Friday, July 31, 2015

A PAIR OF BLUE EYES




തോമസ്‌ ഹാര്‍ഡിയുടെ A PAIR OF BLUE EYES. പ്രണയത്തിന്റെ നിഗൂഡമായ അവസ്ഥാന്തരങ്ങളിലേക്ക് വായനകാരനെ കൈപിടിച്ച് നടത്തുന്ന നോവല്‍ ,ഒരു കാലത്ത് നില നിന്നിരുന്ന വര്‍ഗ്ഗ വൈരുദ്ധ്യത്തെ വിളിച്ചോതുന്ന ,പ്രണയവും,തെറ്റിദ്ധാരണകളും, പ്രണയത്തിന്റെ വ്യതിചലനങ്ങളും എല്ലാം വികര സാന്ദ്രമായി വിവരിച്ചിരിക്കുന്നത് വായനക്കാരന് പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും . എല്‍ഫ്രെഡ് സ്വാന്‍ ക്ലോര്‍ട്ട് എന്നാ വികാര ലോലയായ ഒരു പെണ്‍കുട്ടിയുടെ വീട്ടിലേക്കു സ്മിത്ത് എന്നാ ചെറുപ്പക്കാരന്‍ അതിഥിയായി എത്തുന്നത്‌ മുതലാണ് നോവല്‍ ആരംഭിക്കുന്നത് ,ജീവിതം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ വില്ലനായി എത്തുന്ന വര്‍ഗ്ഗ വെറിയില്‍ നിന്നും രക്ഷ നേടാന്‍ പലതും നിശ്ചയിച്ചുറപ്പിച്ചു ജോലിക്കായ് ദൂരങ്ങളിലേക്ക് യാത്രയാവുന്ന കാമുകന്‍ . ഇടവേളകളില്‍ പ്രണയ വ്യതിയാനങ്ങളില്‍ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സ്മിത്തിന്റെ ഉന്നത കുലജാതനായ സുഹൃത്ത് നൈറ്റ്‌ . പ്രണയത്തിന്റെ നിഗൂഢമായ ലോകത്തിലേക്ക്‌ ഇവിടെ നിന്നും നമ്മള്‍ യാത്ര തിരിക്കുന്നു , ഒടുവില്‍ പ്രണയവും , പ്രണയ നൈരാശ്യവും , മരണവും , വിവാഹവും , ജീവിതവും ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരുവുകളിലൂടെ കടന്നു പോകുമ്പോള്‍ ഒരു കഥാപാത്രത്തിനോടും ഭിന്നത കാണിക്കാന്‍ കഴിയാതെ നിസ്സഹായനായി പോകുന്ന വായനക്കാരനെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ ആണ് ,നോവല്‍ അവസാനം ദുഖത്തോടെ തികച്ചും വ്യത്യസ്ഥമായി അവതരിപ്പിച്ചു .ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രണയത്തിന്റെ എല്ലാ വശങ്ങളിലേക്കും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന അപ്രതീക്ഷിത ക്ലൈമാക്സ്‌ . തോമസ്‌ ഹാര്‍ഡി എന്നെ നോവലിസ്റ്റ് എന്റെ വായനയില്‍ ആദ്യമായിരുന്നു , വായനക്ക് ശേഷമാണ് അദ്ധേഹത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞത് അവിചാരിതമാണോ എന്നറിയില്ലങ്കിലും അദ്ധേഹത്തി ജീവിതവും ഈ നോവലും തന്നില്‍ വരെ ഏറെ സാമ്യ മുള്ളതായി കാണാം ഒരര്‍ത്ഥത്തില്‍ അദ്ധേഹത്തിന്റെ പാതി ജീവചരിത്രം ആകാം ഇതെന്ന് തോന്നുന്നു .നോവലില്‍ വിവരിക്കുന്നത് പോലെ കഥാനായകനും കഥാകൃത്തും വാസ്തു ശില്‍പ്പിയാണ് , നോവലില്‍ വിവരിക്കുന്നത് പോലെ തന്നെയാണ് അദ്ദേഹം ഭാര്യയെ ജീവിതത്തില്‍ കണ്ടെത്തുന്നതും , ഇത് പോലെ ഇനിയും ഒരുപാട് കാരണങ്ങള്‍ വെളിപ്പെടുത്താന്‍ ആവും പക്ഷേ അത് വായനക്ക് വിപരീതമായ ഫലം നല്‍ക്കും എന്നത് കൊണ്ട് അതിനു ശ്രമിക്കുന്നില്ല .പ്രണയത്തിന്റെ മാസ്മരിക ലോകത്ത് വായനക്കാരനെ കെട്ടിയിടുന്ന സുന്ദരമായ നോവല്‍ . ഒരിക്കലും നിരാശപ്പെടുതാത്ത വായന ,തീര്‍ച്ചയായും വായനക്കായി തിരഞ്ഞെടുക്കാം

Sunday, July 26, 2015

ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി





അരുണ്‍ ആര്‍ഷയുടെ ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി .പേരിലെ സൂചന പോലെ തന്നെ ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിനെതിരെ ജൂതന്മാര്‍ നടത്തിയ പോരാട്ടങ്ങളുടെ തീക്ഷണമായ അവതരണമാണ് നോവലിസ്റ്റ് നമുക്ക് മുന്നില്‍ വായനക്കായ് നിരത്തുന്നത് .ഒരു നോവല്‍ എന്ന ലേബലില്‍ ഈ പുസ്തകത്തെ വിലയിരുത്താന്‍ എന്റെ മനസ്സിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം .ഇതിലെ ഓരോ വരിയിലും നിഴലിച്ചു നില്‍ക്കുന്ന അതിജീവനത്തിന്റെയും , പോരാട്ട വീര്യങ്ങളുടെയും ,ജീവനുള്ള തെളിവുകളുമായി ഓരോ താളുകളും മറിക്കപ്പെടുമ്പോള്‍ ഒരു കലാപത്തിലും ഒരു തടങ്കല്‍ പാളയത്തിലും എരിഞ്ഞടങ്ങിയ പ്രേതാത്മാക്കള്‍ താങ്കളില്‍ എന്നപോലെ വായനക്കാരനെയും പിന്തുടരുന്നുണ്ട് .ഇങ്ങനെ ഒരു വിഷയം ചരിത്രവുമായി കൂട്ടി കലര്‍ത്തി അവതരിപ്പിക്കാന്‍ എടുത്ത സാഹസത്തേക്കാള്‍ എത്രയോ മുകളിലായിരിക്കും ഇത് എഴുതി കൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ അനുഭവിച്ച മാനസിക വ്യഥകള്‍ എന്നത് വായനക്കാരന് വരികളിലൂടെ വായിച്ചെടുക്കാം .

ഈ വായന എക്സ്‌ ടെര്‍മിനേഷന്‍ ചേമ്പറില്‍ അകപ്പെട്ട പോരാളിക്ക് നല്‍കപ്പെട്ട മെഴുകുതിരി പോലെയാണ് വായനയുടെ വേറെ ഒരു ലോകത്തിലേക്ക്‌ നമ്മെ നയിച്ച്‌ സമയത്തിന്റെ സിംഹഭാഗവും ഈ വരികള്‍ നക്കിയെടുക്കും .എങ്കിലും ഡോ .ആഡ് ലേയ്ക്കും അസാഫിനും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ആ അജ്ഞാത ജൂതരക്ഷകന്‍ ആരായിരുന്നു എന്ന ചോദ്യം വായനക്കാരനെ വല്ലാതെ വലയ്ക്കുന്നുണ്ട് . ഓഷ് വിറ്റ്സിനെ പോരാളികളുടെ രക്തസാക്ഷിത്വത്തെ നിരര്‍ത്ഥകമാക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും ആ ചോദ്യം മനസ്സിനെ മഥിച്ചുകൊണ്ടേയിരിക്കുന്നു .സാഹചര്യം കൊണ്ട് മാത്രമാണ് വായന എനിക്ക് പകുതിയില്‍ നിര്‍ത്തേണ്ടി വന്നത് ഇല്ലങ്കില്‍ ഒരു ശ്വാസത്തില്‍ തീര്‍ക്കതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല .ഇതിലെ വരികള്‍ക്കെല്ലാം ജീവനുണ്ട് അവ നമ്മോടു സംവദിക്കുന്നത് അനുഭവങ്ങളാണ് ജീവിതത്തിലെ നിസ്സഹായതക്ക് മുന്നിലും പോരാടി ഒടുവില്‍ പരാജയത്തിന്റെ ഉപ്പുരസമറിഞ്ഞ നേര്‍കാഴ്ചകളെകുറിച്ചാണ് , അവരുടെ പ്രണയത്തെ കുറിച്ചാണ് , അവരുടെ ബന്ധങ്ങളുടെ കുറിച്ചാണ് , ഒരു പക്ഷേ അതിന്റെ തീവ്രത നമ്മുടെ ചിന്തകള്‍ക്കതീതമാണ് എന്നത് തിരിച്ചറിയേണ്ടത് വായനക്കാരാന്റെ കര്‍ത്തവ്യവുമാണ് എന്ന് വിശ്വസിക്കുന്നു . ഈ ഒരു അവതരണത്തിനായ് താങ്കളുടെ പ്രയത്നങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ച ഫലം കാണാതെ പോകില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു . ഇതിലെ ഇതിവൃത്തവുമായി ബന്ധപ്പെട്ട പല സിനിമകളും കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും മനോഹരമായി ഇത്രയും ഇത്രയും ഹൃദയിമിടിപ്പോടെ എന്നെ നയിക്കാന്‍ ഈ വരികളോളം ഒന്നിനും സാധിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തുന്നു . തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം .ഒത്തിരി ഒത്തിരി സന്തോഷത്തോടെ പ്രിയ അരുണേട്ടാ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ .

അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍



ബെന്യാമിന്റെ ഞാന്‍ വായിച്ച കൃതികളില്‍ ഏറ്റവും വിരസമായ വായന സമ്മാനിച്ച പുസ്തകം , ഒരു നോവല്‍ എന്നതിലുപരി ഒരു ചരിത്രപുസ്തകം വായിക്കുന്ന പോലെ തോന്നി , ഒരു പകുതി വരെ വായന കൊണ്ടെത്തിക്കാന്‍ വല്ലാതെ കഷ്ട്ടപ്പെട്ടു .ക്രൈസ്തവ സമുദായത്തിലെ സഭാവഴക്കിന്റെ പാശ്ചാത്തലത്തില്‍ രചിച്ച നോവല്‍ ,ചരിത്രം ഇഷട്ടപ്പെടുന്നവര്‍ക്ക് പരീക്ഷിച്ചു നോക്കാം,ആടുജീവിതം ,മഞ്ഞവെയില്‍ മരണങ്ങള്‍ ,അല്‍ അറേബിയന്‍ നോവല്‍ ഫാക്ടറി ,മുല്ലപ്പൂ നിറമുള്ള പകലുകള്‍ , ഇ . എം .സും പെണ്‍കുട്ടിയും എല്ലാം സ്വീകരിച്ച എനിക്ക് ബെന്യാമിന്‍ ഇഷ്ട്ടപെട്ട നോവലിസ്റ്റ് തന്നെ എന്ന് വിലയിരുത്തുന്നു .

എന്റെ കഥകള്‍



മിനി യുടെ ഇരുപത്തിരണ്ടു് കഥകള്‍ .പുതുമകളോ ,നിരാശപ്പെടുത്തലുകളോ ,കൂടുതല്‍ ആകര്‍ഷണപ്പെടുത്തലുകളോ ഇല്ലാതെ വായന അവസാനിപ്പിച്ചു .കഥകള്‍ക്ക് എന്റെ മനസ്സില്‍ ആയിസ്സു കുറവായിരുന്നു എന്ന് തോന്നി അതുകൊണ്ട് മനസ്സ് കീഴടക്കാന്‍ കഴിയാതെ പോയ പോലെ .സാറോഗേറ്റ് മദര്‍,കാലാപികരുടെ ലോകം ,ഒരുക്കം ,ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും സ്നേഹപ്പൂര്‍വ്വം ഒറോറോ ബോറിയാലിസ് ,എന്നിവ മികച്ചു നില്‍ക്കുന്നു .ഹാപ്പി ന്യൂയിറില്‍ ഒരു പുതുമയുണ്ട് , നമുക്ക് എല്ലാം പിന്തുടരാവുന്ന ഒരു സന്ദേശം. കഥാപാത്രങ്ങളുടെ വ്യത്യസ്ഥമായ പേരുകള്‍ തിരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹം .വാക്കുകളുടെ ധാരാളിത്തമില്ലാതെ ശൈലി വീണ്ടും തുടരുക .വായന ഒരിക്കലും മുഷിപ്പിക്കാതെ കൊണ്ടുപോകാന്‍ കഴിഞ്ഞു ,എന്നാലും കൂടുതല്‍ പ്രതീക്ഷിച്ചു ,ഇനിയും കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു സ്നേഹാശംസകള്‍ ...

നടന്നു പോയവള്‍



എങ്ങനെയാണ് ഈ ഓര്‍മ്മക്കുറിപ്പുകളെ വിലയിരുത്തേണ്ടത് , തളര്‍ന്ന് പോയേക്കാവുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഇന്ന് ഇത്ര ദൂരം താങ്കള്‍ക്ക് സഞ്ചരിക്കനായെങ്കില്‍ അത് താങ്കളുടെ മനസ്സിന്റെ നന്മകൊണ്ടു മാത്രമാണ് . ജീവിതം തുടങ്ങുന്ന എന്നെ പോലെയുള്ളവര്‍ നിങ്ങളില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട് .രോഗങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി പോകുന്നു മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങി നടക്കാന്‍ പ്രേരിപ്പിച്ചത് സ്വന്തം അനുഭവങ്ങളോ ,അതോ സ്വന്തം പിതാവിന്റെ മഹത്തരമായ പാരമ്പര്യമോ ? ഇന്ന് ഇതുപോലെ നരകയാതന അനുഭവിക്കുന്ന ഒരു സമൂഹമുണ്ട് എന്നത് പോലും അറിയാതെയാണ് പുതു തലമുറ ജീവിക്കുന്നത് എന്നത് തന്നെയാവും എനിക്കെല്ലാം സംഭവിച്ച പരാജയവും.ഇന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മഷിപുരണ്ട ഈ ഓര്‍മ്മക്കുറിപ്പുകള്‍ മറിക്കുമ്പോള്‍ , എന്തിനും ഏതിനും കുറ്റത്തിന്റെ അലങ്കാരങ്ങള്‍ ചാര്‍ത്തുന്ന എന്നെ പോലെയുള്ളവര്‍ ഇനി എവിടെ നിന്നാണ് തുടങ്ങേണ്ടത് ,സാഹചര്യങ്ങള്‍ എന്നാ ഓമനപ്പേരിട്ട് ഒഴിഞ്ഞു മാറുന്ന എന്നെ പോലെയുള്ളവര്‍ക്ക് ഈ ബുക്ക്‌ ഒരു പ്രചോദനമാകുകയാണ് .ഈ ശീര്‍ഷകം തന്നെ എത്രയോ അര്‍ത്ഥങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട് സത്യത്തില്‍ ഞങ്ങള്‍ക്കെല്ലാം വഴികാട്ടിയായ്‌ മുന്നേ നടന്നു പോകുന്നവള്‍ തന്നെയാണ് താങ്കള്‍. ഇനി ആ മാസ്മരിക വരികളിലേക്ക് ."വയറോട്ടി നെഞ്ചിന്‍കൂടിന്റെ എല്ലുകള്‍ മാത്രം കാണാം .എന്നാല്‍ അയാളുടെ കൈകള്‍ക്ക് മാത്രം ക്ഷീണം ബാധിച്ചിട്ടില്ല .ഞാന്‍ ആ കൈകളില്‍ പിടിച്ചു .പതുക്കെ ചുണ്ടുകള്‍ വിടര്‍ന്നു .ഒരു ചെറിയ ചിരി. എന്നെ സമാധാനിപ്പിക്കാന്‍ ആയിരുന്നോ ചിരിച്ചത് ? എന്റെ കയ്യില്‍ രാജന്‍ അമര്‍ത്തി പിടിച്ചു . കണ്ണുകളില്‍ നനവ്‌ .കട്ടിലിന്റെ തലയ്ക്കല്‍ കിടന്ന തുണിയെടുത്ത് ഞാനാ കണ്ണുകള്‍ തുടച്ചു .തീയ്യില്‍ തൊട്ടതു പോലെ ഞാന്‍ കൈ വലിച്ചു 'ഞാന്‍ എന്താണീ ചെയ്തത്' .ആ കണ്ണീര്‍ തുടയ്ക്കാന്‍ ഞാന്‍ തുണി എടുത്തത്‌ എന്തിനാണ് ' പിന്നെ എന്റെ കൈവിരല്‍ കൊണ്ട് വേദനിപ്പിക്കാതെ ഞാന്‍ ആ കണ്ണുകള്‍ തുടച്ചു .കറുപ്പും വെളുപ്പുമാര്‍ന്ന ആ മുടിയിഴകളിലൂടെ ഞാന്‍ വിരലോടിച്ചു .അപ്പോള്‍ രാജന്‍ അനുഭവിച്ച സുഖം എന്റെ വിരല്‍തുമ്പില്‍ ഞാന്‍ അറിഞ്ഞു ." അറിയപ്പെടെണ്ട പ്രിയ ചേച്ചി താങ്കള്‍ക്ക് എന്റെ ഒരു കാള്‍ പ്രതീക്ഷിക്കാം ....

പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍



പുതുമഴ ചൂരുള്ള ചുംബനങ്ങള്‍ ,ഈയിടെ വായിച്ച ചെറുകഥാ സമാഹാരങ്ങളില്‍ എല്ലാ കഥകളും എന്നെ ആകര്‍ഷിച്ച പുസ്തകം . പതിനാലു കഥകള്‍ , പതിനാലു വിധത്തില്‍ , പതിനാലു തലങ്ങളില്‍ മനസ്സിനെ കീഴടക്കുന്നു .പക്വതയാര്‍ന്ന എഴുത്ത് .തള്ളപ്പൂച്ചയിലെ അവസാന രംഗങ്ങള്‍ മനസ്സില്‍ ഒരു ചിത്രമായി മായാതെ കിടപ്പുണ്ട് . കടലും കടല്‍ക്കാറ്റും കച്ചവട കുട്ടികളും കഥാകാരിയുടെ ഇഷ്ട്ട വിഷയങ്ങള്‍ ആയതുകൊണ്ടാകാം ഇടയ്ക്കു ആവര്‍ത്തിക്കുന്നത് .'ഞാന്‍' എന്നാ വാക്കിനു ഒരു ലിംഗഭേദമില്ലാത്തത് കൊണ്ട് കഥാപാത്രങ്ങളെ ചിലയിടങ്ങളില്‍ മനസ്സിലാക്കാന്‍ വീണ്ടും പുറകിലേക്ക് മറിക്കേണ്ടി വന്നു .ഒളി നോട്ടത്തിലെ പരിഭ്രമങ്ങള്‍ , പുതുമഴ ചൂരിലെ അവസാന ചുംബനം ,പ്രണയത്തിനപ്പുറം പുരുഷനെ തിരയുന്ന കാമുകി , വൃദ്ധയോട് ആഡ്ജെസ്റ്റ് ചോദിക്കുന്ന തലമുറ ,സ്വര്‍ഗ്ഗരതി,ബസന്തിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുഞ്ഞു മനസ്സിന്റെ വിങ്ങലുകള്‍ ,യന്ത്രപ്പാവയും ,തോടും ,ആന്‍സിയുടെ പുതിയ ജീവിത പ്രതീക്ഷകളും എല്ലാം വായനക്കപ്പുറം എവിടെക്കയോ ചെന്ന് തൊടുന്നുണ്ട് അല്ലങ്കില്‍ എവിടെക്കയോ കൊത്തിവലിക്കുന്നുണ്ട് .ഈ ചുംബനത്തിന്റെ ചൂട് കുറച്ചു കാലം നിലനിലക്കും എന്ന് തോന്നുന്നു .നിരാശപ്പെടുത്തില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കവുന്ന പുസ്തകം .മുബീന്‍ ഇത്താ ഈ ബുക്ക്‌ നിര്‍ദേശിക്കുന്നത് മുമ്പ് തന്നെ വാങ്ങിയിരുന്നു എന്നതാണ് സത്യം . ഇങ്ങനെ ഒരു വായന സമ്മാനിച്ചത്തിനു നന്ദി നന്ദി.... ഹൃദയം നിറഞ്ഞ ആശംസകള്‍

I PHOOLAN DEVI



മാനവ നാഗരിതയും മനുഷ്യസ്നേഹവും എന്നും അന്യമായി കരുതുന്ന ജാതികോമരങ്ങളുടെ ഉരുക്കു മുഷ്ട്ടികളില്‍ കിടന്നു പിച്ചി ചീന്തപ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ചരിത്ര പുസ്തകത്തില്‍ വ്യക്തമായ അടയാളങ്ങള്‍ ബാക്കിനിര്‍ത്തിയാണ് ഫൂലന്‍ ദേവി രക്തസാക്ഷിത്വം വരിച്ചത്‌ .ഈ ബുക്കില്‍ ഫൂലന്‍ ദേവിയുടെ വ്യക്തമായ ജീവിതം വിവരിക്കപ്പെട്ടിട്ടുണ്ട് .വികാര സാന്ദ്രമായ അന്തരീക്ഷം ,ജീവിതത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ ,സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ വെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു കൊച്ചു പെണ്‍കുട്ടിയുടെ പ്രതികാരം ,ശൈശവ വിവാഹവും തുടര്‍ന്നുള്ള പീഡനവും ,ജാതി വ്യവസ്ഥിതിയും അടിച്ചമര്‍ത്തപ്പെട്ടവരുടെ കണ്ണീരും വിലാപങ്ങളും ,എല്ലാം എല്ലാം വരികളിലൂടെ വായനക്കാരനെ കാത്തിരിക്കുന്നുണ്ട് .ഓരോ വായനയുടെ അവസാനത്തിലും ലഭിക്കുന്ന അനുഭൂതിക്കപ്പുറം ശൂന്യമായിരുന്നു മനസ്സ് ,സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ ദിശ തെറ്റുന്ന ജീവിതത്തിനു ഉത്തമ ഉദാഹരണമായി ഈ ജീവ ചരിത്രം നീലിച്ചു നില്‍ക്കുന്നു .വേറിട്ട ഒരു വായന സമ്മാനിച്ച നീറുന്ന പുസ്തകം .

കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍



 റോസ് ലി ചേച്ചിയുടെ  പതിനാറു കഥകള്‍ അടങ്ങിയ ചെറുകഥാ സമാഹാരം .പ്രണയം ,പ്രണയ ഭംഗം ,ദാമ്പത്യം ,ജീവിത സാഹചര്യങ്ങള്‍ എന്നിവ വായനയില്‍ സ്ഥിരം വഴികള്‍ ആണെങ്കിലും ഭാരതത്തിലെ വ്യത്യസ്ഥ സംസ്ക്കാരങ്ങളും ജീവിത പരിസരങ്ങളും കോര്‍ത്തിണക്കി അവതരിപ്പിച്ചപ്പോള്‍ കഥകള്‍ക്ക് മാറ്റ് കൂടി എന്ന് കരുതാം .താജ്മഹല്‍ , മെഹക്,കിളികളുടെ ഭാഷ ,കൈതപ്പൂവിനുമുണ്ട് കഥ പറയാന്‍ ,ഊര്‍മ്മിള എന്നീ കഥകള്‍ മാത്രം സ്വീകരിക്കുന്നു എന്നത് വായനക്കാരന്റെ സ്വാതന്ത്രമായി കാണുക .പല ചെറുകഥാ സമാഹരണങ്ങളിലും ഒരു വിഷയത്തിന്റെ തന്നെ വക ഭേദങ്ങള്‍ ആയി പല കഥകളും വായിക്കേണ്ടി വരാറുണ്ടെങ്കിലും ഇതിലെ പതിനാറു കഥകളും വ്യത്യസ്ഥ ആശയവും ,സാഹചര്യങ്ങളും കൊണ്ട് സമ്പന്നമായത് ജീവിതത്തിലെ കഥാകാരിയുടെ ഭാരത പര്യടനം കൊണ്ട് തന്നെ എന്നത് വായനക്കാരന് വിശ്വസിക്കേണ്ടി വരും . ഊര്‍മ്മിള എന്നാ അവസാന കഥ വേറിട്ട്‌ നില്‍ക്കുമ്പോള്‍ താജ്മഹല്‍ വെട്ടി ചുരുക്കി ചെറുതാക്കിയതിനു പകരം .ഒരു നോവലാക്കി മാറ്റാമായിരുന്നു എന്ന് തോന്നി . കൂടുതല്‍ സന്തോഷമോ കൂടുതല്‍ നിരാശയോ ഇല്ലാതെ വായന നിര്‍ത്തുന്നു .റോസ് ലി ചേച്ചി ആശംസകള്‍

ഇന്ദുലേഖ



ഏകദേശം 126 വര്‍ഷങ്ങള്‍ക്കു മുമ്പ് ,അക്കാലത്തെ സാമൂഹ്യ വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇങ്ങനെ ഒരു കൃതി ഉണ്ടായി എന്നത് തന്നെയാണ് ചന്തുമേനോന്റെ ഇന്ദുലേഖയെ ഇന്നും വ്യത്യസ്ഥമാക്കുന്നത് .ഈശ്വര നിരീശ്വര വാദവും ,ബ്രട്ടീഷ് ഭരണവും എന്നീ സംവാദങ്ങള്‍ ആ കാലഘട്ടത്തിലെ ആചാരങ്ങളും രീതി സമ്പ്രദായങ്ങളെയും കുറിച്ച് വിശദമായ സൂചന നല്‍കുന്നുണ്ടെങ്കിലും വായനയ്ക്കിടയില്‍ അരോചകമായി തീര്‍ന്നു എന്ന് കരുതാനേ വകയോള്ളൂ .സ്ത്രീ ശാക്തീകരണത്തിലും,സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ആധുനിക വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവിശ്യകത നോവലില്‍ വ്യക്തമായി ബോധ്യപ്പെടുത്തുന്നു .മുമ്പ് എന്നോ വായനയില്‍ വന്നതെങ്കിലും വ്യക്തമായ ധാരണ തന്നത് ഈ വായനയാണ് .മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത വിഖ്യാത നോവല്‍ തലമുറകള്‍ക്കപ്പുറവും ആസ്വദിച്ചു വായിക്കമെന്നതിനാല്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഗണത്തില്‍പ്പെടുത്തുന്നു

മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം



സ്ത്രീ കഥാപാത്രങ്ങളുടെ വിരഹവും , നൊമ്പരങ്ങളും ,ജീവിതവും കോർത്തിണക്കിയ ചെറുകഥാ സമാഹാരം , എഴുതി തെളിഞ്ഞ തൂലിക ,ലളിത സുന്ദര ശൈലി ,ജീവനുള്ള കഥാപാത്രങ്ങൾ .. എല്ലാം വിജയം തന്നെ .സ്ത്രീ കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി പോയോഎന്നൊരു സംശയം ബാക്കി നിർത്തുന്നു .കിളിനോച്ചിയിലെ ശലഭങ്ങൾ ,കാഴ്ച , ബ്രഹ്മഗിരിയിൽ മഞ്ഞുപെയ്യുന്നു ,മകൾ ,മൃണാളിനിയുടെ കഥ താരയുടെയും ,നിന്റെ ഓർമ്മകൾ എന്നീ കഥകൾ എന്നിവ മനസ്സിൽ പതിഞ്ഞു .ഇന്ദുവും ,ചാരുലതയും ,ലൂസിയും ,താരയുമെല്ലം ശക്തമായ കഥാപാത്രങ്ങളായി അവതരിക്കുമ്പോൾ മനു പ്രവാസത്തിന്റെ നൊമ്പരങ്ങൾ ബാക്കി നിർത്തുന്നു ,അവിടെയും പ്രതീക്ഷകൾ വായനയ്ക്ക് വല്ലാത്തെ സൌന്ദര്യം നൽകുന്നുണ്ട് .ഓരോ കഥകൾ ഓരോ അനുഭവങ്ങളായി വായനക്കാരനിൽ പുനർജ്ജനിക്കുമ്പോൾ വിജയിക്കുന്നത് ഗ്രന്ഥകാരി തന്നെ .മുൻവിധികൾ ഇല്ലാതെ തിരഞ്ഞെടുത്ത ഈ പുസ്തകം ഒരിക്കലും നിരാശപ്പെടുത്തിയില്ല .ഇവരിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കാം ... ആശംസകൾ ...ആശംസകൾ ...ആശംസകൾ ...

THE OLD MAN AND SEA



ഒരു മഹത്തായ ഗ്രന്ഥം എന്ന് വിലയിരുത്തുന്നില്ല ,എങ്കിലും ഒറ്റയാള്‍ കഥാപാത്രമുള്ള നോവലുകള്‍ എന്റെ വായനയില്‍ ഇതാദ്യം . ജീവിതത്തെപറ്റി,പ്രത്യാശയെപറ്റി,പരാജയത്തെപറ്റി എല്ലാം വിലയിരുത്തലാണ് ഈ പുസ്തകം .നോവല്‍ വായിക്കുന്നതിനു മുമ്പ് ഹെമിംഗ്‌വേയുടെ കുത്തഴിഞ്ഞ ജീവിത രീതികളും ,വികാരവിചാരങ്ങളും ,ആത്മഹത്യയുമെല്ലാം അറിഞ്ഞാല്‍ വായനയെ വേറെ തലത്തിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കും .ഒരു വൃദ്ധനായ മനുഷ്യന്‍ ഒറ്റയ്ക്ക് കടലില്‍ പോയി മീന്‍ പിടിച്ചു തിരിച്ചു വരുന്നു എന്ന ചെറിയ വിഷയം ഒരു നോവലായി അവതരിപ്പിക്കുമ്പോള്‍ വായനയ്ക്കൊപ്പം സഞ്ചരിക്കാന്‍ സസ്പെന്‍സുകളോ,കഥാപാത്രങ്ങളോ,ആകാംഷകളോ കൂട്ടിനുണ്ടാകില്ല .ഇതൊരു ജീവിതത്തിന്റെ പകര്‍ത്തെഴുത്താണ് ,സ്വന്തം വികാരങ്ങള്‍ വരികളില്‍ പകര്‍ത്തി ആത്മഹത്യ ചെയ്തു പോയ ഒരു മനുഷ്യന്റെ വികാരങ്ങളുടെ സുന്ദരമായ ആവിഷ്കാരം .ഒന്നുമില്ല എന്ന് തോന്നിയെങ്കിലും എന്തൊക്കെയോ വിളിച്ചോതുന്ന തുറന്ന പുസ്തകം ..

