Wednesday, November 9, 2011

കവിതേ നിനക്കായ്‌..


നീ നശിക്കട്ടെ 
നിന്നെ പേറാന്‍ ഇനി എനിക്കാവില്ല 
തൂലികയിലെ അവസാന ശ്വാസവും നിലച്ചിരിക്കുന്നു .
കീറി മുറിക്കാത്ത അക്ഷരങ്ങള്‍ക്കൊണ്ട്‌ 
നിന്നെ പകര്‍ത്താന്‍ ഞാനാര് ?
പിറവിയെടുക്കാതെ പോയ നിന്‍ ജന്മമോര്‍ത്തു -
എന്‍ മനം പിടയുമ്പോള്‍ ,അശക്തനാണ് ഞാന്‍ ..
എനിക്കെന്നെ നഷ്ട്ടപെട്ടിരിക്കുന്നു 
ഒരിക്കലും പിരിയില്ലന്നു അഹകരിച്ച അക്ഷരങ്ങളും -
എന്നെ തേടിയലഞ്ഞില്ല 
ജീവിതമെന്ന കണക്കു പുസ്തകത്തില്‍ 
എഴുതി ചേര്‍ക്കാന്‍ ബാക്കിവെച്ച കവിതകളും 
ചാപിള്ളകളായി പിറക്കട്ടെ .
തൂലികയുമായി പടവെട്ടിയ എന്‍ വിരല്‍തുമ്പുകള്‍ 
ദക്ഷിണയായ് നീ അറിഞ്ഞു വീഴ്ത്തുക .
നിന്‍ നഗ്നതയില്‍ കാമം നീലിച്ച കണ്ണുകളില്‍ 
മരണത്തിന്ടെ നിഴല്‍ പടരുന്നതും ഞാനറിയുന്നു .
എന്തിനു നീ എന്നില്‍ പിറന്നു 
എന്റെ വേദനകള്‍ ആവര്‍ത്തിച്ച്‌ താളുകളില്‍ -
പകര്‍ത്തിയെഴുതുമ്പോള്‍ നീ എന്ത് നേടി ?
എന്റെ മാത്രമായ സ്വപ്നങ്ങള്‍ക്ക് 
അക്ഷരങ്ങളിലൂടെ ജീവന്‍ പകരുമ്പോളും-
വിഡ്ഢി എന്ന് ജനം എനിക്കുമേല്‍ പച്ചക്കുത്തുംബോളും 
നീ പുഞ്ചിരിക്കുണ്ടായിരുന്നു . എന്തിനു വേണ്ടി ?
ഞാന്‍ എന്ന  മനുഷ്യമൃഗം ജനിക്കുംമുമ്പേ മണ്ണടിഞെന്നു 
നാളെയുടെ പ്രഭാതങ്ങളെ നോക്കി വിളിച്ചു പറയണോ ?
അതോ , പുനര്‍ജ്ജനിക്കുന്ന ശ്മശാന മൂകതയെ -
മിന്നലില്‍ പിളര്‍ന്നു കവിതതന്‍ സൗന്ദര്യം 
കാറ്റില്‍ പറത്തുന്നതിനോ ?
എങ്കില്‍ നിനക്ക് തെറ്റി,
എഴുതി തീരും മുമ്പേ മാഞ്ഞു പോയ വാക്കുകള്‍ ,
അലങ്കാരമായി എന്നില്‍ തിളങ്ങിയതെല്ലാം 
അഗാതതയില്‍ മുങ്ങി മരിക്കുമ്പോള്‍ 
ചികഞ്ഞെടുക്കാന്‍ നിനക്ക് കഴിയാതെ പോകട്ടെ .
എല്ലാത്തിനും മാപ്പ് 
നീ എന്ന വര്‍ണ്ണ ചിറകുമായ് 
അക്ഷരങ്ങളുടെ ലോകത്ത് പറന്നുയരുന്നവര്‍ക്കായി 
ഞാന്‍ വഴി മാറട്ടെ 
ഒരു പരിഹാസ പാത്രമായി നാം മാറുന്നതിന്‍ മുമ്പേ 
ഒടുങ്ങാം നമുക്ക് 
ഇന്നലകളിലെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ 
നാളെ തളിരിടുന്ന പ്രഭാതങ്ങള്‍ക്കായി അടയിരിക്കുമ്പോള്‍ 
കലങ്ങി മറിഞ്ഞ എന്‍ മനം ശാന്തമാകുന്ന നാളുകളില്‍ -
ഒഴുകി അകന്ന ഭാവനകള്‍ എന്നില്‍ തിരിച്ചെത്തുന്ന വേളകളില്‍ 
നീ എന്നിലേക്ക്‌ മടങ്ങിയെത്തുക 
അതുവരെ ചലിക്കട്ടെ ഞാന്‍ 
ചരടിലാത്ത ഒരു ചെറു പട്ടമായ് ..........


