത പിന്തുടരാന്‍ ഒരായിരം പേര്‍ ഉണ്ടാകും
അതില്‍ ഒരാളായ്‌ ഞാനും ...

Wednesday, August 31, 2011

കാലം പറയാന്‍ മറന്നത് ....

നിന്‍ കണ്ണുനീര്‍ തുള്ളികള്‍ക്ക് അന്ധകാരത്തിന്‍ കറുപ്പ്
പറഞ്ഞു പോയ വാക്കുകള്‍ തിരിച്ചെടുക്കുമ്പോള്‍
മനസ്സില്‍ പതിഞ്ഞ ഓര്‍മകള്‍ക്ക് മേല്‍
കരിതിരി  കത്തിയെരിഞ്ഞ കാലത്തിന്‍ കറുത്ത ശേഷിപ്പുകള്‍ ..
കാര്‍മേഘങ്ങള്‍ കരി നിഴലുകലായ് എനിക്ക് മുകളില്‍ കൂടുക്കൂട്ടുമ്പോള്‍
അതില്‍ ഒരു പൊന്‍ ചിരതായ് നീ തെളിഞ്ഞിരുന്നങ്കില്‍ ..
എന്നോ ഒരു
പൂമൊട്ടായ്നീ എനിക്കുമുന്നില്‍ പുഞ്ചിരിച്ചു
എന്തിനോ തുടിക്കുന്ന മനസ്സിന്‍ മണിയറയില്‍ 
നീ എന്നുള്ളില്‍ വിരിഞ്ഞ നാളുകള്‍ .....
ഉള്ളിലെ വികാരങ്ങള്‍ക്ക് മുകളില്‍ -
ഒരു മഴയായ് നീ പെയ്തു നിന്ന നാളുകളില്‍
ജീവിതമെന്ന അഗ്നി നാളങ്ങളിലേക്ക്
നീ ഒഴുക്കിയ സ്നേഹം തികയാതെ പോയി ..
ഒടുവില്‍ ആ അഗ്നി  നാളങ്ങളിലേക്ക് -
 നീ നടന്നു കയറുമ്പോള്‍ ,തനിച്ചായത്‌
നിന്‍ ഓര്‍മ്മകള്‍ പേറുന്ന ഒരു ശരീരവും
അതിനുള്ളില്‍ പിടയുന്ന ഒരു മനസ്സും .
കൊടുമുടികള്‍ കീഴടക്കുന്ന ചാപല്യങ്ങള്‍
വീണുടയുന്ന മനസ്സുകള്‍
കാലത്തിന്‍ പ്രവാഹത്തില്‍ ഒഴുകി അകലുന്ന വേദനകള്‍
കാതില്‍ അലയടിക്കുന്ന പഴമൊഴികളെ നിങ്ങള്‍ക്ക് മടങ്ങാം
ഈ വേദനകളും ഓര്‍മ്മകളും എന്നും നിലനില്‍ക്കട്ടെ
മയങ്ങുന്ന പകലുകളും , നിറം മങ്ങിയ രാത്രികളും
സമ്മാനിച്ച നിമിഷങ്ങളേ
നിങ്ങള്‍ക്ക് നന്ദി
എല്ലാം സുഖമുള്ള ഓര്‍മ്മകളായ്‌ അവശേഷിക്കട്ടെ
നിറമുള്ള ഓര്‍മ്മകള്‍ മാത്രമായ് നിലകൊള്ളട്ടെ

Tuesday, August 30, 2011

സ്നേഹത്തിന്‍ നൊമ്പരങ്ങളിലൂടെ ..


ഹൃദയ അര്‍പ്പണത്തിന്‍ മുദ്രകളുമായ്
വര്‍ഷങ്ങള്‍ പിന്നിടുന്ന പവിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് മുകളിലൂടെ -
പ്രണയം പരിപാവനമാക്കിയ
സ്നേഹ സമാഗമത്തിന്‍ നനുത്ത പ്രതീക്ഷയില്‍ -
ആര്‍ദ്രമാക്കിയ മനസ്സുമായി
അതിരുകളില്ലാത്ത ആകാശത്തിന്‍ വിശാലതയില്‍
ഓര്‍മ്മകളുടെ കണ്ണീരില്‍ കുതിര്‍ന്ന ശവമഞ്ചവും പേറി
ഓര്‍മ്മകള്‍ നഷ്ട്ടപ്പെട്ട മനസ്സിനെ വീണ്ടെടുക്കാന്‍
ശ്രമിക്കുന്ന എനിക്ക് പരാജയമോ വിധി
കാലത്തിന്‍ ദുര്‍ബലതയില്‍
നടന്നു നീങ്ങുന്ന വഴികളിലെ കാല്‍പ്പാടുകളില്‍
വേദനകള്‍ മണ്ണിട്ട്‌ മൂടുമ്പോളും
മരണത്തിന്‍ കാലൊച്ചകള്‍ നിഴലായ്
എന്നും എന്നെ പിന്തുടരുന്നുവോ ?
ഇന്നലകളിലെ ശരികള്‍ തെറ്റെന്നു -
കാലം എനിക്ക് മുന്നില്‍ തെളിയിച്ചപ്പോള്‍
ചിതെലുടുത്തു തീര്‍ന്ന ജീവിതത്തിന്ടെ
ബാക്കി പത്രങ്ങള്‍ ഇനി എവിടെ ഞാന്‍ കുഴിച്ചുമൂടും
ഇല്ല , ഇനി എനിക്കാവില്ല
ഏകാന്തതകളില്‍ ചാലിച്ച വേദനകളെ മാപ്പ് ..
ലക്ഷ്യ ബോധമില്ലാത്ത ഈ പാതകളിലേക്കു -
കടന്നു വന്ന സൗഹൃദങ്ങളെ മാപ്പ്
ആരേയും സ്നേഹിക്കാന്‍ എനിക്കാവില്ല ...
ഇത് എന്റെ വിധിയോ ?
ഓര്‍മ്മകള്‍ കീറി മുറിച്ച ശരീരവും
അക്ഷരങ്ങള്‍ വലിച്ചെറിഞ്ഞ മനസ്സും
മരണമെന്ന ചിതയില്‍ എരിഞ്ഞടങ്ങട്ടെ ...
ഓര്‍മ്മകളും ,ഓര്‍മിക്കാനും ഒന്നും ബാക്കി നിര്‍ത്താതെ
മരണമെന്ന സുന്ദര അനുഭൂതിയുമായ്
ഒരു യാത്ര ......അനന്തമാം ഒരു യാത്ര ..