THE DA VINCI CODE



ഒരു മ്യൂസിയത്തില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ തുടങ്ങുമ്പോള്‍ വായന സഞ്ചരിക്കുന്നത് യേശുവിന്റെ ചരിത്രത്തിന്റെയും അതിനെക്കാള്‍ നിഗൂഡമായ പഴമയുടെ രഹസ്യങ്ങളിലേക്കുമാണ് .ഐന്‍ജ്ജല്‍സ് ആന്റ് ഡെമണ്‍‌സ് എന്ന നോവലുമായി താരതമ്യം ചെയ്‌താല്‍ ഡാവിഞ്ചി കോഡ് ഒരിക്കലും ഡാന്‍ ബ്രൌണിന്റെ മാസ്റ്റര്‍ പീസ്‌ എന്ന് വിലയിരുത്താന്‍ കഴിയാതെ വരും , സസ്പെന്‍സ് എത്രത്തോളം വായനയെ സ്വാദീനിക്കും എന്നതിന് ഉത്തമ ഉദാഹരമായി വേണമെങ്കില്‍ ഈ നോവലിനെ വിലയിരുത്താം , വിവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഡാന്‍ ബ്രൌണ്‍ന്റെ ഭാഷയ്ക്ക്‌ മുന്നില്‍ ആകാംഷ നിര്‍ഭരമായി വായിച്ചു തീര്‍ക്കാവുന്ന ഒരു ഉഗ്രന്‍ പുസ്തകം .

സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍



സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍ , സാജിദ അബ്ദുറഹിമാന്റെ ഹൃദ്യമായ ഓസ്ട്രലിയന്‍ യാത്രാവിവരണം .ഓരോ കഴ്ച്ചകള്‍ക്കും അനുഭവങ്ങള്‍ക്കൊപ്പവും അവയുടെ ചരിത്ര പ്രാധാന്യവും ,വിശേഷണങ്ങളും ,ജീവിത രീതിയുമെല്ലാം വിശദമായി വിവരിക്കുമ്പോള്‍ യാത്രാവിവരണം എന്നാ ലേബലിനോട്‌ നീതി പുലര്‍ത്താന്‍ ഗ്രന്ഥക്കാരിക്കായി എന്ന് വിശ്വസിക്കുന്നു .ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളും ,അതിലെ വ്യക്തതയില്ലായ്മയും ശരിക്കും വായനയ്ക്ക് അരോചകമായി തോന്നി എന്നത് വിഷമത്തോടെ എടുത്തു പറയുന്നു .വശ്യതയാര്‍ന്ന ഭാഷ തന്നെയാണ് വായനയെ സാങ്കല്‍പ്പിക ലോകത്തിലേക്ക്‌ നയിക്കുന്നതും ,നവ്യമായ യാത്രാനുഭൂതി സമ്മാനിക്കുന്നതും,കൂടാതെ അബോര്‍ജിനലുകളെ കുറിച്ചുള്ള വിവരണവും അഭിനന്ദനാര്‍ഹം .'ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്നാ അദ്ധ്യായം എനിക്ക് ഏറെ ഹൃദയമായി തോന്നി . സന്തോഷത്തോടെ സ്വീകരിക്കുന്നു , എല്ലാവിദ ഭാവുകങ്ങളും

THE SECRET OF NAGAS



വായനയുടെ സങ്കല്‍പ്പിക ലോകത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തി വീണ്ടും അമീഷിന്റെ ശിവപുരാണ ശ്രേണിയിലെ രണ്ടാമത്തെ പുസ്തകം നാഗന്മാരുടെ രഹസ്യം .തീര്‍ച്ചയായും മുഴുവന്‍ സസ്പെന്‍സും അടുത്ത ബുക്കിലേക്കും കൂടി ബാക്കി നിര്‍ത്തിയാണ് വായന അവസാനിപ്പിക്കുന്നത് .ശിവ ഭഗവാന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സംസ്കൃതിയുടെ കാല്‍പനികമായ വിവരണമാണ് പുസ്തകത്തിന്റെ ഇതിവൃത്തം .ഭാരതീയ പുരാണങ്ങളിലേക്ക് , അതിലെ കഥാപാത്രങ്ങളിലെ മാനുഷിക മൂല്യങ്ങളുടെ തൃവ്രതയിലേക്ക് , നിഗൂഡമായ യാത്ര വിവരങ്ങളിലേക്കു , നന്മ തിന്മകളുടെ വ്യതിയാനങ്ങളിലേക്ക് എല്ലാം വായന കടന്നു ചെല്ലുന്നുണ്ട് . ഇനി വായു പുത്രന്മാരുടെ ശപഥവും കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ വായന പൂര്‍ത്തിയാക്കാമെന്ന് വിശ്വസിക്കുന്നു .
ഭക്തിയും , ഭയവും ,ആകാംഷയും എല്ലാം കൂടി കൂടികലര്‍ന്ന വായന , നിരാശയ്ക്ക് വകയില്ലാത്ത വിധം ആവേശത്തോടെ വായന പൂര്‍ത്തിയാക്കാം

THE IMMORTALS OF MELUHA


തിബറ്റിന്റെ താഴ് വാരങ്ങളില്‍ നിന്ന് മെലൂഹയുടെ സംസ്ക്കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ തന്റെ കർമ്മ കാണ്ഡത്തിലൂടെ മഹാദേവനാകുന്ന കഥയാണിത്‌. കുട്ടി കാലത്ത് കേട്ട് ശീലിച്ച ശിവപുരാണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി ദൈവീക പരിവേഷങ്ങള്‍ ഇല്ലാതെ ശിവ ഭഗവാനെ അവതരിപ്പിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ പഴയകഥകളും വായനയും തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍ ചെറിയ ഒരു താമസം നേരിട്ട് എന്നത് തിരിച്ചറിയുന്നു . ദക്ഷന്‍ , സതി , നന്തി എന്നീ കഥാപാത്രങ്ങള്‍ക്ക് ഇങ്ങനെയും ജീവിതം ഉണ്ടായിരുന്നു എന്നത് എവിടെയും മുമ്പ് വായിച്ചതായി ഓര്‍ക്കുന്നില്ല ,ഒരു പച്ചയായ മനുഷ്യ രൂപത്തിൽ ശിവ ഭാഗവാന്റെ ജീവിതത്തിലൂടെ വായന മുന്നേറുമ്പോള്‍ ഒരു കഥാപാത്രങ്ങള്‍ക്കും പുതിയ ഭാവങ്ങള്‍ , പുതിയ രൂപങ്ങള്‍ .... കൂടാതെ ശിവ ഭഗവാനെ ശ്രീരാമാദേവനുനുമായി താരതമ്യം ചെയ്യുമ്പോള്‍ വായനയെയാണോ പുരാണങ്ങളെയാണോ വേറെ വീക്ഷണകോണില്‍ കാണേണ്ടത് എന്ന സംശയം ബാക്കി നില്‍ക്കുന്നു .ഈ പരമ്പരയിലെ നാഗന്‍മാരുടെ രഹസ്യവും , വായുപുത്രന്മാരുടെ പ്രതിജ്ഞയും കൂട്ടി വായിക്കുമ്പോള്‍ മാത്രമേ വായന പൂര്‍ണ്ണമാകൂ എന്ന് വിശ്വസിക്കുന്നു ..

ഫ്രാന്‍സിസ് ഇട്ടിക്കോര


സാധാരണയായി കാണാറുള്ള ഒരു ചട്ടക്കൂടില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഇതിലെ അവതരണം ,ലൈഗികതയുടെ അതിപ്രസരവും , ഗണിത ശാസ്ത്രവും ,ചരിത്രവും ,യാത്രകളും , ഹൈപ്പേഷ്യന്‍ സ്കൂളിനും ,മിത്തുകളും എല്ലാം ഒന്നിനൊന്നു മേന്മയോടെ കൂട്ടി വായിക്കപ്പെടുമ്പോള്‍ പുതിയൊരു വായനാനുഭവം തന്നെയാണ് വായനക്കാരനെ കാത്തിരിക്കുന്നത് .ഇടയ്ക്കിടയ്ക്ക് നോവലില്‍ വന്നു ചേരുന്ന ഈമെയിലില്‍ കൂടെ ചരിത്രത്തിന്റെ ആകാംഷകള്‍ വായനക്കാരനില്‍ ഉളവാകാന്‍ കഥാകൃത്തിനു കഴിഞ്ഞു എന്നത് ശ്രദ്ധേയം , ചരിത്രവും നോവലും കൂടികുഴയുമ്പോള്‍ പലപ്പോളും വിക്കിപീഡിയ വഴി തിരഞ്ഞു പിടിച്ചു കൊണ്ട് തന്നെയാണ് എന്റെയും വായന കടന്നു പോയത് , ഹൈപ്പേഷ്യയുടെ ഒരു പുതിയ അറിവായിരുന്നു അതുവഴി ഗണിത ശാസ്ത്രത്തിന്റെ പഴമയിലൂടെ നെറ്റില്‍ പരതി കുറച്ചു സമയം അങ്ങനെയും ചിലവഴിക്കേണ്ടി വന്നു .ഗണിത ശാസ്ത്രത്തിലെ ചഡാംശുചന്ദ്രാധമകുംഭിപാലയും,പൈയും ,ഗോള്‍ഡന്‍ തിയറിയുമെല്ലാം വിവരിച്ചു എഴുതുമ്പോള്‍ പലതും മനസ്സിലാവാതെ നിന്നത് കൊണ്ടും അത് എന്റെ മാത്രം ഗണിത ശാസ്ത്രത്തിലെ വിജ്ഞാനത്തിന്റെ പോരായ്മയായത്‌ കൊണ്ടും കണക്കിന്റെ അതിപ്രസരം വായനക്ക് മങ്ങലേല്‍പ്പിച്ചു എന്ന അഭിപ്രായമില്ല .അകെ കുഴഞ്ഞു മറിഞ്ഞ ആഷാമേനോന്റെ പഠനമാണ് ആദ്യം വായിച്ചത് ,അത് വായിച്ചപ്പോള്‍ നോവല്‍ എന്നതിനപ്പുറം ഒരു വിഞ്ജാനപുസ്തകമാണ് എന്ന് വരെ തോന്നുകയുണ്ടായി ,ഈ മിത്തും ചരിത്രവും എല്ലാം അദ്ധേഹത്തിന്റെ സുഗന്ധി എന്നാ ആണ്ടാള്‍ ദേവനായകിയും ഉപയോഗിച്ചിരിക്കുന്നു എങ്കിലും ആവര്‍ത്തന വിരസതക്ക് യാതൊരു സാധ്യതയുമില്ലാതെ വായന മുന്നോട്ടുകൊണ്ട് പോകാം എന്നത് വായനയുടെ വിജയത്തില്‍ ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.ഇനി ആല്‍ഫയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഇതേ ചരിത്രവും മിത്തുകളും കണ്ടുമുട്ടേണ്ടി വരുമോ ആവോ ?ഈയിടെ വായിച്ച പുസ്തകങ്ങളില്‍ നിന്നും ഇഷ്ട്ടമായ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അതില്‍ ഒന്ന് തീര്‍ച്ചയായും ഫ്രാന്‍സിസ് ഇട്ടിക്കോര തന്നെയായിരിക്കും .പലരും വായനക്കായി മുമ്പേ നിര്‍ദേശിച്ച ഈ വായന ഇത്ര വൈകിച്ചതില്‍ ഖേദിക്കുന്നു .

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി



വിപ്ലവത്തിന്റെയും ,ജനാധിപത്യത്തിന്റെയും ,സമാധാനത്തിന്റെയും വികസനത്തിന്റെയുമെല്ലാം കുപ്പായമിട്ട് വരുന്ന ഫാസിസത്തിന്റെ മുന്നില്‍ നിസ്സാഹായരായി പ്പോയ ഒരു ജനതയുടെ കഥ ,ചരിത്രത്തിന്റെയും, മിത്തിന്റെയും ഭാവനയുടെയും അനവദ്യ സുന്ദരമായ ഇഴചേരലില്‍ രൂപപ്പെട്ട കൃതി .മലയാളികള്‍ക്ക് ഏറെ സമീപ സ്ഥലമായ ശ്രീലങ്കയിലെ വളരെ ക്രൂരമായ വംശഹത്യയുടെയും ,ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ രചിച്ചിരിക്കുന്ന ,പോരാട്ടങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന സാധാരണക്കാരന്റെ വേദനയെ ചിത്രീകരിക്കുന്ന ടി .ഡി .രാമകൃഷ്ണന്റെ പുതിയ നോവല്‍ . സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ പോരാടിയ ഡോ .രജനി തിരണഗാമയെ പറ്റിയുള്ള ഒരു സിനിമാ നിര്‍മ്മാണം തുടങ്ങുന്നിടത്ത് നിന്ന് നോവല്‍ ആരംഭിക്കുന്നു.അതിനെ കാന്തള്ളൂര്‍ ശാലയിലെ ദൈവീക പരിവേഷമുള്ള ദേവനായകിയുമായി കൂടി കലര്‍ത്തി സുഗന്ധി എന്നാ ആണ്ടാള്‍ ദേവനായകിയുമായി കഥ മുന്നേറുമ്പോള്‍ ചരിത്രത്തിന്റെയും മിത്തുകളുടെയും അകമ്പടിയിടോടെ വായന പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു ,എന്നെ പോലെയുള്ള വായനക്കരന്റെ എല്ലാ ബലഹീനതകളും ഉപയോഗപ്പെടുത്താന്‍ കഥാ കൃത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം. ബെന്യാമിന്റെ അല്‍ അറേബിയന്‍ നോവല്‍ ഫാക്ടറിയും ,മുല്ലപ്പൂ നിറമുള്ള പകലുകളും ഈ നോവലുമായി എവിടെക്കെയോ വായനയില്‍ കൂട്ടി മുട്ടുന്നുണ്ട് .പുതിയ ലോകവും പഴയ ജീവിതവും വളരെ ചിട്ടയോടു കൂടി തന്നെ തുന്നി ചേര്‍ത്തിരിക്കുന്നു . ഒരിക്കലും നിരാശനായി വായിച്ചു നിര്‍ത്തേണ്ടി വരില്ല എന്നാ ഉറപ്പോടെ അവസാന ഫേസ് ബുക്ക്‌ സ്റ്റാറ്റസോടുകൂടി നിര്‍ത്തുന്നു .

"ഭൂരിപക്ഷമാളുകളും മത ഭ്രാന്തന്മാരോ ,ഭീരുക്കളോ സ്വാര്‍ത്ഥന്മാരോ ആയൊരു സമൂഹത്തില്‍ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്നവര്‍ വിഡ്ഢികളായിരിക്കാം. പക്ഷേ ഞങ്ങള്‍ക്ക് ആ സ്വപ്നത്തിനു വേണ്ടി ജീവന്‍ ബലി കഴിക്കാതിരിക്കാനാവില്ല .സ്വാതന്ത്രത്തെക്കാള്‍ വലുതായി ഞങ്ങള്‍ക്കൊന്നുമില്ല .ഏകാധിപതിയുടെ കൈകളില്‍ നിന്ന് അധികാരം പിടിച്ചടക്കാനായി കൊളുംബ് നഗരത്തിലേക്ക് ജനങ്ങളിരബി വരുന്നൊരു ദിവസം ഞങ്ങള്‍ ഇപ്പോളും സ്വപ്നം കാണുന്നുണ്ട് .അതിനു വേണ്ടിയുള്ള നിരന്തരമായ പോരാട്ടത്തിനു ഞങ്ങളുടെ ജീവത്യാഗം പ്രചോദനമാകുമെന്ന പ്രതീക്ഷയോടെ .... എല്ലാ സുഹൃത്തുക്കള്‍ക്കും ഗുഡ് ബൈ .... "

ഭ്രാന്ത് ചില നിറമാണ രഹസ്യങ്ങള്‍


പി. ജെ. ജെ ആന്റണിയുടെ ഒന്‍പതു ചെറുകഥകള്‍ അടങ്ങിയ പുസ്തകം .വിരസം എന്ന് ഒറ്റവാക്കില്‍ വിലയിരുത്തുമ്പോള്‍ ലാഹോര്‍ 1928,ഭ്രാന്ത്‌ ചില നിര്‍മാണ രഹസ്യങ്ങള്‍ എന്നിവ വിസ്മരിക്കുന്നില്ല ,ലാഹോര്‍ 1928 ,കാല ദംശനം എന്നിവ ചരിത്രത്തിന്റെ ചോരപ്പാടുകള്‍ ഉള്ളത് കൊണ്ട് മാത്രം സ്വീകരിക്കേണ്ടി വന്നു എന്ന് പറയേണ്ടി വരും .ഒരു പ്രാവിശ്യം വായിച്ചു അവസാനിപ്പിക്കാം .