Friday, November 4, 2011

ഒഴുക്കില്‍ ഒരില



കാലമെന്ന വട വൃക്ഷമേ 
നിന്‍ മേനിയില്‍ ഒരിലയായ് -
ഞാന്‍ സ്ഥാനം പിടിക്കട്ടെ 

പകലിന്‍ ആലിംഗനങ്ങളില്‍ 
വികാരഭരിതമാകുന മേനിയില്‍ 
രാത്രിയുടെ തിരശീല മറയുമ്പോള്‍ 
പുഴുക്കുത്തുകള്‍ ഖനീഭവിച്ചുറങ്ങുന്നു

വേദനകള്‍ കൊടുംകാറ്റായ്
എന്നെ പുണരുമ്പോള്‍ 
ചാഞ്ചാടുന്ന മനസ്സിനെ നീ -
നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുക 

തളിരിട്ട സ്വപ്നങ്ങല്‍ക്കുമേല്‍ 
ഓര്‍മ്മകള്‍ കൂട് കെട്ടുമ്പോള്‍ 
ഇന്നലകളിലെ കരിമഷികള്‍
മഞ്ഞുതുള്ളിയായ് ഇറ്റു വീഴട്ടെ 

നീ എന്നാ പ്രപഞ്ച സത്യത്തിനു -
മുന്നില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ 
"ഞാന്‍ " എന്ന വേരുകള്‍ 
എന്നില്‍ ആഴ്നിറങ്ങുന്നു 

ഒരു ഇളം കാറ്റിന്‍ തലോടലില്‍ 
പൊഴിഞ്ഞു വീഴുമെങ്കിലും 
അഴ്നിറങ്ങിയ വേരുകള്‍ 
എന്റെ ശവക്കുഴി വെട്ടുന്നു 

കാലുകള്‍ തളരുന്നു 
കണ്ണില്‍ ഇരുട്ട് 
നെരമ്പുകള്‍ കീറിമുറിയുന്നു
പൊട്ടി ഒഴുകുന്ന രക്ത തുള്ളികളില്‍ 
മഞ്ഞ നിറം പടരുമ്പോള്‍ 
ഞാന്‍ പാകമാകുന്നുവോ ?

നീ മുലയൂട്ടിയ വെള്ളരി പ്രാവുകള്‍ 
അനന്തതയില്‍ ചിറകടിച്ചുയരുമ്പോള്‍ 
പരാജയ സീമകള്‍ ചുബിക്കാന്‍-
കുതിച്ചു പായുന്ന എനിക്ക് മുന്നില്‍ 
നീയൊരു തടയായ് വഴിമുടക്കുക 

നാളെ ഞാന്‍ കൊഴിഞ്ഞു വീഴും 
എന്റെ മൃതദേഹത്തില്‍ ഉറുബരിക്കും 
ചീഞ്ഞു തുടങ്ങുന്ന  ദേഹം വീണ്ടും -
പരാജയപ്പെടുന്നവന്ടെ 
അടയാളങ്ങള്‍ കൊത്തിവെക്കും 

