Tuesday, December 27, 2011

കാണാതെ പോയത്



കാര്‍മേഘങ്ങള്‍ കരിനിഴലായ് -
കലങ്ങി മറയുന്ന മനസ്സിന്‍ ഉള്ളറകളില്‍ 
സൌഹൃദത്തിന്‍ വിത്തുപാകി വളര്‍ത്തുമ്പോള്‍ 
അറിഞ്ഞിരുന്നില്ല ഞാന്‍ 
അതില്‍ വിരിയുന്ന പൂവിനു 
 നിന്റെ  പ്രണയത്തിന്‍ സുഗന്ധമുണ്ടെന്ന്.
തൂലികപോലും വെറുത്ത ജീവചരിത്രത്തിലെ -
ചിതലരിച്ച താളുകള്‍ ചിക്കി ചികയുമ്പോള്‍ 
പുഞ്ചിരിയില്‍ നീയോളുപ്പിച്ച പ്രണയകാവ്യങ്ങള്‍ 
എന്റെ നെഞ്ചില്‍ ഉമിത്തീയായ് എരിയാന്‍ തുടങ്ങുന്നു .
 നിന്റെ ഓര്‍മ്മകള്‍  എന്നെ അതിലേക്കു വലിച്ചടുപ്പിക്കുമ്പോള്‍ 
അഗ്നിയില്‍ പിടഞ്ഞു ഞാന്‍ ദഹിക്കുകയോ?
സൌഹൃദത്തിന്‍ നനുത്ത പൂകൊമ്പുകളിലൂടെ
ദിനരാത്രങ്ങള്‍ മാറി  മറഞ്ഞപ്പോള്‍ 
നിന്‍ മിഴിനീരില്‍ തളിര്‍ത്ത ഒരുപൂവെങ്കിലും 
 നിന്റെ  സ്നേഹം എന്നോടോതിയിരുനെങ്കില്‍ 
നീ എന്നേ എന്നില്‍ അലിയുമായിരുന്നു .
എന്തായിരുന്നു നിന്‍ മനസ്സില്‍ 
പങ്കുവെച്ച സ്വകാര്യതകളില്‍ 
പറഞ്ഞു തീര്‍ത്ത കഥകളില്‍ 
പാടി നിര്‍ത്തിയ കവിതകളില്‍ 
ഒരിക്കലും നിന്റെ പ്രണയം 
എന്നെ തഴുകാതെ പോയി ....
നീ എന്നെ അറിയുകയായിരുന്നോ ?
എന്റെ എല്ലാം നിന്‍ മുന്നില്‍ പകര്‍ന്നോതുമ്പോള്‍ 
നീ എനിക്കാരോ ആയിരുന്നങ്കിലും
അതില്‍ പ്രണയിനിതന്‍ രൂപം 
മെനഞ്ഞെടുക്കാന്‍ എനിക്ക് കഴിയാതെ പോയി 
വര്‍ഷങ്ങളുടെ ഇടവേളകള്‍ 
വൈകി എത്തിയ പ്രണയ വസന്തങ്ങള്‍ 
ഇന്ന് ഞാന്‍ നിനക്കായ്‌ എഴുതി തുടങ്ങുന്നു 
തേങ്ങുന്ന നിന്‍  ഹൃദയത്തിലേക്കദ്യമായ്
കുളിര്‍ മഴയായ്  ഞാന്‍ പെയ്തിറങ്ങട്ടെ .
നന്ദി എന്നെ പ്രണയിച്ചതിനു ,
എനിക്ക് വേണ്ടി  കാത്തിരുന്നതിന് ,
പുനര്‍ജ്ജനിക്കട്ടെ  നാം ഒരിക്കലും 
പിരിയാത്ത പ്രണയത്തിന്റെ 
ഒരിക്കലും വറ്റാത്ത നീരുറവായ്....


Friday, December 23, 2011

...സ്ത്രീ .....



അഗ്നി, നീ സാക്ഷിപ്പെടുത്തിയ 
താലി ചരടുകള്‍ക്ക് നിറം മങ്ങി - 
 ഈ സൂര്യതാപത്തില്‍ ഉരുകി വീഴുമ്പോള്‍  
പുതുമയിലെ ബലിപുരകള്‍ക്ക് നീ ശീര്‍ഷകം ചാര്‍ത്തുകയോ?
'അമ്മ' തന്‍ അര്‍ഥം മറഞ്ഞു 
ജീവന്‍ തളിര്‍ത്ത കുഞ്ഞിളം കാലുകള്‍ 
ചില്ല് ഭരണിക്ക് അലങ്കാരമേകുമ്പോള്‍
രതിമൂര്‍ച്ചയില്‍ പിടയുന്ന സ്ത്രീത്വമേ അഹങ്കരിക്കുക .
തീന്‍ മേശയില്‍ നീ വലിച്ചെറിഞ്ഞ നിന്ടെ ചോരതുടിപ്പുകള്‍ 
നിന്നെ നോക്കി പുഞ്ചിരിച്ചു  നിന്നെ മാടിവിളിക്കും 
മൂല്യച്യുതികളില്‍  സാഗരം തീര്‍ക്കുന്ന അമാവാസരാത്രികളില്‍
കാലം നിന്ടെ ചേതനയറ്റ ചിത്രം വരച്ചു ചേര്‍ക്കും 
കറുത്ത രക്തം മണക്കുന്ന അരവുശാലകില്‍ നീ 
ലഹരിയുടെ എച്ചിലുകള്‍ക്കായ്‌   അലയുമ്പോള്‍ 
മുലകളില്‍ നീ വിഷമേന്തി നീ കാത്തിരിക്കുന്നുണ്ടാകും 
അറിയുന്നു ,ലജ്ജിക്കുന്നു നിന്നെയോര്‍ത്തു 
ഈ മനസ്സും ,സമൂഹവും .
നീ രാത്രിയുടെ ഭാവം മാറ്റി  
ഇരുട്ടിന്‍ തോഴിയായ് പൂക്കളറുക്കുമ്പോള്‍ 
നിര്‍വൃതിയടഞ്ഞ സംസ്കാരത്തിന്‍  
അവസാന തീ നാളങ്ങളിലും 
നിന്‍ ഉമിനീര് വീഴ്ത്തി
എല്ലാം ചവിട്ടിയരച്ചു  
തൂവെള്ള പുതപ്പുകളില്‍ ചോരച്ചിന്തുക.
ഈ യുഗത്തിന്‍ നഗ്നമായ  യക്ഷിപുത്രി
നീ തിരിഞ്ഞു നോക്കരുത് 
മുമ്പേ നടക്കുക , 
അകമ്പടിസേവിക്കാന്‍ ശുനകവര്‍ഗം ,
സീമകള്‍ കടന്നു നീ യാത്ര തുടരൂ ...
ഒരിക്കലെങ്കിലും  നിന്ടെ -
കണ്ണീരു പൊടിയുന്നതും  കാത്തു -
ജീവിച്ചു മരിച്ച  പതിവ്രത രത്നങ്ങള്‍
അക്ഷയപാത്രങ്ങളില്‍ കാലത്തിന്ടെ വിഷവുമായി 
നിന്ടെ വഴികളില്‍ കാത്തിരിക്കുന്നു  ...
നടന്നു  കയറുക , 
നിന്ടെ ജന്മം പൂര്‍ത്തിയാകട്ടെ