Thursday, June 23, 2011

പ്രതീക്ഷകള്‍

മാറാല പുതച്ച മേല്‍ കൂരക്കു താഴെ
ചിതറി ,ചിതലരിച്ച കടലാസ്  കെട്ടുകള്‍ ..
പലജാതി നിറങ്ങളില്‍ ,ഓരോ താളുകളും -
എന്തിനോ വേണ്ടി , ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്ന പോലെ
അന്ന് നെയ്ത നിറമുള്ള സ്വപ്‌നങ്ങള്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍ ..
ആ ശേഷിപ്പുകള്‍ക്ക് കരുത്തു പകരാന്‍ -
തൂവലില്‍ നിന്നും ഒലിച്ചിറങ്ങിയ മഷി പാടുകള്‍
അതില്‍ പതിഞ്ഞ കാലത്തിന്ടെ കാല്‍പ്പാടുകള്‍ ....
പാതിവഴിയില്‍ എനിക്ക് നഷ്ട്ടമായ എന്റെ അക്ഷരങ്ങള്‍ ...
ഒരിക്കല്‍ പകുത്തെടുത്ത ചിത്രത്തിലെ നടന്നു തീരാത്ത വഴികള്‍ ....
ആ പാതയോരത്ത് ഓര്‍മകളില്‍ ചായം പൂശി -
ആ സുന്ദര കാലം വീണ്ടെടുക്കാന്‍ ,ഉറവു വറ്റാത്ത തൂലികയില്‍ നിന്നും -
ആത്മാവില്‍ അലിഞ്ഞ എന്റെ ആശയങ്ങള്‍ .....
വീണ്ടും എന്റെ പഴയ കാലങ്ങളിലേക്ക് ഒരു തിരിഞ്ഞു പോക്ക് ......
അനിവാര്യമോ ? ഇന്ന് എല്ലാം എനിക്ക് ഇന്ന് വെറും ഓര്‍മ്മകള്‍ മാത്രമോ ?
വീണുടഞ്ഞ ഓര്‍മ്മകള്‍ വാരികൂട്ടി പുതുതായ് നെയ്‌തെടുക്കുബോളും ,
എവിടെക്കെയോ നഷ്ട്ടപെട്ട ,ഒരിക്കലും പൂര്‍ത്തിയാകാന്‍ കഴിയാത്ത ഭാഗങ്ങള്‍ ....
അതും പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിയില്ലല്ലോ ഇപ്പോള്‍ ...
കണ്ണുനീരില്‍ ചാലിച്ച നിറമുള്ള ഓര്‍മ്മകള്‍ അഗ്നിയില്‍ ജ്വലിപിച്ചു -
ഒരു തിരിച്ചു വരവിന്ടെ പാതയില്‍ ഞാന്‍ ?
അവിടെയും എനിക്ക് കൂട്ടായ് നിരാശമാത്രം ....
ഒരിക്കല്‍ വെന്തു മണ്ണടിഞ്ഞ ചാരങ്ങളില്‍ നിന്നും  ഓര്‍മ്മകള്‍ ചൂഴ്നെടുത്തു -
ഉയരങ്ങളിലേക്ക് പറന്നുയരുന്ന എന്റെ മനസ്സ് .....
ഇല്ല .. ഇതില്‍ നിന്നെനിക്ക് മോചനമില്ല ....
ഇതോ എനിക്ക് വിധിച്ച ശിക്ഷ .....
ഒരുക്കമാണ് ഞാന്‍ ഈ ശാപം ഏറ്റെടുക്കാന്‍ ....
എന്റെ മരണത്തോടെ എല്ലാം തീരുമെന്ന വിശ്വാസവും ....
എല്ലാം ബാക്കിയാവുബോളും....ഇനിയും ദിനങ്ങള്‍ ......
ഇതില്‍ നിന്നൊരു മാറ്റം ഉണ്ടാകുമോ ?
വരുമായിരിക്കും ആരെങ്കിലും ഒരാള്‍ ...
എന്നെ മനസ്സിലാക്കി ,എന്റെ ജീവിതത്തിനു നിറം പകരാന്‍
അവള്‍ വരുമായിരിക്കും ....
ആ നിമിഷം ഞാന്‍ ഈ ജന്മം അവസാനിപിച്ചു  പുതു ജീവിതം തുടങ്ങും ...
എന്റെ വിശ്വാസങ്ങളാണ് എനിക്കെന്നും കൂട്ട് ..
ഈ എഴുതപെട്ട വാക്കുകള്‍ എന്റെ തൂലികകൊണ്ട്‌  ഞാന്‍ -
അടര്‍ത്തി എടുക്കും  .....
എന്നെ ഞാന്‍ ആക്കാന്‍ എന്നിലൂടെ ജീവിക്കാന്‍ അവള്‍ വരും ...
അതോ ഇതും എന്റെ തോന്നലോ ?
അവിടെയും എനിക്ക് നിരാശയോ വിധി ?
കാത്തിരിക്കുന്നു ഞാന്‍ നല്ല നാളുകള്‍ക്കായി ...