കരിയിലയായ് കരിഞ്ഞുനങ്ങുമ്പോള്‍ 
എല്ലാം നഷ്ട്ടപെട്ടിരിക്കും 
വെട്ടി പിടിച്ച സാമ്രജ്യങ്ങള്‍ 
പകര്‍ത്തി വെച്ച ശേഷിപ്പുകള്‍ 
സ്വന്തമായ വികാരങ്ങള്‍ 

ഇത് എന്റെ വിധിയല്ല 
ഞാന്‍ കടമെടുത്ത 
എന്റെ സാരഥികള്‍ 
എന്റെ നെഞ്ചില്‍ കത്തിതാഴ്ത്തി 

പാഠമായ് അവശേഷിക്കട്ടെ 
താളുകളില്‍ ചിതലരിക്കും മുമ്പ് 
നീ വായിച്ചു തുടങ്ങുക ..


Saturday, October 29, 2011

ഭ്രാന്തന്‍



വെളിച്ചം പടരാത്ത അന്ധകാരത്തിന്‍
തടവറകളിലെവിടെയോ  ഭ്രാന്തന്‍ മയങ്ങി കിടക്കുന്നു 
ചങ്ങലകള്‍ വരിഞ്ഞു മുറുകുന്ന കാല്‍പാദങ്ങളില്‍ -
പിടയുന്ന  പ്രാണന്‍ മരണത്തെ മാടി വിളിക്കുന്നു .
അസ്ഥികള്‍ കരിഞ്ഞുണങ്ങിയ മൃതശരീരം -
കാട്ടുതീക്കായ്‌ കാത്തിരിക്കുന്നു .
ജരാനര ബാധിച്ച മനസ്സിനുള്ളില്‍ 
തോരണം ചാര്‍ത്ത രക്ത പതാകകള്‍ 
സ്വതന്ത്രത്തിനായ് മുറവിളികൂട്ടുന്നു .
വിണ്ടു കീറിയ ആമാശയ വിടവിലൂടെ 
വിയര്‍പ്പിന്‍ തുള്ളികള്‍ ഒലിച്ചിറങ്ങുബോളും 
വേദനകള്‍ ലഹരിയായ് പുനര്‍ജ്ജനിക്കുബോളും
ഭ്രാന്തനെന്ന വിളിപ്പേരിന്‍ ഈരടികള്‍ 
ഇരുബഴികളില്‍ തട്ടി പ്രതിധ്വനിക്കുന്നു .
നൊന്തുപെറ്റ മാതൃത്വം ശവകല്ലറകളെ -
പ്രണയിച്ച നാള്‍ മുതല്‍ -
ഞാന്‍ എന്ന ഭ്രാന്തന്‍ ഇരുളില്‍ സന്തതിയായ് 
ഈ തടവറയില്‍ ജനിച്ചു വീണിരുന്നു .
ചിതലരിക്കുന്ന നഗ്നതയില്‍  കാലം 
അടയാളങ്ങള്‍ വരച്ചു ചേര്‍ക്കുബോള്‍ -
കൊഴിഞ്ഞു വീണ പുസ്തക താളുകളാല്‍
ഞാന്‍ എന്‍ ജീവചരിത്രം മെനെഞ്ഞെടുക്കും.
വിശപ്പിന്‍ ജാര സന്തതികള്‍ 
ദാഹമകറ്റാന്‍ ധമനികള്‍ക്കുള്ളില്‍ പടനയിക്കുമ്പോള്‍ 
അനാഥത്തിന്‍ നൊമ്പരങ്ങള്‍ ഭ്രാന്തനെ തൂക്കിലേറ്റട്ടെ
വാടി വീഴാത്ത പൂച്ചെണ്ടുകളും 
കത്തിയമരാത്ത ചന്ദനമുട്ടികളും 
കാത്തിരിക്കുന്നില്ല എന്നറിയാമെങ്കിലും 
പ്രാണന്‍ മരണത്തെ രമിക്കുന്ന വേളകളില്‍ 
ഈ ഭ്രാന്തന്ടെ സ്വപ്നം പൂവണിയും 
അന്ന് മാത്രമോ ഈ ഭ്രാന്തന്ടെ എന്റെ മോചനവും ?