സ്കൂള്‍ ഡയറി


പഴയ ഫലിതങ്ങളും പുതിയ വിദ്യാലയാന്തരീക്ഷത്തിന്റെ സൃഷ്ടികളായ തകര്‍പ്പന്‍ നേരമ്പോക്കുകളും കലര്‍ന്ന് സമ്പുഷ്ടമാണ് അക്‍ബറിന്റെ ശൈലി . അശ്ലീലമെന്ന് പെട്ടെന്ന് തോന്നിക്കുന്ന യാഥാര്‍ഥ്യങ്ങളെ മറവില്ലാതെ ലേഖകന്‍ അവതരിപ്പിക്കുന്നു . വല്ലപ്പോഴും അശ്ലീലവും അതിശയോക്തിയും മര്യാദയുടെ സീമ വിടുന്നുണ്ടോ എന്ന് സംശയം തോന്നുമെങ്കിലും സാമാന്യമായ ഔചിത്യം ഉടനീളം ദീക്ഷിച്ചിട്ടുണ്ടെന്ന് സമ്മതിക്കണം. ഒരു സംശയം ഇപ്പോളും നമ്മുടെ സ്കൂള്‍ എല്ലാം ഇങ്ങനെ തന്നെ ആണോ ? എന്തായായും അദ്ധ്യാപകന്‍ ഏതൊക്കെ സഹിക്കണം, എന്നിരുന്നാലും ഈ ഭൂമിയില്‍ ഏറ്റവും ഉന്നതമായ ജോലി ഏതാ എന്ന് എന്നോട് ചോദിച്ചാല്‍ എന്റെ ഉത്തരം അധ്യാപകന്‍ എന്നവാവും .

ചുരം കയറുകയാണ് ഇറങ്ങുകയാണ്


ആദ്യമായിട്ടാണ് വായന അര്‍ഷാദ് ബത്തേരിയില്‍ എത്തുന്നത്‌ .തികച്ചു ലളിതമായി അവതരിപ്പിച്ച ഓര്‍മ്മക്കുറിപ്പുകള്‍ ,എല്ലാം മനസ്സിനെ സ്വാദീനിച്ചില്ല എങ്കിലും പെണ്ണേ നീ എനിക്കെന്ത് ,മഴ നനഞ്ഞ നോമ്പ് , പനി പിടിച്ച നിലവിളികള്‍ ,ആ കടം തീര്‍ക്കാന്‍ ഇനി എത്ര കാലം കഴിയണം എന്നിവ ഹൃദയസ്പര്‍ശിയായി .പൊതുവേ ഓര്‍മ്മക്കുറിപ്പുകള്‍ ലേഖനങ്ങള്‍ ,ചെറുകഥകള്‍ എന്നിവ വായനയ്ക്ക് തിരഞ്ഞെടുക്കാത്ത പ്രകൃതമാണ് എനിക്കുള്ളത് .എന്റെ വായനയ്ക്ക് എന്നും ഇഷ്ട്ടം വലിയ പുസ്തകങ്ങളോടാണ് .ഒരു ദിവസം കൊണ്ട് വായിച്ചു തീരില്ല എന്നത് കൊണ്ടും ,കഥാപാത്രങ്ങളുമായി കൂടുതല്‍ സമയം സഞ്ചരിക്കാം എന്നത് കൊണ്ടും ബാക്കി വായിക്കാനുള്ള ആകാംഷ ഭരിതമായ കാത്തിരിപ്പും ആവാം എന്നെ അതിനു പ്രേരിപ്പിക്കുന്നത് .ഇതിനിടയില്‍ വിപരീതമായി പല വായനകളും വന്നു മനസ്സ് കീഴടക്കി പോയെങ്കിലും വീണ്ടും വീണ്ടും അങ്ങന തന്നെ ആവാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ .ഒരു മാറ്റം അനിവാര്യമായി തോന്നുന്നത് കൊണ്ടും സൌഹൃദങ്ങളുടെ സ്നേഹപ്പൂര്‍വ്വമായ ശാസനകളും സ്വീകരിച്ചു എന്റെ വായന ഇവിടെ നിന്ന് പലവഴികളായി പിരിയുകയാണ് .അതില്‍ ആദ്യത്തെ വഴി ചെന്നെത്തിയത് അര്‍ഷദ് ബത്തേരിയിലും .ഈ ഓര്‍മ്മകുറിപ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇതില്‍ ജീവനുള്ള വികാരങ്ങളുണ്ട് ,ജീവനുള്ള ബാല്യകാലമുണ്ട്, വിരഹമുണ്ട് ,നൊമ്പരങ്ങളുണ്ട് എല്ലാത്തിനും മുകളില്‍ അതിനുള്ളിലെ നിറവും നിറവ്യതാസങ്ങളും താരതമ്യപെടുത്തുമ്പോള്‍ പുസ്തകത്തിന്റെ ശീര്‍ഷകവും ,വായനയും ,ജീവിതവും ഒരു ബിന്ദുവില്‍ സന്ധിച്ചു കടന്നു പോകുന്നു.നിരാശപ്പെടുത്താതെ വായനയെ മാധവിക്കുട്ടിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഞാന്‍ "നക്ഷത്രങ്ങളില്ലാത്ത കറുത്ത ആകാശം കണ്ടു അസ്വസ്ഥനായി "

വാടകയ്ക്ക് ഒരു ഹൃദയം



മനസ്സിന്റെ ശ്യൂന്യമായ ജലാശയത്തില്‍ പലകുറി മുങ്ങിയപ്പോഴും മുത്തുകള്‍ക്കു പകരം കദനത്തിന്റെ കനല്‍ കല്ലുകള്‍ മാത്രം കിട്ടിയ മനുഷ്യാത്മാക്കളുടെ സങ്കീര്‍ത്തനമാണ് ഈ നോവല്‍ .പൌര്‍ണമി വീണു കിടക്കുന്ന പാരിജാതമലരിന്റെ വ്രതശുദ്ധി അനുഭവിക്കുന്ന ഭാഷയില്‍ എഴുതപ്പെട്ട മനുഷ്യകഥ .യഥാര്‍ത്ഥ മാനവികതയിലേക്ക് വളരാന്‍ വെമ്പുന്ന മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങളുടെ പുസ്തകം. വീണ്ടും ഒരിക്കല്‍ കൂടി പത്മരാജന്‍ മാജിക്

MANUSCRIPT FOUND IN ACCRA



ക്രിസ്തു വചനങ്ങള്‍ എന്നറിയപ്പെടുന്ന ഒരു ലിഖിതം ഈജിപ്തത്തിലെ ഒരു ഗുഹയില്‍ നിന്നും രണ്ടു സഹോദരങ്ങള്‍ കണ്ടെടുക്കുന്നതും , ആ സന്ദേശങ്ങള്‍ ബൂക്കിലൂടെ പകര്‍ത്തി എഴുതുകയുമാണ് വിഖ്യാതനായ പൌലോ കൊയ്‌ലോ ഈ കൃതിയിലൂടെ നിര്‍വഹിച്ചിരിക്കുന്നത് , ഇതില്‍ തോല്‍വി ,ഭയം ,ആത്മാവ് ,സ്നേഹം ,സത്യം , സെക്സ് ,കുടുംബം , ഭാഗ്യം ,ആകാംഷ എനിങ്ങനെയുള്ള എല്ലാത്തിനും വ്യക്തമായ നിര്‍വചനം നല്കി വായനയെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം .ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒന്ന് . പൌലോ കൊയ് ലോയേ വായിക്കുമ്പോള്‍ പ്രതേകിച്ചും ജീവിതത്തിലേക്ക് പ്രചോദനം നല്‍കുന്ന ഒരു പാട് കാര്യങ്ങള്‍ അതില്‍ വായിച്ചെടുക്കാന്‍ ആവും എന്നതാണ് , അതിനു ഉദാഹരമായി ഇത് വരെ അല്‍ക്കമിസ്റ്റ് ,സഹീര്‍ , ബ്രിഡ , എന്നിവയായിരുന്നു ഞാന്‍ തെളിവായി സൂക്ഷിച്ചിരുന്നത് ആ ശ്രേണിയിലേക്ക് ഇപ്പൊ കൂടുതല്‍ പ്രചോദനമായി ഇതും .അത് കൊണ്ട് തന്നെ ആവും ലോകത്തിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ എന്ന പദവിയിലേക്ക് അദ്ദേഹത്തെ നയിച്ചതും .ഇത് വായിച്ചു തീര്‍ക്കേണ്ട ഒന്നല്ല മറിച്ചു മനസ്സില്‍ സൂക്ഷിക്കേണ്ട ഒന്നാണ് എന്ന തിരിച്ചറിവോടെ വായന വീണ്ടും തുടങ്ങുന്നു .

ബ്ലഡി മേരി



മൂന്ന് ദൈര്‍ഘ്യമുള്ള കഥകളുടെ ചുരുക്കെഴുത്ത് എന്ന് അവകാശപ്പെടുന്നു .മനുഷ്യന് ഒരു ആമുഖത്തിന്റെ വായനയ്ക്ക് ശേഷം സുഭാഷ് ചന്ദ്രന്റെ നിലവാരം ഉയര്‍ത്തിയതാണോ ബ്ലെഡി മേരിയും പറുദീസാ നഷ്ട്ടവും വിരസമായി തോന്നിയത് എന്ന് സംശയിക്കുന്നു .വല്യ ആവേശത്തോടെ വായിക്കാന്‍ തുടങ്ങിയത് ശ്യൂന്യമായി അവസാനിപ്പികേണ്ടി വന്നു .മൂന്ന് കഥകളില്‍ ബ്ലെഡി മേരിക്ക് ഒരു മാര്‍ക്ക് കൂടുതല്‍ കൊടുത്ത് അവസാനിപ്പിക്കാം

TOTTO-CHAN



ടോട്ടോച്ചാന്‍ ,തെത് സുകോ കുറോയാനഗി യുടെ വിഖ്യാതമായ നോവല്‍ ,ജപ്പാനിലെ പുസ്തക പ്രസാധന ചരിത്രത്തില്‍ റെക്കോര്‍ഡ്‌ ,ഒരു സ്ത്രീ ഗ്രന്ഥ രചനനിര്‍വഹിച്ചു ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ നോവല്‍ ,നോവലിന്റെ പ്രാധാന്യത്തെ കുറിച്ച് വരെ പുസ്തകമിറങ്ങിയ നോവല്‍ , തെത് -സുകോ യെ unicef ന്റെ അംബാസിഡറായി തിരെഞ്ഞെടുത്ത നോവല്‍, അങ്ങനെ അങ്ങനെ കുറേ വിശേഷങ്ങള്‍ കൊണ്ട് പ്രശസ്തിയാര്‍ജിച്ച കൃതി ,ഒരു പക്ഷേ എല്ലാ അധ്യാപകരും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വായിച്ചിരിക്കേണ്ടതായ കൃതി എന്ന് എന്റെ ചെറിയ വായനയില്‍ തോന്നുന്നു ,പലപ്പോളും സ്വന്തം ബാല്യകാലത്തിലെ പ്രാഥമിക വിദ്യാഭ്യാസവും ,സ്കൂളും താരതമ്യം ചെയ്യാന്‍ കഴിയാതെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാനും , മനസ്സിന്റെ ഉള്ളില്‍ ഓരോ ടോട്ടോച്ചാമാര്‍ തന്നെ ആയിരുന്നു നാം എല്ലാവരും ,നമ്മെയെല്ലാം ഈ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ അധ്യാപര്‍ക്കുള്ള മഹത്തരമായ പങ്ക് മറച്ചു വെക്കാതെ തന്നെ റ്റോമോയും കൊബായാഷി മാഷെപ്പോലെയുള്ള ഒരു അധ്യാപകനും ബാല്യത്തില്‍ ഉണ്ടായിരുന്നെകില്‍ എന്ന് അറിയാതെ ആശിച്ചു പോകുന്നു .തെത് സുകോയുടെ സ്വന്തം ബാല്യം തന്നെ അതീവ സുന്ദരമായി പകര്‍ത്തിയെഴുതി മനസ്സില്‍ ഇടപിടിച്ചു,ബാല്യത്തിന്റെ ഹാങ്ങ്‌ ഓവര്‍ അവസാനിക്കാതെ ടോട്ടോച്ചാന്‍ വായനയും അവസാനിക്കുന്നു .

HALF GIRLFRIEND



ഒരിക്കലും വായന നിരാശപ്പെടുത്തിയില്ല, വായിച്ചു തീരുമ്പോള്‍ എന്നോ കേട്ട് മറന്ന പോലെ തോന്നി, വായനയുടെ മദ്ധ്യത്തില്‍ ഹൃദയ സ്പര്‍ശിയായ കത്തും , ഒരു നല്ല പ്രസംഗവും ലഭിച്ചു എന്നത് വ്യക്തതയോടെ തിരിച്ചറിയുന്നു , ഇതൊരു പ്രണയ കഥ, മാധവ് ജയും പ്രണയിനി റിയ സോമാനിയുടെയും വിചിത്രമായ പ്രണയവും ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും കോര്‍ത്തിണക്കിയ വായന , വെളിപ്പെടുത്തലുകള്‍ അടുത്ത വായനയെ നിരാശപ്പെടുത്തും എന്നത് ഇവിടെ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു ,കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാതെ ,നഷ്ട്ടങ്ങള്‍ ഇല്ലാതെ വായിച്ചു തീര്‍ക്കാം, വളരെ സൗമ്യമായ ഭാഷ കൊണ്ട് അനുഗ്രഹീതം .സ്വപ്നത്തെ സാക്ഷാല്‍കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രചോദനമായി ,പുതുമ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാ നിരാശയോടു കൂടി നോവല്‍ അവസാനിക്കുന്നു ....

