സാമ്രാജ്യത്തിന്റെ കല്‍ തുറങ്കുകളില്‍
ചാട്ടവാറേറ്റു പുളയുന്ന സ്മൃതി വരമ്പുകള്‍ .
പഴകി തെറിച്ച വാക്കുകള്‍ .
വിഭൂതികളുടെ മാംസളതയില്‍ വിരിവെച്ചു -
തേടിയലഞ്ഞ ചോദ്യങ്ങള്‍ക്കുമുന്നില്‍
വിറയാര്‍ന്ന്, അവശനായ് ഞാനും .
ഈ യുദ്ധഭൂമിയില്‍ ഗര്‍ജ്ജിക്കുന്ന -
പടവാളുകളുടെ ദീന രോദനങ്ങലില്ല ,
കാതടപ്പിക്കുന്ന ഭീതിയുടെ കരിമ്പട്ടുടുത്തു
കുതിച്ചു പായുന്ന അശ്വരഥങ്ങളില്ല.
കൂരിരുളായ കര്‍മ്മഭൂമിയില്‍
ലക്ഷ്യമില്ലാതെ പോയ വികാരങ്ങളുടെ
കുരുന്നു കതിര്‍ കൊയ്തു ,തേടിയലഞ്ഞ -
വഴികളിലെ തീച്ചൂളകളില്‍ ചുട്ടെടുക്കണം .
എത്തിപിടിച്ച കൊടുമുടികളുടെ
ഉന്നതങ്ങളില്‍ നിന്ന് കൈവിട്ടു
എന്നിലെ അഗാതതയിലേക്ക്
ആഴത്തില്‍ പതിക്കണം ...
വിജയഭേരി മുഴക്കി തിരിഞ്ഞു നടക്കുംമുമ്പ്
വികാരങ്ങളുടെ രതിമൂര്‍ച്ചകളില്‍
പകര്‍ന്നെഴുതിയ കവിതകളും , സ്വപ്നങ്ങളും -
നേര്‍വരയിലെ മണ്‍കുടങ്ങളില്‍ വരിഞ്ഞു കെട്ടി
ചക്രവാളത്തിന്‍ നീലിമകളിലേക്ക് ഒഴുക്കി വിടണം .
ഇന്ദ്രിയങ്ങളുടെ തലപ്പവിനു മുകളില്‍
പാടിതഴമ്പിച്ച കുയില്‍ നാദത്തിന്റെ ഈരടികള്‍
രണഭൂമികളില്‍ മണ്ണിട്ട് മൂടി
തിരിഞ്ഞു നടക്കണം .
അക്രമിക്കാതിരിക്കാന്‍ കോട്ട തീര്‍ത്തു
ചുറ്റി
വളയുന്ന കാലാള്‍പ്പടകളെ
വെട്ടി വീഴ്ത്താന്‍ കടിഞ്ഞാന്‍ പണിയണം
മനസ്സിന്റെ മാന്ത്രിക കുതിരക്കുമേല്‍
അടിമയുടെ ചായം പൂശി
വഴിത്താരകളിളെല്ലാം വെളിച്ചം വിതറി
തൂവെള്ള കൊടികളുമായ്
കുതിച്ചു പായട്ടെ ഞാന്‍
ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക്