Tuesday, November 22, 2011

കര്‍ഷകന്‍



ഇതു നിന്‍ ചരമഗീതം 
വിയര്‍പ്പിന്‍ ഗന്ധമൂറുന്ന ഭൂമിതന്‍ വിരിമാറില്‍ 
കവിത വിരിയിക്കുന്ന നിന്‍ ഹസ്ത രേഖയില്‍ -
മരണത്തിന്‍ നിഴല്‍ നീലിച്ചതെങ്ങനെ ?
അമ്മതന്‍ നെറ്റിതടങ്ങളില്‍  അര്‍ച്ചനാ പുഷ്പ്പമായ് 
അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ 
നിന്‍ പ്രാണനെ പ്രാപിക്കാന്‍ തുടങ്ങുമ്പോള്‍ 
ഇവിടെ  നാളെയുടെ നിലവിളക്കുകള്‍ കെട്ടണയും.

ചോരയോഴുക്കി വരമ്പ് കെട്ടിയ മനസ്സിന്‍ അകത്തളങ്ങളില്‍ 
അടിഞ്ഞു കൂടി , പെറ്റുപെരുകുന്ന ബാധ്യതകള്‍ 
നിന്‍ മേനിക്കു വിലയുറപ്പിക്കുമ്പോള്‍ 
അറിയുന്നു ഞാന്‍ , 
ആഴ കയങ്ങളിലേക്കൊഴുകുന്ന കാലചക്രത്തിന്‍ 
ഇരുളടഞ്ഞ ഇടവഴികളിലെവിടെയോ ഞാനും മുങ്ങിമരിക്കുമെന്ന്

നീ ഈ പുലരുതന്‍ പിത്രുത്വം സ്വീകരിക്കൂ 
നിന്‍ മുന്നില്‍ തലകുനിച്ചു ഈ തലമുറ 
നിനക്ക് പിന്നില്‍ അണിനിരക്കാം
തിരിക വരിക 
അന്നമൂട്ടുന്ന നിന്‍  കൈകളാല്‍ നീ കയറുമുറുക്കുമ്പോള്‍ 
പ്രകൃതന്‍ ആത്മാവ് പിടയുന്നതറിയുക

നാളയുടെ പുസ്തക താളുകളില്‍ നിന്‍ വിളിപ്പേരുകള്‍ 
ശീര്‍ഷകമായ് അച്ചടിച്ചുണരുമ്പോള്‍
ഈ മാതാവിന്‍ ശവകല്ലറയില്‍ 
അവസാന മണ്ണും വീണിരിക്കും 

ശരിയാണ് ഞങ്ങള്‍ നിന്നെ കുത്തി നോവിച്ചു,
നിന്‍ നേരിന്നു നേരെ കത്തി താഴ്ത്തി -
നിന്‍ ഹൃദയങ്ങളുടെ കളിതൊട്ടിലില്‍  സ്മാരകം രചിച്ചു 
ഇനിയില്ല മാപ്പ് , 
തിരികവരിക നീ 
ഇതു ഞാന്‍ വാഴുന്ന തലമുറതന്‍
അഗ്നിയില്‍ പൊള്ളിച്ച വാക്കുകള്‍ 
നിന്‍ പാദ സ്പര്‍ശമേല്‍ക്കാത്ത -
വയല്‍പാടങ്ങളില്‍ ശ്മശാന മൂകത 
നിന്‍ പട്ടുണരാത്ത കൊയ്ത്തു വയലുകളില്‍ 
ശോക രാഗങ്ങള്‍ കവിത മെനയുന്നു 
തിരിക വരിക 
നിന്‍ വരവിനായ് കാത്തിരിപ്പൂ 
ഈ പ്രകൃതിയും മനുഷ്യനും 