Wednesday, October 26, 2011

......പ്രണയിനിക്കായ്.......





പ്രണയിനി നീ വിഹരിക്കുക
പ്രണയമെന്ന വികാര വിശാലതയില്‍ 
ഒരിക്കലും വറ്റാത്ത നീരുറവായ് പെയ്തൊഴിയുക .
അക്കരപച്ചകള്‍ തേടി അലയുന്ന നാളുകളില്‍ 
നിന്ടെ പ്രണയം എന്നെ നയിക്കട്ടെ 
സ്വപ്നങ്ങള്‍ കണ്ണീരായ് ഉരുകി ഒലിക്കുമ്പോള്‍ 
പൊഴിഞ്ഞു വീണ മയില്‍‌പ്പീലി തുണ്ടുകള്‍ 
പ്രണയലേഖനങ്ങള്‍ക്കിടയില്‍ പെറ്റു പെരുകട്ടെ .
തിരമുറിയാത്ത ഓര്‍മകളുടെ വേലിയേറ്റങ്ങളില്‍ 
ആര്‍ത്തു രസിക്കുന്ന തിരമാലകളില്‍ 
നീ നെയ്തുവിട്ട പ്രണയ കാവ്യം 
ഇങ്ങകലെ , മാണലാരണ്യ ങ്ങള്‍ക്കപ്പുറം 
എനിക്കായ് വന്നു പതിക്കുമ്പോള്‍ 
അറിയുന്നുവോ നീ,  നിന്ടെ പുഞ്ചിരിക്കായ്‌ ഞാന്‍ 
വിയര്‍പ്പോഴുക്കുന്നതും ,വേദനകളില്‍ ഞാന്‍ അന്തിയുറങ്ങുന്നതും
കാത്തിരിക്കുന്ന നിന്‍ മനസ്സിന് മുകളില്‍ 
ഇളം കാറ്റായ് ഞാന്‍ ചുവടു വെക്കുമ്പോള്‍ 
അറിയുന്നു ഞാന്‍ നിന്നെ ,
നിന്ടെ കണ്ണുകള്‍ എനിക്കായ് കവിത മെനയുന്നതും
നീ എന്ന വികാരം എന്നെ കീഴ്പ്പെടുതുന്നതും 
സിന്ദൂരം തേടുന്ന നെറ്റി തടങ്ങളില്‍ 
എന്‍ വിരല്‍ വീണമീട്ടുന്ന നാളുകള്‍ക്കായി കാത്തിരിക്കുക .
ചുംബനം ദഹിച്ച ചുണ്ടുകളില്‍ 
നീ കാത്തു വെച്ച അനുഭൂതികള്‍ 
വിരഹത്തിന്‍ കുത്തൊഴുക്കില്‍ നശിക്കതിരിക്കട്ടെ .
നിമിഷങ്ങള്‍ യുഗങ്ങളായ്‌ ഇഴഞ്ഞു നീങ്ങുമ്പോള്‍ 
നിന്നിലേക്ക്‌ ഞാന്‍ വരും .
നിന്ടെ മോഹങ്ങളില്‍ ഒരു നിലാവായ് ഞാന്‍ പൂത്തു നില്‍ക്കും  .
നീ എന്നും എന്റെ മാത്രം 
കാത്തിരിപ്പിന്‍ നൊമ്പരങ്ങല്‍ക്കൊടുവില്‍ 
സൌഭാഗ്യങ്ങളുടെ താലി ചരടുമായ് 
നിനക്ക് മുന്നില്‍ ഞാന്‍ പറന്നിറങ്ങുമ്പോള്‍ 
അവിടെയും നിന്ടെ പ്രാര്‍ത്ഥനകള്‍ 
നമുക്ക് ഉര്‍ജ്ജം  പകരട്ടെ .............

 

Tuesday, October 11, 2011

...പുനര്‍ജന്മം ....