ആനയുടെ സവാരി



പോര്‍ച്ചുഗീസ് രാജാവ് ഡോം ജോ മൂന്നാമന്‍ ആര്‍ച് ഡ്യുക്ക് മക്സ്മിലന് അസാധാരണമായ ഒരു വിവാഹ സമ്മാനമാണ് നല്‍കാന്‍ തീരുമാനിച്ചത് 'സോളമന്‍ ' എന്നാ ഇന്ത്യന്‍ ആന ! ദേശങ്ങള്‍ താണ്ടിയുള്ള സോളമന്റെയും പപ്പാന്‍ സുബ്രോയുടെയും യാത്രകള്‍ .മഞ്ഞു മൂടിയ മല നിരകളും ഭീതിദമായ ചുരങ്ങളും കടന്നുള്ള യാത്ര .നോബല്‍ സമ്മാനാര്‍ഹമായ സരമാഗുവിന്റെ സുന്ദരമായ നോവല്‍

ഭാരത പര്യടനം

മഹാഭാരതമെന്ന ഇതിഹാസത്തിലെ വ്യത്യസ്തമായ പ്രമേയങ്ങള്‍ തിരഞ്ഞെടുത്ത് അദ്ധേത്തിന്റെതായ വീക്ഷണ കോണിലൂടെ തെളിവ് സഹിതം നമുക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ശ്രീ കുട്ടികൃഷണമാരാര്‍ .ഇത്രയും വലിയ ഒരു ഗ്രന്ഥത്തെ വിശകലനം ചെയ്യാന്‍  തിരഞ്ഞെടുക്കുമ്പോള്‍ തന്നെ അദ്ധേഹത്തിന്റെ അറിവ് വിളിച്ചോതുന്നു .ഇവിടെ വിശദീകരിച്ച പല സന്ദര്‍ഭങ്ങളും പലപ്പോഴും സംശയ ദ്രിഷ്ട്ടിയില്‍ മുമ്പ് നോക്കി കണ്ടിരുന്നെങ്കിലും ഒരു സംശയ നിവാരണത്തിന് സാധിച്ചത് ഈ വായനയിലൂടെ എന്നത് വായനയെ ഉയര്‍ച്ചയിലെത്തിക്കുന്നു .ഓരോ ആശയങ്ങളും ആശയ വ്യതാസങ്ങളും മനസ്സില്‍ പതിപ്പിക്കാന്‍ ഇരട്ടിയിലധികം സമയം വേണ്ടിവന്നെങ്കിലും ഒരിക്കലും നഷ്ട്ടബോധം തോന്നിയില്ല .സാഹിത്യ രത്നം ,സാഹിത്യ നിപുണന്‍ എന്നിങ്ങനെയുള്ള എല്ലാ അംഗികാരങ്ങളും അദ്ദേഹം അര്‍ഹിക്കുന്നത് തന്നെ എന്ന് വായന തെളിയിച്ചു തരുന്നു

നിന്ദിതരും പീഡിതരും


ഫോയ്ഡോര്‍ ഡോസ്റ്റോയെവിസ്കി കുറിച്ചുള്ള ആദ്യവായന ,മഹത്തരമായ കൃതി ,പ്രത്യേകിച്ചും നെല്ലി എന്ന കഥാപാത്രം വല്ലാത്ത നോവാണ് സമ്മാനിച്ചത്‌ , നിന്റെ വരവ് തന്നെയാണ് വായനയെ പിടിച്ചിരുതിയത്.നീ പിച്ച തെണ്ടി എറിഞ്ഞുടച്ച കപ്പു വാങ്ങുന്നതും ,അപ്പൂപ്പന് പൈസ വലിച്ചെറിഞ്ഞു കൊടുക്കുന്നതും ,അവസാനം അപ്പൂപ്പനെ മരിച്ചു കിടക്കുന്ന അമ്മയുടെ അടുത്ത് എത്തിക്കുന്നത് എല്ലാം കുറച്ചു കാലമെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുമെന്ന് തീര്‍ച്ച .വാനിയായും, നടാഷയും,കാതറിനു മെല്ലാം ശക്തമായ കഥാപാത്രങ്ങള്‍ ആണെങ്കിലും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നത് നീ തന്നെ . നിന്നെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത വായനക്കാര്‍ക്ക് സര്‍പ്രൈസ് പോകും എന്നതിനാല്‍ ഇവിടെ കുറിക്കാന്‍ മുതിരുന്നില്ല .എന്‍ .കെ . ദാമോദരന്റെ വിവര്‍ത്തനത്തില്‍ വാക്കുകള്‍ കുറച്ചു കട്ടിയായോ എന്നൊരു സംശയമൊഴിച്ചാല്‍ .നല്ലൊരു സര്‍പ്രൈസോടുകൂടി വായനക്കാരെ കാത്തിരിക്കുന്ന ,തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതായ മഹത്തരമായ നോവല്‍

അന്നാ കരെനീന



ഒരു സാധാരണ വായനയില്‍ കൂടുതൽ ഒന്നും ഈ വിശ്വവിഖ്യാത കൃതിൽ നിന്നും എനിക്ക് നേടാൻ കഴിഞ്ഞില്ല എന്നതാണ് സത്യം , അത് ഒരു പക്ഷെ എന്റെ വായനയുടെ പോരായ്മയോണോ അതോ പരിഭാഷയുടെ പോരായ്മയോ എന്ന് തിരിച്ചറിയാൻ എനിക്ക് കഴിയുന്നില്ല .


ഈ നോവലിൽ അന്നയും കാരെനീന എന്ന കഥാ പാത്രങ്ങളെക്കൾ മൂല്യമുള്ള കഥാ പാത്രങ്ങൾ ഉണ്ട് എന്നതിനാൽ പേരിനോട് കൂറ് പുലർത്താനും കഴിയാതെ പോകുന്നു .വായന ഒരിക്കലും വിരസത വരുത്തിയില്ല എന്ന് നിസംശയം പറയാം .സ്നേഹിക്കലും സ്നേഹിക്കപ്പെടെണ്ടതും എങ്ങനെ എന്നത് വ്യക്തമായ ധാരണ ഇല്ലാത്തവരാണ് നമ്മളിൽ പലരും അത് പരാജയപ്പെടുന്നതാവാം പല ജീവിതങ്ങളുടെയും തകര്‍ച്ചക്ക് കാരണം എന്ന് നോവൽ നമുക്ക് മുന്നിൽ തുറന്നു കാട്ടുന്നു .അതൊകൊണ്ട് തന്നെയാവും അന്നയ്ക്ക് സംഭവിച്ചതും ഒടിവിൽ ഒരു ട്രെയിനിനു മുന്നില് ജീവിതം അവസാനിപ്പിക്കേണ്ടി വന്നതും . ഒരു വശത്ത് ദാമ്പത്യവും അവിഹിതബന്ധവും ദയനീയ പരാജയങ്ങളും മറുവശത്ത് ശാന്തവും സുന്ദരമായ ജീവിതവുമായി മുന്നേറുന്ന കഥാപാത്രങ്ങളും എല്ലാം കൂട്ടി വായിക്കപ്പെടുമ്പോള്‍ നോവല്‍ പൂര്‍ണ്ണമാകുന്നു .

ലെയ്ക്ക


ആദ്യമേ തന്നെ പറയട്ടെ ഇത് കഥയാണോ , ചരിത്രമോ ,നോവലാണോ എന്ന് വായനക്കാരന് തിരഞ്ഞെടുക്കാം ,ആകാശത്തിന്റെ അതിർവരമ്പുകൾ താണ്ടാൻ വിധിക്കപ്പെട്ട സ്പുട്നിക് 1ലെ ലയ് ക്ക എന്നാ നായയെ ചുറ്റി പറ്റി വായന നീങ്ങുന്നു , ചെറുതാണെങ്കിലും പതിവുപോലെ തന്നെ ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു ,പ്രത്യേകിച്ചും പ്രിയങ്ക കഥാപാത്രം . ഒടുവിൽ ഏറ്റവും തീവ്രമായ നടാഷയുടെ കത്തും . ജെയിംസ്‌ സാറിന്റെ കൃതികൾ വായിച്ചതിൽ എനിക്ക് ഇഷട്ടമായവ എന്റെ മാത്രം വിലയിരുത്തലിൽ
1) പുറപ്പാടിന്റെ പുസ്തകം
2) ദത്താപഹാരം
3) ലൈയ് ക്ക
4) നിരീശ്വരൻ
5) ചോരശാസ്ത്രം

യയാതി


1974-ലെ ജ്ഞാനപീഠപുരസ്‌കാരം നേടിയ വി എസ് ഖണ്ഡേക്കറിന്റെ യയാതിയുടെ മലയാളപരിഭാഷ,കുറേ കാലത്തിനു ശേഷമ്മുള്ള ഒരു പൗരാണിക വായന, ചെറുപ്പത്തില്‍ കേട്ട കഥയാണെങ്കിലും പൂര്‍ണ്ണത തന്നത് ഈ വായനയാണ് ..വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍ ഒന്ന്

' സുഖത്തിലും ദുഖത്തിലും എല്ലായ്പ്പോഴും ഒരു കാര്യം ഓര്‍മയിലിരിക്കട്ടെ.കാമവും അര്‍ത്ഥവും പുരുഷാര്‍ത്ഥങ്ങളാണ് ,പ്രേരകങ്ങലായ പുരുഷാര്‍ത്ഥങ്ങള്‍.എന്നാല്‍ ഈ പുരുഷാര്‍ത്ഥങ്ങള്‍ സ്വച്ഛന്ദം ഓടുന്നവയാണ് .ഈ പുരുഷാര്‍ത്ഥങ്ങള്‍ അന്ധമായി തീരുമെന്ന് വിശ്വസിക്കാന്‍ വയ്യ .അവയുടെ കടിഞ്ഞാല്‍ എപ്പോളും ധര്‍മ്മത്തിന്റെ കയ്യിലായിരിക്കണം

നിരീശ്വരന്‍


ഏതൊരു വിഡ്ഢി സങ്കല്‍പ്പങ്ങളും എത്ര നിസാരമായാണ് ഇന്ന് നമുക്കിടയില്‍ ചിലവാകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരമായി നോവലിനെ കണക്കാക്കാം. ഈശ്വരനും നിരീശ്വരനും ഇടകലര്‍ന്ന ജീവിതത്തില്‍ 'ബോധം' എന്നതു തിരിച്ചറിയാന്‍ കഴിയാതെ ആഭാസന്മാരെന്നു സ്വയം സങ്കല്‍പ്പിക്കുന്ന ജനതയെ എത്രമാത്രം ചൂഷണം ചെയ്യപ്പെടാം എന്ന് ലളിതമായി തന്നെ നോവല്‍ വിവരിക്കുന്നു എന്നത് പ്രദമ ദ്രിഷ്ട്ടിയില്‍പ്പെടുത്താം . വിശ്വാസം മനുഷ്യ മനസ്സുകളില്‍ ചെലുത്തുന്ന സ്വാധീനം അതിനെ പല വഴികളില്‍ നയിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന അപാകതകള്‍ തിരിച്ചറിയേണ്ടത് നാം തന്നെയാണ് .ഓരോ വായനക്കാരനും ഓരോ തലങ്ങളില്‍ ഇരുന്നു ഈ നോവലിനെ വിലയിരുത്താം.തിരഞ്ഞെടുക്കേണ്ടത് നമ്മളാണ് ,അവരവരുടെ ബോധമനസ്സ് തിരഞ്ഞെടുക്കട്ടെ സ്വന്തം സഞ്ചാര പാതകള്‍ ,ജെയിംസ് സര്‍ ഒരിക്കല്‍ കൂടി മനസ്സ് കീഴടക്കുന്നു .
" കണ്ണുള്ളവര്‍ കാണട്ടെ
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ
ജീവിച്ചിരിക്കതന്നെ
അവര്‍ വീണ്ടും ജനിക്കും
ഓം നിരീശ്വരായ നമ :"

Saturday, July 25, 2015

മുല്ലപ്പൂനിറമുള്ള പകലുകള്‍

ആദ്യം വായിക്കപ്പെടെണ്ടത് മുല്ലപ്പൂ നിറമുള്ള പകലുകള്‍ തന്നെ .സമീറ എത്ര മനോഹരമായാണ് നിന്നെ ചിത്രീകരിച്ചിരിക്കുന്നത് ,ബഹ്റിനിലെ മുല്ലപ്പൂ വിപ്ലവിത്തിന്റെ ഇടയില്‍ എന്നെ തേടിയെത്തിയ അനുഭങ്ങള്‍ നിന്നെ വായിക്കുമ്പോള്‍ എത്രയോ അകലെയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു .ജീവിതത്തിലും സമരത്തിലും തോറ്റുപോയവര്‍ക്ക് ,വിജയങ്ങള്‍ക്കായ് ദാഹിച്ചിരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ നോവല്‍ സമര്‍പ്പിക്കപ്പെടെണ്ടത് തന്നെ .ഒരു പക്ഷേ ജീവിതവും മരണവും സംഗീതവും പ്രണയവും എല്ലാം വായിക്കപ്പെടുമ്പോള്‍ ,സമീറ നിന്നിലൂടെ ഒരിക്കല്‍ കൂടി രചയിതാവ് വിജയിച്ചിരിക്കുന്നു , ഈ സമരങ്ങള്‍ ഓരോന്നും ഓരോ തീ കനലുകള്‍ ആണ് .അണച്ചാലും അണച്ചാലും നീറി നീറി ഒരിക്കല്‍ അത് ആളി കത്തുകതന്നെ ചെയ്യും കാലം നമുക്ക് മുന്നില്‍ അത് തെളിയിച്ചു കൊണ്ടിരിക്കുന്നു .......

അല്‍ അറേബിയന്‍ നോവല്‍ ഫാക്ടറി

അറബ് ജീവിതവും അവരുടെ ജനാധിപത്യത്തിനും അവകാശങ്ങല്‍ക്കുമായുള്ള വിപ്ലവങ്ങളും പരാജയങ്ങളും എല്ലാം വളരെ മനോഹരമായി തന്നെ നോവലിൽ അവതരിപ്പിക്കുന്നു . മഞ്ഞവെയിൽ മരണങ്ങളിൽ എന്ന പോലെ വായനയിലുടനീളം ഒരു സർപ്രൈസ് നിലനിര്‍ത്താൻ കഴിഞ്ഞു എന്നത് കൊണ്ടും, ഈ അറബു ജീവിതങ്ങളുമായി കുറച്ചു വർഷത്തെ ജീവിത പരിചയമുള്ളതു കൊണ്ടും നോവലിസ്റ്റിന്റെ വരികളോട് നീതി പുലര്‍ത്താന്‍ വായനക്കായി എന്നതുമാവാം ഈ വായനയെ ഇഷ്ട്ടപ്പെടാന്‍ എന്നെ നിര്‍ബന്ധിതനാക്കിയ കാരണങ്ങള്‍ .അത് തന്നെയാണ് തുടര്‍ച്ചയായി എട്ടു മണികൂര്‍ കൊണ്ട് വായിച്ചു തീര്‍ക്കാന്‍ എന്നെ പ്രേരിതനാക്കിയതും ,എന്നാല്‍ മഞ്ഞ വെയില്‍ മരണങ്ങളിലെ പോലെ അവസാനം ചെറിയ നിരാശ ഇല്ലാതെ തന്നെ ഈ നോവല്‍ പൂര്‍ത്തിയാകാന്‍ വായനക്കാരന് കഴിയുന്നു എന്നത് ബെന്യാമിന്റെ വിജയം തന്നെ എന്ന് അനുമാനിക്കാം .ജാസ്മിന്‍ ചെറിയ വേദനയായി മനസ്സില്‍ അവശേഷിപ്പിച്ചു ഇനി സമീറയുടെ നിരോധിക്കപ്പെട്ട മുല്ലപ്പൂ നിറമുള്ള പകലുകളിലേക്ക് ....

ദത്താപഹാരം


ഒരു പക്ഷേ ഈ കൃതിയും നസീര്‍ ഇക്കയുടെ കാടിനെ ചെന്ന് തൊടുമ്പോള്‍ എന്ന കൃതിയും കൂട്ടി വായിക്കപ്പെടെണ്ടാതാണ് എന്ന് തോന്നുന്നു ,
ഇതിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും സ്വന്തം ഉള്ളിലേക്കുള്ള ഒരു തിരിച്ചു പോക്ക് തന്നെ ആവാം വിളിച്ചോതുന്നത്‌ , ചോര ശാസ്ത്രവും ,ദത്താപഹാരവും ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന പുറപ്പാടിന്റെ പുസ്തകവും എല്ലാം തികച്ചും വ്യത്യസ്ഥമായ അവതരണം കൊണ്ട് വായനക്കാരെ അതിശയിപ്പിക്കുന്നതാണ് ,എന്തായാലും ചോരശാസ്തത്തെക്കാള്‍ ഒരു പടി മുന്നില്‍ തന്നെ ദത്താപഹാരം

കാടിനെ ചെന്ന് തൊടുമ്പോള്‍

വായനയില്‍ ഉടനീളവും ഓരോ വരികളും മനസ്സിനെ വന്നു തൊടുന്നുണ്ടായിരുന്നു ,പ്രകൃതിയെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും തീര്‍ച്ചയും വായിച്ചിരിക്കേണ്ട പുസ്തകം ,പലപ്പോളും നസീര്‍ ഇക്കയുടെ മനോഹരമായ ഫോട്ടോകള്‍ കാണാറുണ്ടങ്കിലും അതിലും വിശാലമായ അദ്ധേഹത്തിന്റെ മനസ്സ് ഓരോ വരികളിലൂടെയും വായിച്ചെടുക്കുകയായിരുന്നു ഞാന്‍ .ഓരോ യാത്രകളിലും സത്യത്തില്‍ അദ്ദേഹം കാടിനെ ചെന്ന് തൊടുകതന്നെ ആയിരിക്കണം . നമുക്ക് തരുന്ന ഓരോ മുന്നറിയിപ്പുകളുമായി താളുകള്‍ മറിയുമ്പോള്‍ പലപ്പോളും ഇതുപോലെ ഒരു ജീവിതം ആഗ്രഹിച്ചു പോകുന്നു .ഈ വായന സമ്മാനിച്ച മനോഭാവത്തോടെ പുതിയ യാത്രകള്‍ തിരുത്താം ശ്രമിക്കാം ഞാനും, താങ്കളെപോലെ ഉള്ളവരാണ് പുതു തലമുറകള്‍ക്ക് പ്രചോദനമായി ചൂണ്ടി കാണിക്കപ്പെടെണ്ടത് പ്രകൃതിക്കും മനുഷ്യനും ഇടയില്‍ വികസനത്തിന്റെ പേരിലെ വിടവ് കൂടി വരുന്ന ഈ കാലത്തില്‍ താങ്കളും ഈ വരികളും ഞങ്ങള്‍ക്ക് പ്രചോദനമാകട്ടെ .....

ഒതപ്പ്

ഒരു ആവശേത്തോടെ വായിച്ചു തീര്‍ത്ത നോവല്‍ ,സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കള്‍ എന്ന നോവലിനേക്കാള്‍ എത്രയോ മനോഹരമായ കൃതി ,തിരുവസ്ത്രത്തിന്റെ പരിധിക്കപ്പുറം മാനുഷ്യക മൂല്യങ്ങള്‍ക്ക് വേണ്ടി പോരാടിയ മാര്‍ഗലീത്തയും ,ഫ്രാന്‍സിസ് കരീക്കനും കുറച്ചു ദിവസങ്ങള്‍ എങ്കിലും മനസ്സില്‍ ജീവിച്ചിരിക്കും ,സത്യസന്ധത കൊണ്ട് വഴിമാറിപോയ ജീവിതവും അതിനോട് പടപൊരുതിയ ഒരു സ്ത്രീ ജീവിതവും നമ്മെ പലതും പഠിപ്പിക്കുന്നുണ്ട് ,ഇത് പോലെ എത്രയോ മാര്‍ഗലീത്തമാര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ടാകാം, അല്ലങ്കില്‍ ജീവിച്ചു മരിച്ചിട്ടുണ്ടാകാം , നോവലിന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വേര്‍പിരിയല്‍ പര്യവസാനം ഇതൊക്കെ തന്നെയായിരിക്കും ഈ നോവലിന്റെ വിജയവും എന്നെ സന്തോഷിപ്പിച്ച ഘടകങ്ങളും ...

മനുഷ്യന് ഒരു ആമുഖം

ഇതൊരു യാത്രയാണ് ഓരോ താളുകളും മറിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങളുമായി വായന നമ്മെ മുന്നോട്ടു നയിക്കുന്നു . വിവര്‍ത്തന ശൈലി കൊണ്ട് ഓരോ കഥാപാത്രങ്ങളും എന്നിലൂടെ ജീവിച്ചു മരിച്ച അനുഭൂതിയുമായി വായന അവസാനിക്കുമ്പോള്‍ നോവലിനെ കുറിച്ചെഴുതാന്‍ ആ വരികള്‍ തന്നെ കടമെടുക്കുന്നു

"ധീരനും സ്വതന്ത്രനും സർവ്വോപരി സർഗ്ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷം കൊണ്ട് ,ഭീരുവും പരതന്ത്രനുമായിത്തീർന് ,സ്വന്തം സൃഷ്ടിപരത വംശവൃധിക്കുവേണ്ടി മാത്രം ചെലവിട്ട് ,ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കിൽ പ്രിയപ്പെട്ടവളെ,മനുഷ്യനായിപ്പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല ."

മൂന്നാമിടങ്ങള്‍

ചെറിയ ഒരു ഇടവേളയ്ക്കു ശേഷമുള്ള ആദ്യ വായന ... മൂന്നാമിടങ്ങൾ ....
വ്യത്യസ്ഥമായ പ്രമേയം ...വായനയുടെ അവസാനങ്ങളിൽ ആണ് ശീർഷകത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നത്‌ .
അവതരണ മികവു കൊണ്ട് തന്നെ വായനക്കിടയിൽ ഒരിക്കൽ പോലും നിരാശപ്പെടുത്തിയില്ല ...
ആശംസകൾ മണിയേട്ടാ ... ഹൃദയം തട്ടിയുള്ള അഭിനന്ദങ്ങൾ ..

അന്ധകാരനഴി

വിപ്ലവത്തിന്റെ നെരിപ്പോടില്‍ സ്വന്തം വാക്കുകളെ ഊതിക്കാച്ചിയ കാല്പ്പനികനായ ഒരു കവിയുടെയും ,വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ക്ക് കാതോര്‍ത്തു ആയുധമെടുത്ത ഒരു വിപ്ലവകാരിയുടെയും ജീവിത വിപര്യയങ്ങളിലൂടെ അധികാരത്തിന്റെ ജീര്‍ണ്ണതകളെ ആവിഷ്കരിക്കുന്ന നോവല്‍ ,പ്രത്യയ ശാസ്ത്രത്തിന്റെ പ്രായോഗിക വൈകല്യങ്ങള്‍ക്ക് പോലും ന്യായീകരണങ്ങള്‍ തീരത്ത് അന്ധകാരത്തിന്റെ തുരുത്തില്‍ അഭയം തേടുന്ന വിപ്ലവകാരി പോയകാലത്തിന്റെ നിഷ്ഫലമായ രാഷ്ട്രീയ വേനലുകളെ ഓര്‍മ്മപ്പെടുത്തുന്നു .....
ബെന്യാമന്റെ മഞ്ഞ വെയില്‍ മരണങ്ങള്‍ക്ക് ശേഷം അതേ വികാരത്തോടെ വായിച്ചു തീര്‍ത്ത മലയാളത്തിലെ അടുത്ത നോവല്‍
അന്ധകാരനഴി .....

ഡോണ്‍ ശാന്തമായി ഒഴുകുന്നു

റഷ്യന്‍ സാഹിത്യത്തിലെ വിശ്വസാഹിത്യം തിരിച്ചറിഞ്ഞ എക്കാലത്തെയും മികച്ച സാഹിത്യകാരന്‍ മിഖയേല്‍ ഷോളോകോവ് , ഒക്ടോബര്‍ വിപ്ലവത്തിന്റെയും അതേ തുടര്‍ന്നുണ്ടായ ഭീകരമായ ജന സഹനത്തിന്റെയും നേര്‍സാക്ഷ്യമെന്നു വായനാലോകം വിധി എഴുതിയ ഗ്രന്ഥം .
കുറച്ചു ദിവസമായി ഒരു കൊസ്സാക്കായിരുന്നു ,റഷ്യയിലെ ഡോണ്‍ നദീതടത്തിലൂടെ ,അവരുടെ മഞ്ഞു വീഴുന്ന പുലര്‍ക്കാലത്തിലെ ദിനചര്യകളുമായി, ചരിത്രവും ,യുദ്ധ രംഗങ്ങളും ,ഗ്രാമീണ ജീവിതവും ,രാഷ്ട്രീയ പരിപ്രവര്‍ത്തനങ്ങളും എല്ലാം എല്ലാമായി ഒരു സഞ്ചാരം
ചിലയിടങ്ങള്‍ വായന കൈവിട്ടു പോയതോഴിച്ചാല്‍ നല്ല ഗ്രന്ഥം , 

പറുദീസാ നഷ്ട്ടം

അത്താഴം കഴിഞ്ഞു ജോസഫും ഭാര്യയും മകനും കൂടി ഉറങ്ങാന്‍ കിടക്കുകയായിരുന്നു .ഓഫീസ് ആവിശ്യത്തിനായ് മൂന്നു നാല് ദിവസം വിട്ടു നിന്നതിനു ശേഷമുള്ള ആദ്യത്തെ സഹ ശയനത്തില്‍ മകനുറങ്ങുന്നതും കാത്ത് ഭാര്യ ഭര്‍ത്താക്കന്മാര്‍ തൊട്ടു തൊട്ടു കിടന്നു.കളിപ്പാട്ടങ്ങളെ കുറിച്ചും ,സഹപാഠിയായ നീല നിക്കറിട്ട ഒരു സിംഹത്തെ കുറിച്ചും അവന്‍ പറയാന്‍ ശ്രമിച്ചങ്കിലും ആരും അതിനു ചെവി തരുന്നില്ലന്നു കണ്ടു കുട്ടി നിരാശനായി .നാല് ദിവസത്തെ ഇടവേളയ്ക്കു ശേഷം വന്ന അച്ഛനോട് പറയാനായി സംഭരിച്ചു വെച്ച കാര്യങ്ങള്‍ എല്ലാം കൂടി അവന്റെ കുഞ്ഞു മനസ്സില്‍ തിങ്ങി കൂടാന്‍ തുടങ്ങി. അച്ഛനും അമ്മയും പരസ്പരം ഉമ്മ വെയ്ക്കുന്നത് കണ്ടു ശംശയത്തോടെ നോക്കിയ അവനു രണ്ടു പേരില്‍ നിന്നും ധൃതി പിടിച്ച രണ്ടു ഉമ്മകള്‍ കിട്ടി .ഒപ്പം വേഗം ഉറങ്ങണമെന്നുള്ള സ്നേഹം നിറഞ്ഞ ശാസനയും . " ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അപ്പ ചിരിക്കരുത് " അവന്‍ കൈമുട്ടു കുത്തി ഉയര്‍ന്നു കൊണ്ട് ജോസഫിനോട് പട്ടുനൂല്‍ പൊട്ടുന്ന ശബ്ദത്തില്‍ പറഞ്ഞു ."എന്താ കാര്യം മോന്‍ വേഗം പറയൂ " ജോസഫ് അവനെ ഉത്സാഹിപ്പിച്ചു .കുറച്ചു നേരം നേരം ആലോചിച്ചിട്ട് അവന്‍ വീണ്ടും പറഞ്ഞു " വേണ്ട ,ഞാനത് പറഞ്ഞാല്‍ അപ്പ ചിരിക്കും എന്നെ കളിയാക്കും " ആ സരസ സംഭാഷണത്തില്‍ അമ്മയും കൂടി "ഇല്ല കുട്ടാ ,മോന്‍ അമ്മച്ചിയോട്‌ പറയ്‌ !" പക്ഷേ നിര്‍ബന്ധിച്ചിട്ടും അവന്‍ മിണ്ടിയില്ല .കുറച്ചു കഴിഞ്ഞു മുഖം വീര്‍പ്പിച്ചു കൊണ്ട് അവന്‍ ഉറങ്ങുന്നത് കണ്ടു അവന് ഉമ്മകള്‍ വായുവില്‍ എറിഞ്ഞു കൊടുത്തിട്ട് ജോസെഫും ഭാര്യയും ഉറങ്ങാല്‍ കിടന്നു . അതിന്റെ പിറ്റേന്ന് വെളുപ്പിനുണ്ടായ മരണത്തെ കുറിച്ചോര്‍ത്തു നടുങ്ങികൊണ്ട് ജൊസഫ് എന്നോട് പറഞ്ഞു " ഇത്ര കാലത്തിനു ശേഷം പൊടുന്നനെ ഇതാ ഇപ്പോളാണ് ഞാന്‍ ആ സംഭാഷണത്തെ കുറിച്ച് ആദ്യമായ് ഓര്‍ക്കുന്നത് .എത്ര ശ്രമിച്ചിട്ടും ഇപ്പോള്‍ എനിക്കതിന്റെ ഉത്തരം കിട്ടുന്നില്ല " ഒരു നിമിഷം നിര്‍ത്തിയിട്ടു എന്റെ കണ്ണുകളിലേക്കു ഉറ്റുനോക്കി കൊണ്ട് ജോസഫ്‌ വീണ്ടും ചോദിച്ചു : " എന്തായിരുന്നിരിക്കണം ഞാന്‍ ചിരിക്കുമെന്നു ഭയന്ന് അവന്‍ എന്നോട് പറയാതെ പോയ ആ കാര്യം? എന്തായിരുന്നിരിക്കണം അത് ?" സംഭാഷണത്തിലെ ഔപചാരിതയ്ക്കിടയില്‍ ജൊസഫ് അങ്ങനെ ചോദിച്ചു പോയതാണെങ്കിലും ആറു വയാസ്സുകാരന്‍ ജോഫിന്‍ ജോസഫ്‌ അച്ഛനമ്മമാരുടെ ചിരിയെ ഭയന്ന് ഉള്ളിലൊളിപ്പിച്ച ആ കാര്യം എന്തെന്ന് എന്റെ മനസ്സില്‍ പെട്ടെന്ന് വെള്ളിടിവെട്ടി .എന്നാല്‍ സാധാരണ മനുഷ്യരുടെ ഇടയില്‍ പാലിക്കപ്പെടുന്ന സാമാന്യ മര്യാദകളെ പുലര്‍ത്താന്‍ ഞാനത് ജോസേഫിനോട് പറഞ്ഞതേയില്ല. ഈ ഒരു വായനമതി ബുക്കിനെ വിലയിരുത്താന്‍ .....