എന്റെ ശാപം

മനസിലെ അണയാത്ത കനലുകളില്‍
മറവിയുടെ ചാരം എത്ര നാള്‍ മൂടികിടന്നാലും
ഓര്‍മ്മകള്‍ ഇടയ്ക്കിടെ അത് നീറ്റികൊണ്ടിരിക്കും
നിന്ടെ ഓര്‍മ്മകള്‍ കൊണ്ട് എനിക്ക് ജീവിക്കാം എന്ന്
ഞാന്‍ വെറുതെ ആശിച്ചു  പോയി
നിമിഷങ്ങളും വര്‍ഷങ്ങളും എത്രയോ തവണ മാറിവന്നില്ലേ
എന്നിട്ടും നീയും നിന്ടെ ഓര്‍മകളും എന്നെ വിട്ടുപോകതതെന്തേ ?
ഓര്‍മ്മകള്‍ എനിക്കിപ്പോള്‍ ഒരു ശാപമായി മാറുകയാണോ ...
എനിക്ക് വയ്യ ,നിന്ടെ സ്വപ്നങ്ങള്‍ എന്നെ വേട്ടയാടുന്നു ....
ഇതില്നിന്നെരിക്കൊരു മോചനം വേണം ...
ഇനിയെങ്കിലും നിനക്കെന്നെ മറന്നുകൂടെ
എന്റെ സ്വപ്ങ്ങളും ജീവിതവും നിമിഷ നേരം കൊണ്ട്
തച്ചുടച്ചു ഇരുളിന്ടെ ലോകത്തിലേക്ക്‌ നീ പറന്നകന്നപ്പോള്‍
തനിച്ചായത്‌ ഞാനും എന്റെ ഓര്‍മകളും മാത്രമാണ്
ഇന്ന് മറക്കാന്‍ ശ്രമിക്കുകയാണ് നിന്നെ
മറന്നേക്കു ....ഇനിയെന്ടെ ജീവിതത്തിലും സ്വപ്നങ്ങളിലും
നിനക്ക് പ്രവേശനമില്ല .....ഞാന്‍ മറക്കാന്‍ ശ്രമുക്കുകായ നിന്നെ
നീ  വന്നാല്‍ നിന്നെ തള്ളി പറയാന്‍ എനിക്കാവില്ല
പക്ഷേ എന്നെ മറക്കാന്‍ ഇപ്പോള്‍ നിനക്കകുമല്ലോ
മറന്നേക്കുക എന്നെ എന്നന്നേക്കുമായി .........

ഓര്‍മകളിലെ പ്രണയ നൊമ്പരം

നിന്‍ വാക്കുകള്‍ കൊണ്ട് മുറിഞ്ഞ ഹൃദയ ധമനികള്‍
ആവേശമായ്‌ കൊളുത്തിയ സ്നേഹ ചിരാതുകള്‍ ..
പെയ്തു തീര്‍ന്ന മഴയില്‍ ഒഴുകിയ കാല്‍പ്പാടുകള്‍
ചോര പൊടിഞ്ഞ  ഹൃദയത്തില്‍ ഒരു നീറുന്ന തീകനലായ്
നീ  ഉണ്ടായിരുന്നു എന്നും..
എന്‍ കണ്ണീരിനും ആ കനലുകള്‍ അണക്കാന്‍ കഴിയാതെ പോയത് എന്റെ തെറ്റ്
നിന്‍ നിശ്വാസം ഒരു തെന്നലായ്  എന്നെ തഴുകിയ നിമിഷത്തിലും
നമുക്കായ് കരുതിയ രാത്രിയില്‍ നിന്നെ സ്വന്തമാക്കിയ നിമിഷത്തിലും
എല്ലാം അസ്തമിച്ചിരുന്നു ,എല്ലാം അറിയാല്‍  കാത്തിരുന്ന ദിനങ്ങള്‍
കാര്‍മേഘങ്ങള്‍ നിഴല്‍ മൂടിയ ഹൃദയവാനം ഒന്ന് തെളിഞ്ഞിരുന്നങ്കില്‍
എല്ലാം പെയ്തൊഴിഞ്ഞു ,എല്ലാ പുലരികളും എനിക്ക് വിട നല്‍കിയിരുന്നകില്‍
മനസ്സില്‍ പടുതിരി കത്തിയ നിലവിളക്കില്‍
ഇനിയും കെട്ടടങ്ങാത്ത പുക ചുരുളുകള്‍
നിന്ടെ കാത്തിരിപ്പിനു വിരമമായ് ഞാന്‍ വരും നിന്നിലേക്ക്‌
അന്ന് വാനം കറുക്കും എന്‍ കണ്ണീര്‍ തുടക്കാന്‍ മഴയും
വെളിച്ചമേകാന്‍ മിന്നലും കൂട്ടിനുണ്ടാകും
ഒരു നിയോഗമായിരുന്നു എല്ലാം നിന്നെ അറിഞ്ഞതും അടുത്തതും
സ്വപ്നങ്ങള്‍ നെയ്തതും എല്ലാം ...
ഈ ലോകം നമുക്ക് വിട നല്‍ക്കും ,
പിരിയുകയാണ് നമ്മള്‍ നമ്മേ വേണ്ടാത്ത ഭൂമിയില്‍ നിന്ന് ....
വേദനകളില്‍ നിന്നും നിന്നിലെക്കൊരു‌ കൂടുമാറ്റം