അന്തി മയങ്ങുന്നു 
മദ്യ ലഹരി ശരീരത്തെ വല്ലാതെ തളര്‍ത്തുന്നു 
വിശപ്പടക്കിയ പുകച്ചുരുളുകള്‍ എനിക്ക് ചുറ്റും -
തളം  കെട്ടി നില്‍ക്കുമ്പോള്‍ 
എന്നില്‍ തെളിയുന്ന ബോധ മണ്ഡലത്തിന്‍ ആദ്യ കണികകള്‍ 
ശുഭ്രവസ്ത്രധാരികള്‍ , പൂവിതള്‍ പോല്‍ -
മൃദുലമായ കൈകളാല്‍ എന്നെ കോരിയെടുത്തു 
ഉയരങ്ങളിലേക്ക് ചിറകു വെച്ച് പറന്നകലുന്നു 
കുളിരു പകരുന്ന മഴ മേഘങ്ങളിലൂടെ 
മുന്നേറുമ്പോള്‍ എന്‍ മനം ശന്തമായിരുന്നോ ?
തിളങ്ങുന്ന കണ്ണുകളാല്‍ അവരെന്നെ ഉറ്റു നോക്കുമ്പോള്‍ 
എന്തായിരിക്കും അവരുടെ മനസ്സില്‍ 
സ്നേഹമോ ,വെറുപ്പോ അതോ -
പേരറിയാത്ത വികാരങ്ങളോ ?
ആകാശ ചെരുവുകള്‍ , 
വെണ്ണിലാവു പൂത്ത മഴകാടുകളിലൂടെ 
എവിടെക്കോ എന്നെയും കൊണ്ടവര്‍ പറന്നുയരുന്നു 
കൌതുകത്തിന്‍ വെള്ളരിപ്രാവുകള്‍ ചിറകടിച്ചുയരുന്നു.
ഇരു കൈകളില്‍ തളര്‍ന്ന ശരീരം 
എന്തിനോ വേണ്ടി ദാഹിക്കുന്നത് അവരറിയുന്നുവോ?
കല്‍വിളക്കുകള്‍ പ്രകാശം ചൊരിയുന്ന 
കല്‍പ്പടവുകളിലെവിടെയോ  -
അവരെന്നെ നഗ്നനാക്കി കിടത്തി 
വിറയ്ക്കുന്ന ചുണ്ടുകളിലേക്ക്‌ 
തുളസികതിരാല്‍ ദാഹജലം ഇറ്റുവീഴുമ്പോള്‍ 
ഹൃദയ പാളികള്‍ക്കിടക്ക് മരണം കട്ടപിടിച്ചിരിക്കണം
അകലെ എനിക്കായ് ചിത ഒരുങ്ങുന്നു 
നിലവിളികള്‍ ,തേങ്ങലുകള്‍ 
അതേ, ഞാന്‍ മരിച്ചുവോ ?
എന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയോ?
ചേതനയറ്റ എന്റെ മൃതദേഹവും താങ്ങി
ആരൊക്കെയോ നടന്നു നീങ്ങുന്നു 
ദൂരേ ഏതോ ലോകത്തിരുന്നു 
എന്റെ ശവദാഹം ഞാന്‍ നോക്കി കാണുകയോ ?
എന്നെ  കോരിയെടുത്ത മാലാഖമാര്‍ ഇപ്പോള്‍ എനിക്ക്ചുറ്റുമില്ല
ബാക്കി വെച്ചതെല്ലാം തച്ചുടച്ചു അവരെങ്ങോ പോയ്മറഞ്ഞു 
ഇനി എന്ത് ,മുന്നില്‍ വിജനമായ പാതയില്‍ 
പ്രകാശം തട്ടി പ്രതിഫലിക്കുന്നു 
തനിച്ചാണ് , പുതു വഴിയിലൂടെ  പിച്ചവെക്കട്ടെ
വീണ്ടുമൊരു സ്വപ്ന ജീവിതത്തിനായ് .....

Wednesday, September 28, 2011

.....വേശ്യ ...