ഖസാക്കിന്‍റെ ഇതിഹാസം

വായിക്കുംതോറും അടുക്കുന്ന പുസ്തകം

പൂട്ടിയടഞ്ഞ വാതിലില്‍ രവി ഇത്തിരി നേരം നോക്കി കുടയും സഞ്ചിയുമായി ഇറങ്ങുമ്പോള്‍ ഒരു നിമിഷത്തേക്ക് രവി കണ്ണുകള്‍ ചിമ്മി .സായാഹ്ന യാത്രകളുടെ അച്ഛാ ,രവി പറഞ്ഞു ,വിട തരുക .മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ ഈ പുനര്ജ്ജനിയിലൂടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാവുകയാണ്
തോട് മുറിച്ചു രവി നെടുവരമ്പിലൂടെ നടന്നു .കരിമ്പനയുടെ കാനലുകള്‍ ഉടിലുപോലെ പൊട്ടി വീണു .പിന്നെ മഴ തുളിച്ചു.മഴ കനത്തു പിടിച്ചു
കനക്കുന്ന മഴയിലൂടെ രവി നടന്നു
ഇടിയും മിന്നലുമില്ലാത്ത കാലവര്‍ഷത്തിന്റെ വെളുത്ത മഴമാത്രം നിന്ന് പെയ്തു .
കൂമന്‍കാവങ്ങാടിയുടെ ഏറുമാടങ്ങളത്രയും കൊടുംകാറ്റില്‍ നിലം പൊത്തിയിരുന്നു .അപ്പുറത്ത് ബസ്സുകാര്‍ ഉപയോഗിച്ചിരുന്ന ഒരു മണ്‍ പുര ഇടിഞ്ഞു വീണിരുന്നു മണ്‍ചുമരിന്റെ വലിയ കട്ടകള്‍ കുമിഞ്ഞു കിടന്നു .മാവുകളുടെ കനാലില്‍ അവ പിന്നെയും കുതിര്‍ന്നു .കൂമന്‍കാവങ്ങാടിയില്‍ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല .ആളുകളാരും അവിടെ നിന്നില്ല.എല്ലാം ശമിച്ചിരുന്നു.ഒറ്റയ്ക്ക് ,രവി അവിടെ നിന്നു ..ബസ്സുകള്‍ വരാന്‍ ഇനിയും നേരമുണ്ട് . രവി കട്ടകളെ പതുക്കെ കാലുകൊണ്ടുലര്‍ത്തി .
നീല നിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്പ്പോട്ട് നോക്കി .ഇണര്‍ന്നു പൊട്ടിയ കറുത്ത നാക്ക് പുറത്തേക്കു വെട്ടിച്ചു .പാമ്പിന്റെ പത്തിവിടരുന്നതു രവി കൗതുകത്തോടെ നോക്കി .വാത്സല്യത്തോടെ ,കാല്പടത്തില്‍ പല്ലുകള്‍ അമര്‍ന്നു .പല്ലുമുളയ്ക്കുന്ന ഉണ്ണികുട്ടന്റെ വികൃതിയാണ് .കല്പടത്തില്‍ വീണ്ടും വീണ്ടും അത് പതിഞ്ഞു ,പത്തി ചുരുക്കി ,കൗതുകത്തോടെ ,വാത്സല്യത്തോടെ ,രവിയെ നോക്കീട്ട് അവന്‍ വീണ്ടും മണ്‍കട്ടകള്‍ക്കിടയിലേക്ക് നുഴഞ്ഞു പോയി .
മഴ പെയ്യുന്നു .മഴ മാത്രമേയുള്ളൂ .കാലവര്‍ഷത്തിന്റെ വെളുത്ത മഴ .മഴ ഉറങ്ങി .മഴ ചെറുതായി .രവി ചാഞ്ഞു കിടന്നു .അയാള്‍ ചിരിച്ചു .അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം .ചുറ്റും പുല്‍കൊടികളില്‍ മുളപൊട്ടി .രോമകൂപങ്ങളിലൂടെ പുല്‍കൊടികള്‍ വളര്‍ന്നു .മുകളില്‍ ,വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി .
ബസ്സ് വരാനായി രവി കാത്തു കിടന്നു 

ബാര്‍കോഡ്

കഥകള്‍ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം ,താങ്കളെ ആദ്യമായാണ്‌ വായിക്കുന്നത് , വൈകി പോയി എന്നറിയാം
വായനയുടെ ഊര്‍ജ്ജം കൊണ്ടായിരിക്കണം ബുക്ക്‌ തീര്‍ന്നതറിഞ്ഞില്ല .
ബാക്കി ഉള്ള ബുക്സ് ഒന്നും ഞാന്‍ വാങ്ങിയില്ലല്ലോ എന്നാ സങ്കടം ബാക്കി വെച്ച്
അവയ്ക്കായ് കാത്തിരിക്കുന്നു , കഥകളില്‍ ഏറ്റവും ഹൃദ്യം മാംസഭുക്കുകള്‍ തന്നെ ..
എല്ലാവിദ ആശംസകളും സുസ്മേഷ് ഭായ് .......

അവള്‍ ഭയശങ്കയോടെ പിന്നില്‍ നിന്ന വിവേകിനെ നോക്കി സാരമില്ലന്ന മട്ടില്‍ വിവേക് ചിരിച്ചു ,അടുത്ത നിമിഷം വിവേക് എന്തോ എടുക്കുന്നത് അവള്‍ കണ്ടു .അവള്‍ക്കു ചിന്തിക്കാന്‍ ഇടും കിട്ടും മുമ്പ് വിവേക് കയ്യിലിരുന്ന ഇരുമ്പ് സിറിലിന്റെ തലയില്‍ അടിച്ചിറക്കി .തല്‍ക്ഷണം സിറില്‍ ഭാര്യക്ക് മുന്നില്‍ മറിച്ചു വീണു .പരവതാനിയില്‍ രക്തം പരക്കുന്നതും രക്തത്തിന്റെ മണ മറിഞ്ഞ കഴുകന്‍ ഇരുട്ടിലും പിന്നാലെ ബാല്‍കണിയില്‍ ചിറകടിക്കുന്നതും അവള്‍ അറിഞ്ഞു .
"വിവേക് നീ "
അമ്പരന്ന സാറയ്ക്ക് ചോദിക്കാനായോള്ളൂ ,അവന്‍ അവളെ നോക്കി ചിരിച്ചു
"ഇപ്പോളിത് ചെയ്തില്ലങ്കില്‍ കഴുകന്‍ നിന്റെ വയറും നെഞ്ചും കൊത്തി തിന്നും .എനിക്കൊന്നും ബാക്കി കിട്ടില്ല ,അടുക്കള കതകു തുറക്ക് ... കഴുകന് ചൂട് പോകാത്ത ഇറച്ചി വേണം ഇറച്ചി "
വിവേക് പറഞ്ഞു .അവള്‍ നോക്കി അല്‍പ്പം മുമ്പ് വരെ തന്റെ ഭര്‍ത്താവായിരുന്ന സിറില്‍ ദിവ്യനെ പോലെ നിലതായ് മറിച്ചു കിടക്കുന്നു
മുഖത്തൊരു പുഞ്ചിരിയുണ്ടോ അതോ തോന്നുന്നതോ ..
അവള്‍ അനങ്ങാതെ നില്‍ക്കുന്നത് കണ്ടു അക്ഷമനായ വിവേക് തനിയെ അടുക്കള വാതില്‍ തുറന്നു ,പിന്നെ അയാള്‍ സിറിലിന്റെ
ശരീരം കാലുകളില്‍ പിടിച്ചു വലിചിഴച്ചു .സാറ അത് നിശബ്ദമായ് നോക്കി നിന്നും .വലിക്കുന്നതിനിടയില്‍ സിറിലിന്റെ ഒരു ഷൂസ് ഊരി പ്പോകുന്നത് അവള്‍ കണ്ടു, അല്‍പ്പനേരം മുമ്പ് വരെ സിറിളിനോടുള്ള സ്നേഹത്തോടെ അത് അവളെടുത്തു ചെരുപ്പ് തട്ടില്‍ വെച്ചു .
കാലത്ത് താനെടുത്തു കൊടുത്ത വെള്ള നിറമുള്ള സോക്സാണ് സിറില്‍ ഇട്ടിരിക്കുന്നതെന്ന് അവള്‍ ഓര്‍മിച്ചു .രോമം കൊഴിഞ്ഞ കുമ്മായ കോലുകൊണ്ട് വലിച്ച വലിപോലെ പരവതാനിക്ക്‌ മേല്‍ രക്തത്തിന്റെ പാട് ശവം പോയ വഴിക്ക് കാണപ്പെട്ടു .
ശവത്തിന്റെ വരവ് കണ്ടു കഴുകന്‍ കനത്ത ചിറകുകള്‍ വിരിച്ചു ഭിത്തി ഭേദിക്കനോരുങ്ങി ,അത് ചിരിക്കുന്നതായിട്ടാണ് സാറയ്ക്ക് തോന്നിയത്
സിറിലിന്റെ ശരീരം വലിച്ചു കഴുകന് മുന്നിലിട്ട ശേഷം വിവേക് കതകടച്ചു.
ചിറകടിയുടെ ആരവത്തോടെയും ആഹ്ലാദത്തോടെയും ശവത്തിനുമേല്‍ പറന്നിറങ്ങിയ കഴുകന്‍ ദയയില്ലാതെ സിറിലിന്റെ നെഞ്ചു കൊത്തിപ്പറിക്കാന്‍ തുടങ്ങി .അത് നോക്കി നില്‍ക്കെ തന്റെ ചുമലില്‍ വിവേകിന്റെ കൈ ആര്‍ത്തിയോടെ പതിയുന്നത് സാറ അറിഞ്ഞു

കുടിയേറ്റക്കാരന്റെ വീട്

"ചിലപ്പോള്‍ മലയാളികളില്‍ നിന്നും അറബികള്‍ മാന്ത്രിക ജീവിതം അനുഭവിക്കുന്നത് കണ്ടിട്ടുണ്ട് .
പലയിടത്തായി ടീ ബോയായി ജോലി ചെയ്തു മക്കളെ കെട്ടിച്ചു വീടുവെച്ചു നട്ടില്‍ കാറു വാങ്ങിച്ച ഒരാളുടെതാണ് അതില്‍ ഏറ്റവും തീവ്രമായത്.ഇളയ മകളെ കല്യാണം കഴിപ്പിച്ചയച്ചു ഈ കഠിനാധ്വനി തിരിച്ചു ജിദ്ദയില്‍ എത്തിയപ്പോള്‍
ജോലി എടുക്കുന്ന ഒരു ഓഫീസറെ കല്യാണ ആല്‍ബം കാണിച്ചു.അപ്പോളാണ് സ്ഥാപനത്തിന്റെ മാനേജറായിരുന്ന അറബി ഞെട്ടിയത്
,അറബിയുടെ സങ്കല്‍പ്പത്തില്‍ ഇല്ലാത്ത വീട് ,കാറ് ,സൗകര്യങ്ങള്‍ ,മകളുടെ വിവാഹ ചടങ്ങിന്റെ സമ്പന്നത -ഇതെല്ലാം ഈ ചായക്കാരന്റെ
തന്നെയോ എന്ന് അയാള്‍ ഏറെ നേരം വാ പൊളിച്ചു നിന്നു ,ഇനി തന്നെ സര്‍ എന്ന് വിളിക്കണ്ടന്നും പറഞ്ഞു ..അത്തരത്തിലൊരു വീടുണ്ടാക്കുന്ന കാര്യം അറബി ആലോചിച്ചിരുന്നില്ല ,മലയാളിയവട്ടെ ഗള്‍ഫില്‍ വന്നിറങ്ങുമ്പോള്‍ തന്നെ തറ കെട്ടി തുടങ്ങിയിരിക്കും.
ഇടുങ്ങിയ മുറിയില്‍ ഇവിടെ ജീവിക്കുമ്പോള്‍ വിശാലമായ മുറികളും അങ്കണവും കേരളത്തിലുണ്ടാകണമെന്നു ഒരു ഗള്‍ഫ്‌കാരനും ആഗ്രഹിക്കും അങ്ങനെ രണ്ടു തരത്തില്‍ വിഭജിക്കപ്പെട്ട ജീവിതം ഒരാള്‍ തന്നെ ജീവിച്ചു തീര്‍ക്കുന്ന അസാധാരണ പ്രതിഭാസമാണ് മലയാളിയുടെ ഗള്‍ഫ്‌ അറേബ്യയിലെ ജീവിതം "
ഒരു നാല് വര്‍ഷത്തെ പ്രവാസം അനുഭവത്തില്‍ ഉള്ള എനിക്ക് പിന്നിലേക്ക്‌ തിരിച്ചു നോക്കാന്‍ പ്രരിപ്പിച്ച ബുക്ക് ആണങ്കില്‍ ഒരു ശരാശരി പ്രവാസി എങ്ങനെയാവും ഈ ബുക്കിനെ വിലയിരുത്തുക ,എഴുതിയ ഓരോ വരികളും വ്യതി ചലിക്കാതെ മുന്നോട്ട് തന്നെ വിരല്‍ ചൂണ്ടുന്നു , പ്രവാസം അതിന്റെ തീവ്രതയോടെ എന്നെ മാടിവിളിക്കുന്നു ....
എന്റെ വരികള്‍ വീണ്ടും കുറിക്കപ്പെടുമ്പോള്‍ ചോദ്യചിഹ്നങ്ങള്‍ എനിക്ക് മുന്നില്‍ തലയുയര്‍ത്തി പുഞ്ചിരിക്കുന്നുണ്ടാകണം

ഇവിടെ ഹൃദയ പാളികളിൽ
വിയർപ്പിൻ തുള്ളികൾ അന്തിയുറങ്ങുന്നു .
ആരുടെയോ വഴിതെറ്റിയ കാൽപ്പാടുകൾ
എന്നെയും വഴി തെറ്റിച്ചു ഒഴുകിക്കൊണ്ടിരിക്കുന്നു .

തിളയ്ക്കുന്ന ആകാശ ചെരുവിൽ നിന്നും
ഒഴുകിയെത്തുന്ന കാറ്റിനു
വിങ്ങുന്ന ഹൃദയങ്ങളുടെ രൂക്ഷ ഗന്ധമുണ്ട് .

പൊട്ടി ചിരിച്ചു കുലുങ്ങി ഒഴുകുന്ന പുഴയുടെ -
നിഷ്കളങ്കതകൾ ഈ വഴി വരാറില്ല
താരാട്ട് പാടുന്ന രാത്രിയുടെ
മാത്രുത്വ ഭാവങ്ങൾ ഇവിടെ കേൾക്കാറില്ല .

ചുട്ടു പഴുത്ത മണൽത്തരികളിൽ
മരണം നിഴലിക്കുന്നത് കൊണ്ടാകാം
മഴ മേഘങ്ങൾ ഇവിടെ പെയ്തൊഴിയാറില്ല .
സ്നേഹ ബന്ധങ്ങളും ,നീറുന്ന ഓർമ്മകളും
വിഡ്ഢിയായ എന്റെ സഹയാത്രികർ .

