Tuesday, October 20, 2015

നിഹാരയുടെ കിളിക്കൂട്



ഷാജഹാന്‍ നന്മണ്ടയുടെ പതിനഞ്ചു കഥകള്‍ പ്രവാസത്തിന്റെ നെടുവീര്‍പ്പുകള്‍ക്കിടയിലൂടെ കടന്നുപോകവേ ഒട്ടും നിരാശപ്പെടുത്താതെ വായിച്ചു തീര്‍ത്തു. പ്രവാസത്തിന്റെ ഈ വികാരത്തിന് അടിമപ്പെട്ട് പലപ്പോളും ഇത്തരം വിങ്ങലുകള്‍ അനുഭവപ്പെട്ടിട്ടുണ്ടങ്കിലും അവയെല്ലാം ഒരു കഥാരൂപത്തിലേക്ക് ആവാഹിക്കുമ്പോള്‍ വായന വിരസമാകാതെ പൂര്‍ത്തിയാക്കാന്‍ വായനക്കാരന് തീര്‍ച്ചയായും കഴിയും. പ്രവാസത്തിന്റെ തീച്ചൂളകള്‍ക്ക് മുകളില്‍ കാലം പുരോഗതിയെ കൂട്ടുപിടിക്കുമ്പോള്‍ വികാരങ്ങളുടെ തീവ്രത ഒരു പാട് കുറഞ്ഞു പോകുന്നുണ്ടെന്ന് എന്റെ പ്രവാസം എന്നെ പഠിപ്പിക്കുന്നുണ്ട്. അത് ഉള്‍ക്കൊണ്ട്‌ തന്നെയാണ് ഓരോ കഥകളും ഞാന്‍ വായിച്ചു തീര്‍ത്തതും. കടപ്പാടിന്റെ ഓര്‍മ്മയക്ക്‌, ബസ്രയിലെ ക്ഷത്രിയന്‍ എന്നിവ എന്റെ വായനയില്‍ കൂടുതല്‍ തെളിഞ്ഞു നില്‍ക്കുമ്പോള്‍ എന്നെ ഒരുപാട് അതിശയിപ്പിച്ച മറ്റൊരു കാര്യം കഥകളില്‍ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ പേരുകള്‍ ആണ്. കാരണം എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ള എന്നെങ്കിലും ഒരിക്കല്‍ ജീവിതത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി കുറിക്കപ്പെട്ട പേരുകളില്‍ പലതും പല കഥകളിലായി അവതരിപ്പിച്ചത് തികച്ചും ഹൃദ്യമായി തോന്നി.
"ഞാന്‍ മരിച്ചാല്‍ എന്റെ കണ്ണുകള്‍ ചിത്രശലഭങ്ങള്‍ക്ക് പകുത്തു കൊടുക്കുക, കാതുകള്‍ കാറ്റിനും" എന്ന വാചകം ചിത്ര ശലഭങ്ങള്‍ പകുത്ത കണ്ണുകള്‍ എന്നാ കഥയില്‍ നിന്നും എടുത്തു പറയാവുന്ന വാക്കുകളായി തോന്നി. പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്ത ആളിന് എന്റെ പ്രത്യക അഭിനന്ദങ്ങള്‍ 

സ്നേഹം മുറിച്ചോരിവെയ്ക്കും നേരത്ത് ജീവിതം ഉച്ചയോടടുക്കുമ്പോള്‍ എന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് തോല്‍വിയുടെ കഥയാണ് പറയാനുണ്ടാകുക. കാലത്തിന്റെ വാത്സല്യവും ആരോ കല്‍പ്പിച്ചു വെച്ച പ്രമാണം പോലെ എനിക്കുമുണ്ടായിരുന്നു. ഒരു പറിച്ചു നടലിന്റെ നിയോഗവും അവിടെ എന്റെ കഷ്ട്ടം കുടിവെയ്ക്കപ്പെട്ടു കഥനം മുളചേര്‍ക്കപ്പെട്ട എന്നിലെ വര്‍ണ്ണങ്ങളും വാക്കുകളും മുറിച്ചെറിയപ്പെട്ട വെട്ടിയാലും തുണ്ടുകൂടുന്ന ജീവന്റെ തുടിതാളം കൊണ്ട് മെനെഞ്ഞടുത്ത പ്രവാസ ജാതകത്തിന്റെ മിഴിനീരോപ്പുന്ന ഈ കഥകള്‍ ഈ വൈകിയ വേളയില്‍ തികഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്നു. പ്രിയ കഥാകൃത്തിന് അഭിനന്ദങ്ങള്‍ ...