രാവിന്ടെ തിരശീലയില്‍ തടവറ സൃഷ്ട്ടിക്കുന്ന -
ആത്മാവോ നീ .. അതോ ,
കാമത്തിന്‍ അഗ്നി നാളങ്ങള്‍ -
നെഞ്ചിലേറ്റി പറക്കുന്ന മനുഷ്യ മുഖങ്ങള്‍ 
നിനക്കേകിയ വിളിപ്പേരോ 'വേശ്യ '
ഒടുങ്ങാത്ത അഗ്നിയില്‍ കുളിച്ചു കയറുമ്പോള്‍ 
നിന്ടെ വിയര്‍പ്പിന്‍ മാധുര്യം നക്കി നുണയുന്നവര്‍
അനുഭൂതികള്‍ നൊമ്പരമായ് കണ്ണില്‍നിന്നും ഒലിച്ചിറങ്ങുമ്പോള്‍ 
ഈറനണിഞ്ഞ തിരു വസ്ത്രം നിന്നെ ശപിക്കുന്നുവോ ?
നീ എന്തേ ഈ വഴിയില്‍ ..
വെളിച്ചം നിനക്കന്യമാകുന്ന നാളുകളില്‍ 
നിന്ടെ മനസ്സില്‍ എന്തായിരുന്നു ..
സ്ത്രീത്വം പൂണൂലായ് മനസ്സില്‍ വരിഞ്ഞു മുറുകുമ്പോള്‍ 
പൊട്ടിച്ചെറിയാന്‍ നിന്നെ ആരു നയിച്ചു...
ചോര പൊടിഞ്ഞ ആനന്ദത്തിന്‍ കൊടുമുടിയില്‍ നീ വിഹരിക്കുമ്പോള്‍ 
നാളയുടെ തീ കണ്ണുകള്‍  നീ എന്തേ കാണാതെ പോയ്‌ 
എല്ലാം നഷ്ട്ടപ്പെട്ടന്നു നീ കരുതുബോളും
നിനക്ക് മുന്നില്‍ തുറന്നിട്ട വാതിലുകള്‍ 
 തുറക്കാതെ പോയത് നിന്ടെ തെറ്റ് 
ഇളംചൂടില്‍ പകര്‍ന്നു നല്‍കിയ പുരുഷബീജം 
നിന്‍ മാതൃത്വത്തിന്‍ വില നല്‍കി പിന്തിരിയുമ്പോള്‍ 
ചുരത്തിയ അമ്മിഞ്ഞപ്പാലിന്‍ മാധുര്യം 
അന്യമാകുന്നത്‌ നിനക്ക് മാത്രമോ ?
നിന്നെ എനിക്കറിയില്ല , നിന്ടെ സ്വപ്നങ്ങളും എനിക്കറിയില്ല 
നിന്നെ പിന്തുടരല്‍ ഞാന്‍ ഈ  പാതി വഴിയില്‍ അവസാനിപ്പിക്കട്ടെ 
എന്നോ ചത്ത്‌ ചീഞ്ഞ മനസ്സുമായി 
അനുഭൂതികള്‍ നീ വെച്ച് നീട്ടുമ്പോള്‍ 
നിന്നില്‍ വന്നടിയുന്ന സൌഭാഗ്യങ്ങള്‍ക്കു -
പുറകെ ഇന്ന് ഞാനും .
വാതിലുകള്‍ എനിക്ക് മുന്നില്‍ തുറന്നു കിടക്കുമ്പോള്‍ 
വിമര്‍ശിക്കാന്‍ മാത്രമറിയുന്ന ശാപവാക്കുകള്‍ 
ഈ ജീവിതം എനിക്ക് സമ്മാനിക്കുമ്പോള്‍ 
നിന്ടെ വഴിയില്‍ നീ യാത്ര തുടരുക 
വിമര്‍ശനങ്ങള്‍ നിന്നെ തളര്‍ത്തുന്ന ദിനങ്ങളില്‍ 
നിന്ടെ പതനം പൂര്‍ത്തിയാവും 
മൃഗങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ ഒരിക്കല്‍ കൂടി -
അവസരം നല്‍കി നീ യാത്രയാവൂ...
നിന്നെ അറിയുന്ന നിന്ടെ ലോകത്തിലേക്ക്‌ 
നിന്ടെ മാത്രം ലോകത്തിലേക്ക്‌ 




Monday, September 26, 2011

കര്‍മ്മവീഥിയില്‍ നമ്മളും....