Friday, November 18, 2011

ലക്ഷണങ്ങള്‍


മഴക്കാറിന്‍ ആലിംഗനങ്ങളില്‍ 
വേനല്‍പൂവുകള്‍ കരിഞ്ഞുണങ്ങും.  
അരണ്ട വെളിച്ചത്തിന്‍ പ്രാണന്‍ പിടയുന്നു .
സ്വന്തമല്ലാത്ത ജന്മനക്ഷത്രത്തിലെ  പുഴുകുത്തുകള്‍
രാശിപലകളില്‍ കരിനിഴല്‍ വീഴ്ത്തും 
ഹൃദയരക്തം പകര്‍ന്ന തൂലിക തുമ്പുകളില്‍ 
അക്ഷരതെറ്റുകള്‍ കവിതയെ തെരുവിലെരിയും .
ആത്മവിശ്വസത്തിന്‍ കൊടുമുടികളില്‍ 
ജടപിടിച്ച ആത്മാവ് ഉരുകി ഒളിക്കുമ്പോള്‍ 
ചക്രവാളങ്ങളില്‍ ചിതയൊരുക്കി കാത്തിരിക്കാന്‍ 
ഇരുളിന്ടെ ലോകത്ത് പടയൊരുക്കം .
എഴുതിവെച്ച ഗ്രന്ഥകെട്ടുകളില്‍
ശവപൂജനല്‍കുന്ന പരേതാത്മാക്കള്‍ 
അംഗബലതിനായ് പെരുമ്പറ തീര്‍ക്കും 
തളിര്‍ക്കാതെ  പോയ പൂമരങ്ങളില്‍ 
കുരുതി പൂക്കള്‍ കാറ്റിന്നു മരണ മണം പകരുമ്പോള്‍ 
എന്‍ ശിരസ്സ്‌ മണ്ണില്‍ പതിക്കും 
എന്നില്‍നിന്നും ചിതറിവീണ രക്തത്തുള്ളികള്‍ 
മണ്ണിലലിഞ്ഞു കവിതകളായ് ചിറകുവെച്ചുയരുമ്പോള്‍
ചന്ദനമുട്ടികള്‍ ബന്ധനം തീര്‍ത്ത തടവറയില്‍ 
അക്ഷരങ്ങള്‍ എനിക്ക് ദാഹജലം നല്‍കും 
അവസാന കര്‍മ്മവും കഴിഞ്ഞു ഞാന്‍ യാത്രയാകും 
മരണമില്ലാത്ത കണ്ണീര്‍ചുമക്കാത്ത തഴവരയിലേക്ക് 
നന്മകള്‍ അസ്ഥിതറയായി പണിതുയര്‍ത്തി 
അതില്‍ എന്റെ കവിത കൊതിവെക്കാന്‍ ഞാന്‍ വരും 
കൊതി തീരാത്ത ഭൂമിയിലെക്കൊരു തീര്‍ഥയാത്ര 

Monday, November 14, 2011

.....അശിരീരി......



പേപ്പിടിച്ചോടുന്ന ദേഹവും 
ചോര കുടിച്ച ദ്രംഷ്ട്ടകളും മറച്ചു 
നിന്ടെ ഇരയാകള്‍ക്കായി 
അലഞ്ഞു നടക്കുക 

ചായക്കൂട്ടുകള്‍ ചുണ്ടിലണിഞ്ഞു
നിന്‍ വികാര മുണര്ത്തുന്ന മേലടയുമായ് 
അലയുന്ന കാമശിലകളില്‍
നീ നിന്ടെ ശില്‍പ്പം കൊത്തിവെക്കുക .

ഓര്‍ക്കുക ആ മാറിടങ്ങളില്‍ 
സ്നേഹത്തിന്ടെ മുലപ്പാലുകിനിയില്ല ,
തേനോലിക്കുന്ന ചുണ്ടുകളില്‍ 
പോയ്‌ മറഞ്ഞ നിമിഷത്തിന്‍ അനുഭൂതികള്‍ 
ഉമിനീരായ് ഇറ്റുവീഴുമ്പോള്‍ 
നീയത് ഞൊട്ടി നുണയുമ്പോള്‍ 
നിന്ടെ പൌരുഷത്തിനത് വീര്യം പകരട്ടെ .

നിന്ടെ ലോകം അവിടെ മാത്രം .
അവിടെ, രാവില്‍ ഹൃദയങ്ങള്‍ പിളര്‍ന്നു 
ചോരമഴ പെയ്യും 
വെട്ടി നുറുക്കിയ മാംസ കഷണങ്ങളില്‍ 
നിന്‍ മാതൃത്വം അഴുകി തുടങ്ങുമ്പോള്‍ 
ചവച്ചു തുപ്പിയ എച്ചില്‍ പാത്രങ്ങളില്‍ 
നീ നിന്ടെ സഹോദര്യത്തെ ചികഞ്ഞെടുക്കുക ,
നിന്ടെ യസസ്സുയരട്ടെ ..ഉയരങ്ങളിലേക്ക് 

നിന്ടെ സമയം കുറിക്കപെട്ടു
നിന്ടെ നയിച്ച വികാരങ്ങള്‍ 
നീ വിഹരിച്ച  ചളിക്കുണ്ടുകള്‍
എല്ലാം നിന്ടെ സബാദ്യമായ്
അവശേഷിക്കട്ടെ 

നിന്ടെ പ്രാണന്‍ അടര്‍ത്തിയെടുക്കുമ്പോള്‍
എവിടെയോ ,ആരൊക്കെയോ 
പാപ മോക്ഷത്തിന്‍ പുതുമയില്‍ 
നീന്തിത്തുടിക്കുന്നു

കരി പുരണ്ട നിന്‍ ദേഹം 
അഗ്നിയില്‍ ജ്വലിക്കുമ്പോള്‍
ഈ ഭൂമി പുളകിതമാകും

ഇത് പെറ്റമ്മതന്‍ ശാപമോ ?
നിന്ടെ തലമുറ ഉദരത്തില്‍ മുറവിളികൂട്ടുന്നു 
ജനിക്കും മുമ്പേ കാര്‍ന്നെടുത്ത മാതൃത്വം 
നിനക്ക് ജന്മമേകുമ്പോള്‍
നിന്‍ അട്ടഹാസത്തില്‍ ഭൂമി പിളരും 
ആ അമ്മതന്‍ നെഞ്ചില്‍ 
ദക്ഷിണ വെച്ച്  ഇരകളെ കാത്തിരിക്കുക 
തുടങ്ങട്ടെ പുതു ജന്മം 

പിച്ചവെക്കും മുമ്പേ അറിഞ്ഞു വീഴ്ത്തണം കാലുകള്‍ 
കണ്ടു തുടങ്ങും മുമ്പേ ചൂഴ്നെടുക്കണം കണ്ണുകള്‍ 
എല്ലാം എല്ലാം നിന്നില്‍ നിന്ന് അടര്‍ത്തിയെടുക്കുമ്പോള്‍ 
നിന്ടെ തലമുറ നശിക്കട്ടെ 
നീയാകട്ടെ നിന്ടെ പരമ്പരയിലെ
അവസാന ശ്വാസവും ,ജീവനും .....








Wednesday, November 9, 2011

കവിതേ നിനക്കായ്‌..


