വെളിച്ചം പടരാത്ത അന്ധകാരത്തിന്‍
തടവറകളിലെവിടെയോ ഭ്രാന്തന്‍ മയങ്ങി കിടക്കുന്നു
ചങ്ങലകള്‍ വരിഞ്ഞു മുറുകുന്ന കാല്‍പാദങ്ങളില്‍ -
പിടയുന്ന പ്രാണന്‍ മരണത്തെ മാടി വിളിക്കുന്നു .
അസ്ഥികള്‍ കരിഞ്ഞുണങ്ങിയ മൃതശരീരം -
കാട്ടുതീക്കായ് കാത്തിരിക്കുന്നു .
ജരാനര ബാധിച്ച മനസ്സിനുള്ളില്‍
തോരണം ചാര്‍ത്ത രക്ത പതാകകള്‍
സ്വതന്ത്രത്തിനായ് മുറവിളികൂട്ടുന്നു .
വിണ്ടു കീറിയ ആമാശയ വിടവിലൂടെ
വിയര്‍പ്പിന്‍ തുള്ളികള്‍ ഒലിച്ചിറങ്ങുബോളും
വേദനകള്‍ ലഹരിയായ് പുനര്‍ജ്ജനിക്കുബോളും
ഭ്രാന്തനെന്ന വിളിപ്പേരിന്‍ ഈരടികള്‍
ഇരുബഴികളില്‍ തട്ടി പ്രതിധ്വനിക്കുന്നു .
നൊന്തുപെറ്റ മാതൃത്വം ശവകല്ലറകളെ -
പ്രണയിച്ച നാള്‍ മുതല്‍ -
ഞാന്‍ എന്ന ഭ്രാന്തന്‍ ഇരുളില്‍ സന്തതിയായ്
ഈ തടവറയില്‍ ജനിച്ചു വീണിരുന്നു .
ചിതലരിക്കുന്ന നഗ്നതയില്‍ കാലം
അടയാളങ്ങള്‍ വരച്ചു ചേര്‍ക്കുബോള്‍ -
കൊഴിഞ്ഞു വീണ പുസ്തക താളുകളാല്‍
ഞാന്‍ എന്‍ ജീവചരിത്രം മെനെഞ്ഞെടുക്കും.
വിശപ്പിന്‍ ജാര സന്തതികള്‍
ദാഹമകറ്റാന്‍ ധമനികള്‍ക്കുള്ളില്‍ പടനയിക്കുമ്പോള്‍
അനാഥത്തിന്‍ നൊമ്പരങ്ങള്‍ ഭ്രാന്തനെ തൂക്കിലേറ്റട്ടെ
വാടി വീഴാത്ത പൂച്ചെണ്ടുകളും
കത്തിയമരാത്ത ചന്ദനമുട്ടികളും
കാത്തിരിക്കുന്നില്ല എന്നറിയാമെങ്കിലും
പ്രാണന്‍ മരണത്തെ രമിക്കുന്ന വേളകളില്‍
ഈ ഭ്രാന്തന്ടെ സ്വപ്നം പൂവണിയും
അന്ന് മാത്രമോ ഈ ഭ്രാന്തന്ടെ എന്റെ മോചനവും ?