അസ്തമിക്കുന്ന തുലാവര്‍ഷ രാത്രികള്‍ 
പുതുമയില്‍ കറപുരണ്ട ജലവും കയ്യിലേന്തി-
വരണ്ട മാറിന്‍ വിടവില്‍ വിഷവിത്തു വിതറി 
പുതിയ കളകളെ നീ പെറ്റു വളര്‍ത്തുക 
കരിഞ്ഞുണങ്ങിയ മരച്ചില്ലകള്‍ 
തൂങ്ങിയാടുന്ന ശവശരീരങ്ങള്‍ -
നാളയുടെ ഭക്ഷണത്തിനായ്‌ കാത്തുവെക്കുക. 
പുഴകളുടെ കാല്‍പ്പാടുകള്‍  
അഞ്ജതയുടെ  മണ്ണിട്ട്‌ മൂടി 
നിന്ടെ പാതകള്‍ വെട്ടി നീ മുന്നേറുക .
ആ ചലനമറ്റ മേനിയുടെ  കന്നിമൂലയില്‍ 
ആദ്യ മരകുരിശു തരച്ചു നീ 
നിന്‍ ഗൃഹം പണിതുയര്‍ത്തുക.
കൊയ്തൊഴിഞ്ഞ വയലുകളും 
ചിലങ്ക കെട്ടിയ നദികളുമെല്ലാം 
അകകണ്ണില്‍ പകര്‍ത്തി വെച്ച് 
നിന്ടെ മക്കള്‍ക്കായ്‌ നീ പകര്‍ന്നു നല്‍കുക .
കുരുടമാകുന്ന മനസ്സുകള്‍ക്കുള്ളില്‍ 
പൈതൃകത്തിന്‍ ആണിയില്‍ 
ആ ചിത്രം തൂങ്ങി നിലക്കട്ടെ 
ദാഹികട്ടെ ഹൃദയങ്ങള്‍ 
ഒരു കുമ്പിള്‍ ജലത്തിനായ്‌ 
കളയായ് ജനിച്ചു ജീവിക്കുന്ന നിന്ടെ ശുക്ലവും പേറി 
ഈ മിഥ്യയില്‍ ജനിച്ചു വീഴുമ്പോള്‍ 
ഒരു പഴ് ചെടിയായ് അവര്‍ വളരാതിരിക്കട്ടെ 
പൊക്കിള്‍ക്കൊടിയില്‍  അടിഞ്ഞ വിഷ രക്തം 
നിനക്ക് സമ്മാനിച്ച മാതൃത്വം ..
ഇന്നലകളുടെ സ്മാരകമായി നിലകൊള്ളുമ്പോള്‍ 
ആരെയും കുറ്റപെടുത്താന്‍ നിനക്കാവില്ല 
ഇത് നിന്ടെ വിധിയല്ല ....
വിധിക്കെതിരെ പോരാടുക നീ 
പരാജയം നിന്ടെ കളിത്തോഴനെങ്കില്‍ 
തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന വീര്യം 
നാളെ ഈ ഭൂമിയില്‍ അവര്‍ വിളയിച്ചെടുക്കും 
മരിക്കുക അഭിമാനമായ് 
പുഴ ഒഴുകട്ടെ 
തളിര്‍ക്കട്ടെ  പൂമരങ്ങള്‍ 
നിന്ടെ അസ്ഥിയും,മാംസവുമെല്ലാം 
ആ കുത്തൊഴുക്കില്‍ അലിഞ്ഞു ചേരട്ടെ