നീ നശിക്കട്ടെ 
നിന്നെ പേറാന്‍ ഇനി എനിക്കാവില്ല 
തൂലികയിലെ അവസാന ശ്വാസവും നിലച്ചിരിക്കുന്നു .
കീറി മുറിക്കാത്ത അക്ഷരങ്ങള്‍ക്കൊണ്ട്‌ 
നിന്നെ പകര്‍ത്താന്‍ ഞാനാര് ?
പിറവിയെടുക്കാതെ പോയ നിന്‍ ജന്മമോര്‍ത്തു -
എന്‍ മനം പിടയുമ്പോള്‍ ,അശക്തനാണ് ഞാന്‍ ..
എനിക്കെന്നെ നഷ്ട്ടപെട്ടിരിക്കുന്നു 
ഒരിക്കലും പിരിയില്ലന്നു അഹകരിച്ച അക്ഷരങ്ങളും -
എന്നെ തേടിയലഞ്ഞില്ല 
ജീവിതമെന്ന കണക്കു പുസ്തകത്തില്‍ 
എഴുതി ചേര്‍ക്കാന്‍ ബാക്കിവെച്ച കവിതകളും 
ചാപിള്ളകളായി പിറക്കട്ടെ .
തൂലികയുമായി പടവെട്ടിയ എന്‍ വിരല്‍തുമ്പുകള്‍ 
ദക്ഷിണയായ് നീ അറിഞ്ഞു വീഴ്ത്തുക .
നിന്‍ നഗ്നതയില്‍ കാമം നീലിച്ച കണ്ണുകളില്‍ 
മരണത്തിന്ടെ നിഴല്‍ പടരുന്നതും ഞാനറിയുന്നു .
എന്തിനു നീ എന്നില്‍ പിറന്നു 
എന്റെ വേദനകള്‍ ആവര്‍ത്തിച്ച്‌ താളുകളില്‍ -
പകര്‍ത്തിയെഴുതുമ്പോള്‍ നീ എന്ത് നേടി ?
എന്റെ മാത്രമായ സ്വപ്നങ്ങള്‍ക്ക് 
അക്ഷരങ്ങളിലൂടെ ജീവന്‍ പകരുമ്പോളും-
വിഡ്ഢി എന്ന് ജനം എനിക്കുമേല്‍ പച്ചക്കുത്തുംബോളും 
നീ പുഞ്ചിരിക്കുണ്ടായിരുന്നു . എന്തിനു വേണ്ടി ?
ഞാന്‍ എന്ന  മനുഷ്യമൃഗം ജനിക്കുംമുമ്പേ മണ്ണടിഞെന്നു 
നാളെയുടെ പ്രഭാതങ്ങളെ നോക്കി വിളിച്ചു പറയണോ ?
അതോ , പുനര്‍ജ്ജനിക്കുന്ന ശ്മശാന മൂകതയെ -
മിന്നലില്‍ പിളര്‍ന്നു കവിതതന്‍ സൗന്ദര്യം 
കാറ്റില്‍ പറത്തുന്നതിനോ ?
എങ്കില്‍ നിനക്ക് തെറ്റി,
എഴുതി തീരും മുമ്പേ മാഞ്ഞു പോയ വാക്കുകള്‍ ,
അലങ്കാരമായി എന്നില്‍ തിളങ്ങിയതെല്ലാം 
അഗാതതയില്‍ മുങ്ങി മരിക്കുമ്പോള്‍ 
ചികഞ്ഞെടുക്കാന്‍ നിനക്ക് കഴിയാതെ പോകട്ടെ .
എല്ലാത്തിനും മാപ്പ് 
നീ എന്ന വര്‍ണ്ണ ചിറകുമായ് 
അക്ഷരങ്ങളുടെ ലോകത്ത് പറന്നുയരുന്നവര്‍ക്കായി 
ഞാന്‍ വഴി മാറട്ടെ 
ഒരു പരിഹാസ പാത്രമായി നാം മാറുന്നതിന്‍ മുമ്പേ 
ഒടുങ്ങാം നമുക്ക് 
ഇന്നലകളിലെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ 
നാളെ തളിരിടുന്ന പ്രഭാതങ്ങള്‍ക്കായി അടയിരിക്കുമ്പോള്‍ 
കലങ്ങി മറിഞ്ഞ എന്‍ മനം ശാന്തമാകുന്ന നാളുകളില്‍ -
ഒഴുകി അകന്ന ഭാവനകള്‍ എന്നില്‍ തിരിച്ചെത്തുന്ന വേളകളില്‍ 
നീ എന്നിലേക്ക്‌ മടങ്ങിയെത്തുക 
അതുവരെ ചലിക്കട്ടെ ഞാന്‍ 
ചരടിലാത്ത ഒരു ചെറു പട്ടമായ് ..........


Friday, November 4, 2011

ഒഴുക്കില്‍ ഒരില



കാലമെന്ന വട വൃക്ഷമേ 
നിന്‍ മേനിയില്‍ ഒരിലയായ് -
ഞാന്‍ സ്ഥാനം പിടിക്കട്ടെ 

പകലിന്‍ ആലിംഗനങ്ങളില്‍ 
വികാരഭരിതമാകുന മേനിയില്‍ 
രാത്രിയുടെ തിരശീല മറയുമ്പോള്‍ 
പുഴുക്കുത്തുകള്‍ ഖനീഭവിച്ചുറങ്ങുന്നു

വേദനകള്‍ കൊടുംകാറ്റായ്
എന്നെ പുണരുമ്പോള്‍ 
ചാഞ്ചാടുന്ന മനസ്സിനെ നീ -
നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുക 

തളിരിട്ട സ്വപ്നങ്ങല്‍ക്കുമേല്‍ 
ഓര്‍മ്മകള്‍ കൂട് കെട്ടുമ്പോള്‍ 
ഇന്നലകളിലെ കരിമഷികള്‍
മഞ്ഞുതുള്ളിയായ് ഇറ്റു വീഴട്ടെ 

നീ എന്നാ പ്രപഞ്ച സത്യത്തിനു -
മുന്നില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ 
"ഞാന്‍ " എന്ന വേരുകള്‍ 
എന്നില്‍ ആഴ്നിറങ്ങുന്നു 

ഒരു ഇളം കാറ്റിന്‍ തലോടലില്‍ 
പൊഴിഞ്ഞു വീഴുമെങ്കിലും 
അഴ്നിറങ്ങിയ വേരുകള്‍ 
എന്റെ ശവക്കുഴി വെട്ടുന്നു 

കാലുകള്‍ തളരുന്നു 
കണ്ണില്‍ ഇരുട്ട് 
നെരമ്പുകള്‍ കീറിമുറിയുന്നു
പൊട്ടി ഒഴുകുന്ന രക്ത തുള്ളികളില്‍ 
മഞ്ഞ നിറം പടരുമ്പോള്‍ 
ഞാന്‍ പാകമാകുന്നുവോ ?

നീ മുലയൂട്ടിയ വെള്ളരി പ്രാവുകള്‍ 
അനന്തതയില്‍ ചിറകടിച്ചുയരുമ്പോള്‍ 
പരാജയ സീമകള്‍ ചുബിക്കാന്‍-
കുതിച്ചു പായുന്ന എനിക്ക് മുന്നില്‍ 
നീയൊരു തടയായ് വഴിമുടക്കുക 

നാളെ ഞാന്‍ കൊഴിഞ്ഞു വീഴും 
എന്റെ മൃതദേഹത്തില്‍ ഉറുബരിക്കും 
ചീഞ്ഞു തുടങ്ങുന്ന  ദേഹം വീണ്ടും -
പരാജയപ്പെടുന്നവന്ടെ 
അടയാളങ്ങള്‍ കൊത്തിവെക്കും 

കരിയിലയായ് കരിഞ്ഞുനങ്ങുമ്പോള്‍ 
എല്ലാം നഷ്ട്ടപെട്ടിരിക്കും 
വെട്ടി പിടിച്ച സാമ്രജ്യങ്ങള്‍ 
പകര്‍ത്തി വെച്ച ശേഷിപ്പുകള്‍ 
സ്വന്തമായ വികാരങ്ങള്‍ 

ഇത് എന്റെ വിധിയല്ല 
ഞാന്‍ കടമെടുത്ത 
എന്റെ സാരഥികള്‍ 
എന്റെ നെഞ്ചില്‍ കത്തിതാഴ്ത്തി 

പാഠമായ് അവശേഷിക്കട്ടെ 
താളുകളില്‍ ചിതലരിക്കും മുമ്പ് 
നീ വായിച്ചു തുടങ്ങുക ..