ഏകാന്തതയുടെ ശവമഞ്ചവും പേറി
ഈ വഴികളിലൂടെ ചുവടു വെക്കുമ്പോൾ
അറിയുന്നു ഞാൻ എന്നിൽ നിന്നകലുന്ന
സ്നേഹ ബന്ധങ്ങളെ കുറിച്ച് ,

എങ്കിലും ഒന്ന് മാത്രം
ഈ വിയർപ്പിൻ തുള്ളികളും
വീണുടയുന്ന ഓർമ്മകളും
സമ്മാനിക്കുന്ന പുഞ്ചിരിക്കുന്ന
കുറെ മുഖങ്ങളുണ്ടെനിക്ക്

അവരാണ് എന്റെ ജീവനും ആത്മാവും
ഉള്ളിൽ എവിടെയോ പുകയുന്ന മനസ്സിനെ
ഓർമ്മകൾ കൊണ്ട് കീഴടക്കട്ടെ ഞാൻ ,

എനിക്കായ് വിധിയെഴുതിയ നാളുകൾ
ഒരിക്കൽ ഞാൻ തിരിച്ചെടുക്കും
കണ്ണിമകളുടെ കിളിവാതിൽ തുറന്നിട്ട്‌
ഒരിക്കലും അണയാത്ത നിലവിളക്കിൽ
വേദനകളുടെ എണ്ണയൊഴിച്ച്
നാളേക്കായ് ഞാൻ കാത്തിരിക്കും

അതുവരെ നിലാവ് പരത്തുന്ന
മെഴുകുതിരിയായ് ഞാൻ എരിഞ്ഞു തീരട്ടെ

പാമ്പും കോണിയും

ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കഥ , ഉയര്‍ച്ചയും താഴ്ച്ചയും, പാമ്പും കോണിയും ഈ പേര് തന്നെ നോവലിന് സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു

സ്തീ പ്രവാസത്തെ കുറിച്ച് ആകെ ബാര്‍സ വായിച്ച പരിചയം മാത്രമുള്ള ഞാന്‍ പാമ്പും കോണിയും വായിച്ചു തുടങ്ങുമ്പോള്‍ എങ്ങനെ എറിഞ്ഞാലും നാല് കാലിലെ നില്‍ക്കൂ എന്നാ സ്വഭാവത്തിലൂടെ സാലിയുടെ ചിന്തകളും ജീവിതവും വളരെ മനോഹരമായി തന്നെ
വരച്ചിട്ടിരിക്കുന്നു, , പലപ്പോളും പ്രവാസത്തെ കുറിച്ച്മനസ്സില്‍ പറഞ്ഞു പഠിപ്പിച്ച അവസ്ഥ കൊണ്ടാകാം എന്ന് തോന്നുന്നു വായനയുടെ പകുതിയില്‍ ചെറുതായി കൈവിട്ടു പോയോ എന്നൊരു തോന്നല്‍ എനിക്കുണ്ടായത് .രണ്ടു മൂന്ന് തലമുറകളിലൂടെ വായന കടന്നു പോകുമ്പോള്‍ നോവലിനപ്പുറം കാനഡയിലെയും നാട്ടിലെയും ജീവിത സാഹചരങ്ങളിലൂടെയും എന്നെയും വലിച്ചു
വായന കടന്നു പോകുന്നുണ്ടായിരുന്നു . ഓരോ നിമിഷത്തെയും ആറ്റിക്കുറുക്കി നാല് ചുവരുകള്‍ക്കിടയില്‍ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ ,ഉയര്‍ച്ചയില്‍ നിന്നും താഴ്ചയിലേക്കും താഴ്ചയില്‍ നിന്നും ഉയര്ച്ചയിലേക്കും തൂങ്ങിയാടുന്ന സ്ത്രീ പ്രവാസത്തിന്റെ കാണാപുറങ്ങള്‍
സാലിയിലൂടെ തുറന്നു കാട്ടിയതിനു നിര്‍മല ചേച്ചിക്കു അഭിനന്ദങ്ങള്‍

തമോവേദം


സാത്താന്‍ ജയിക്കട്ടെ - ഞാന്‍ ഉറക്കെ പറഞ്ഞു
ചേങ്കിലകള്‍ ശബ്ദിച്ചു
ഞാന്‍ വീണ്ടും ഉറക്കെ പറഞ്ഞു : ഷെം ഹാ മെഫോറാഷ്
വിശ്വാസികള്‍ ആവേശത്തോടെ അത് ഏറ്റുചൊല്ലി
വീണ്ടും ചേങ്കിലകള്‍ ശബ്ദിച്ചു .
ലിവ്യതന്റെ പുസ്തകം തുറന്നു വെച്ച് ഞാന്‍ ഉച്ചത്തില്‍ സാത്താനെ ക്ഷണിച്ചു
അവന്‍ ഞങ്ങള്‍ക്കിടയിലെക്കെത്തുന്നത് ഞാനറഞ്ഞിരുന്നു.
അവന്റെ ഊര്‍ജ്ജം ഞങ്ങള്‍ക്കു മേല്‍ പ്രസരിച്ചു
ആവേശം സര്‍പ്പത്തെ പോലെ ഞങ്ങളുടെ നട്ടെല്ലിലൂടെ ഇഴഞ്ഞു കയറി .
വിശുദ്ദ ഗ്രന്ഥങ്ങള്‍ മേശമേല്‍ നിരത്തി വെച്ച് അതിലേക്കു തുപ്പി ,പിന്നെ അവ സദസ്സിലേക്ക്
എറിഞ്ഞു കൊടുത്തു ,ആള്‍കൂട്ടം കോപത്തോടെ അവ നിലത്തു ചവിട്ടി ,
ചിലര്‍ അതില്‍ മൂത്രമൊഴിച്ചു .തലയോട്ടിയില്‍ കരുതിയിരുന്ന ആര്‍ത്തവരക്തം കരോലിന എനിക്ക് കൈമാറി
ഞാന്‍ അത് തല കീഴായ്‌ കുരിശിലേക്കു ചെരിഞ്ഞു
ഷെം ഹാ മെഫോറാഷ്- ഞാന്‍ ഉറക്കെ പറഞ്ഞു .
സദസ്സ് അതേറ്റു പറഞ്ഞു
ചേങ്കിലകള്‍ ശബ്ദിച്ചു .
ഈനോക്കിയന്‍ ഭാഷയിലുള്ള ആദ്യത്തെ മന്ത്രം ഞാന്‍ ഉച്ചത്തില്‍ ചൊല്ലി
ഓല്‍ സോനുഫ് വാ ഓപേസാജി ,ഗോഹു ഐയാദ് ബാലതാ .
............
ഹാളിനുള്ളില്‍ സാത്താന്റെ സാന്നിധ്യം നിറഞ്ഞു
വികാരങ്ങള്‍ക്ക് തീപ്പിടിച്ചു .......

"ഒരു നെഗറ്റീവ് വായന ഇത്രയും നേരം എന്നെ പിടിച്ചിരുത്തുന്നത് ആദ്യമായി തന്നെയാണ് ...
നന്മകളെ കാറ്റില്‍ പരത്തി തിന്മകള്‍ക്കു പുതിയ അര്‍ഥങ്ങള്‍ മെനഞ്ഞു വായനകാരനെയും കൊണ്ട് കഥ സഞ്ചരിക്കുകയാണ്
ജനനം മുതല്‍ മരണം വരെ ജീവിത്തിലെ വന്നുപോയ നിമിഷങ്ങള്‍ ഒരിക്കല്‍ തിരിഞ്ഞു നോക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും
എന്ന് വായന എവിടെയോ എന്നോട് മന്ത്രിക്കുന്ന പോലെ ,ഇതുപോലെ സാത്താന്റെ സന്തതിയായി ചിലപ്പോളെങ്കിലും നാം മാറുന്നുണ്ടാകാം.
എന്തൊക്കെയായാലും വിശ്വം എന്നാ കഥാപാത്രത്തിനെ വെറുക്കാന്‍ വായനക്കാരന് കഴിയില്ല ,
അത്രക്ക് മനോഹരമായാണ് വരികള്‍ ആവിഷ്കരിച്ചിരിക്കുന്നത് ,
അതുതന്നെയാണ് നോവലിന്റെ ആത്മാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു.അവാസാനത്തിലേക്ക് കടക്കുമ്പോള്‍
രണ്ടു ദിശകളില്‍ സഞ്ചരിച്ചു ഒരു സസ്പെന്‍സോടു നോവല്‍ അവസാനിക്കുമ്പോള്‍ മനസ്സ് ശൂന്യം ......
ഒരു വത്യസ്ഥ വായാനനുഭവം സമ്മാനിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് സ്നേഹത്തോടെ നന്ദി നന്ദി നന്ദി

ദേവദാസി തെരുവുകളിലൂടെ


സൗന്തത്തി യെല്ലമ്മ ക്ഷേത്രത്തിലെ വൃദ്ധ ദേവദാസി തെരുവുകള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയാണ് .വെപ്പാട്ടികളും ഗ്രാമ വേശ്യകളും ആയി ജീവിതത്തിന്റെ നല്ല കാലം ബലി കഴിച്ചവര്‍ ഒടുവില്‍ യെല്ലമ്മയുടെ നടയ്ക്കല്‍ ഭിക്ഷാടനത്തിനിരുന്നു മരണം കിനാവ്‌ കാണുന്നു .ഭക്തിയുടെയും വിശ്വാസത്തിന്റെയും ഇരകളായ അവര്‍ ഇത്രയേറെ ദുരിതങ്ങള്‍ സഹിച്ചിട്ടും അവര്‍ യെല്ലമ്മയുടെ ഭക്തരായി കഴിയുന്നതിനു പിന്നില്‍ അന്ധമായ വിശ്വാസത്തിന്റെ കാന്ത ശക്തിയാനുള്ളത് .ദേവദാസി ജീവിതത്തിന്റെ കയ്പ്പുനീര്‍ ഏറെ കുടിച്ചവര്‍ തന്നെ അവരുടെ പെണ്മക്കളെ യല്ലമ്മ ദേവിക്ക് സമര്‍പ്പിക്കുന്നത് ഏറെ ദുരൂഹമായിരിക്കുന്നു.അഴുക്കുചാലിന്റെ ദുര്‍ഗന്ധം വമിക്കുന്ന ചേരി പ്രദേശത്താണ് പല ദേവദാസികളും താമസിക്കുന്നത് ,ദീനം പിടിച്ച കോളനിക്കകത്ത് ഇടിഞ്ഞു പൊളിഞ്ഞ ജീവിതങ്ങള്‍ ,മാനം വിറ്റിട്ടും ഒരു നേരത്തെ അന്നത്തിനു വക കിട്ടാത്തവര്‍ , ഈ ബുക്ക്‌ വായിക്കുന്നത് വരെ ഒരു ഒരു വേശ്യയുടെ അല്ലങ്കില്‍ അവരുടെ കുറച്ചു മുകളില്‍ ആയിരുന്നു എന്റെ മനസ്സില്‍ ദേവദാസികളുടെ സ്ഥാനം ,ഇന്നിപ്പോ എല്ലാം തല കുത്തനെയായി ,ഒരു കാലകെട്ടതിലും ഓരോ തലമുറകളും വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും ആ സമയത്തെ ജീവിത രീതിയെ എങ്ങനെ ബാധിക്കുന്നു എന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ പുസ്തകം , എത്ര വിചിത്രമാണ് നമ്മുടെ പൂര്‍വികള്‍ നടന്നു വന്ന പാതകള്‍, അതിലെ അഴുക്കും പേറി ഇനിയും നമ്മള്‍ എത്ര ദൂരം സഞ്ചരിക്കണം, തിരുത്തി കുറിക്കേണ്ടത്‌ എന്നായാലും കാലത്തിന്റെ ആനുകൂല്യമില്ലാതെ തിരുത്തി കുറിക്കുക തന്നെ വേണം എന്ന് ഓര്‍മ്മിക്കുന്നു വായനയുടെ അവസാന നിമിഷങ്ങള്‍

സൗണ്ട് പ്രൂഫ്‌

വളരെ ആഹ്ലാദത്തോടെയാണ്  പുസ്തകം വായിച്ചു തീര്‍ത്തത് .ബാല്യവും ,പ്രണയവും ,ഗൃഹതുരത്വവുമെല്ലാം വളരെ മനോഹരമായി വരികളിലൂടെ കുറിച്ചിട്ടത്‌ കൊണ്ട് എന്നെ പോലെയുള്ളവരെ പിടിച്ചിരുതാന്‍ അക്ഷരങ്ങള്‍ക്ക് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടതായി വന്നു  തോന്നുന്നില്ല.എങ്കിലും ഓരോ കഥയിലും പ്രണയത്തിന്റെ, നഷട്ടത്തിന്റെ,വശ്യതയില്‍ നിന്നും മോചിതയാകാത്തതു പോലെ പലപ്പോളും വായനക്കിടയില്‍ അനുഭവപ്പെട്ടു .മഞ്ഞര്‍ളി പൂക്കളിലെ നിരഞ്ജനും ഗംഗയും കിഷനും , സ്വദേശിയിലെ ദീപ്തിയും ദിനകറും രാജീവും ഒരു നാണയത്തിലെ ഇരുവശങ്ങള്‍ പോലെ വായനക്കിടയില്‍ മുഴച്ചു നില്‍ക്കുന്നു .വരികള്‍ക്കിടയില്‍ ഇപ്പോഴും വിഷാദം മയങ്ങിക്കിടക്കുന്നത് ആരോടൊക്കെയോ പലതും  വിളിച്ചോതാന്‍ വെമ്പുന്ന മനസ്സിന്റെ ബാക്കിയായ നിശ്വാസങ്ങള്‍ ആയിരുന്നു എന്ന് വായനക്കാരന് ഊഹിച്ചെടുക്കാം .എല്ലാം കൊണ്ടും മനോഹരമായ ഉദ്യാനത്തിലെ മഞ്ഞര്‍ളി പൂക്കളുടെ മനോഹരമായ സാഹിത്യം ഞാനാകുന്ന വായനക്കാരന്റെ മനസ്സില്‍ കുറച്ചു നാളെങ്കിലും വാടാതെ പുഷ്പ്പിച്ചു തന്നെ നില്‍ക്കും .സൗണ്ട് പ്രൂഫ്‌ കഥയിലെ കഥാശം പലപ്പോളും എന്നെയും ചിന്തിപ്പിച്ച വിഷയം തന്നെ ആണ് .ഒരുപാട് നന്മകളും ,നന്മകളും ,പൈതൃകവുമെല്ലാമാണ് നിഷേദിക്കപ്പെടുന്നത് എന്ന് ഈ പ്രവാസജീവിതം എന്നില്‍ നേരിട്ട് അനുഭവപ്പെടുത്തി തന്നിട്ടുള്ളതാണ് .സ്വന്തം ജീവിതത്തില്‍ നാം സുന്ദരമെന്നു വിശ്വസിച്ചു അനുഭവിച്ചറിഞ്ഞത് പുതുതലമുറയിലേക്കു പകര്‍ത്താന്‍ നമുക്ക് കഴിയാതെ പോകുന്നു അല്ലങ്കില്‍ സാഹചര്യം നമ്മെ അതില്‍ നിന്നും വിലക്കി നിര്‍ത്തുന്നു
അയലത്തെ ഇലഞ്ഞി പൂക്കളിലെ ആ കൊച്ചു പെണ്‍കുട്ടിയും നമ്മെയെല്ലാം ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട് ,അറിഞ്ഞോ അറിയാതെയോ നാമും ഒരു പക്ഷേ പലരെയും വേദനിപ്പിച്ചു കൊണ്ടായിരിക്കും ജീവിക്കുന്നത് എന്തോ പലപ്പോളും സ്നേഹത്തിന്റെ അകലങ്ങളില്‍ എല്ലാം അറിയാതെ പോകുന്നു .അമ്മയ്ക്കുള്ള എഴുത്ത് ഈ ഒരു വിഷയം ഒരു കവിതയിലേക്ക് പടര്‍ത്താന്‍ എന്റെ മനസ്സ് മുമ്പേ ശ്രമിച്ചിരുന്നു അതും പാതിവഴിയില്‍ ഉപേക്ഷിച്ചു താങ്കളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍
" നിങ്ങള്‍ക്കും അങ്ങനെയൊരണ്ണം എഴുതിക്കൂടെ ? "
"എനിക്കതിനു കഴിയില്ല .ആസ്വദിക്കുന്നതു പോലയല്ല എഴുതുന്നത്‌ .അതിത്തിരി കടുപ്പമാണ് "
നല്ലരൊരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി .. പുതിയ വരികള്‍ എഴുതുബോളും അവയെല്ലാം പുസ്തകരൂപത്തില്‍ പറവി കൊള്ളുമ്പോളും  എന്നെയും അറിയിക്കുക
ഒരിക്കല്‍ കൂടി നന്ദി ,എല്ലാവിദ ആശംസകളും നേര്‍ന്നുകൊണ്ട്  സ്നേഹത്തോടെ ...........