എന്റെ സഹോദരിക്കായ്‌




ക്രൂരതയാണിത്. സ്നേഹിച്ച പുരുഷനാല്‍ വഞ്ചിതനായവള്‍ ..
സംരക്ഷിക്കേണ്ട കൈകളില്‍ പിടഞ്ഞ സ്ത്രീത്വം
ഇവനോ പുരുഷന്‍ ? അപമാനം ..
ഒരു നിമിഷത്തെ നിര്‍വൃതിയില്‍ സ്നേഹം മറന്ന്
സ്നേഹിച്ചവളെ മറന്ന പുരുഷത്വമോ നിനക്ക്
ചവിട്ടി അരച്ച പൂവിനും മാധുര്യമുണ്ടെന്നു നീയും ഒരിക്കല്‍ തിരിച്ചറിയും
അറിയണം നീ അവള്‍ക്കു മുന്നില്‍ വഴികള്‍ ഇനിയുമുണ്ടെന്ന്
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇനിയും അവസരങ്ങള്‍
നിന്ടെ ജീവിതം ഇവിടെ അവസാനിക്കുന്നു.
പാതിവഴിയില്‍ നീ തച്ചുടച്ച ജീവിതവും
നെഞ്ചിലെ വിങ്ങലില്‍ അലിഞ്ഞ സ്വപ്നങ്ങളും -
ഇനിയും തളിര്‍ത്തു വരും ..
ഒരു ചുവന്ന പുഷ്പ്പമായ് വിരിയാന്‍ വെമ്പുന്ന നിമിഷങ്ങളില്‍
വിധിയെ പഴിക്കുന്ന ജന്മമായ് നീ ഉണ്ടാകും
ഒരു പക്ഷേ തിളങ്ങുന്ന മുഖംമൂടിയുമായി നീ ജീവിക്കുന്നുണ്ടാകും
എങ്കിലും ഉള്ളില്‍ അറിയുന്ന പാപത്തിന്‍ കനലുകള്‍
നിന്‍ കണ്ണിനെ രക്ത നിറമാക്കിയിരിക്കും
ചോരവാര്‍ന്ന കണ്ണില്‍ ഒരു കുളിര്‍മഴയായ്‌ ഈ ഉയര്‍ച്ച നീ നോക്കി കാണണം
നീ കാണുക തന്നെ ചെയ്യും ,
കണ്ണീരിന്‍ മാധുര്യം നീയും തിരിച്ചറിയും .
നഷ്ട്ടപെടുത്തിയ ജീവിതവും ,തട്ടിതെറിപ്പിച്ച സ്നേഹവും
നിക്കക്ക് വേണമെന്ന് തോന്നുന്ന ഒരു കാലം വരും
ഓര്‍ക്കുക അന്ന് നീ, അത് നിനക്കുള്ള സൂചനയാണ്
നിനക്ക് പോകാന്‍ സമയമായിരിക്കുന്നു
ഇവിടെ നിന്നും അടുത്ത തടവറയിലേക്ക് .....
ബാക്കിയാവുന്ന ജീവിതം

കഥ പറയുന്ന മുംബൈ ജീവിതം

ഭ്രാന്തായിരുന്നോ അവള്‍ക്കും ,
ചവച്ചു തുപ്പിയ മാംസ കഷ്ണങ്ങളില്‍
കഴുകന്മാര്‍ കൊത്തിവലിച്ച കാമത്തിന്‍ പുതിയ ഇര ..
ഒരിക്കല്‍ ചൂടിയ പൂവിന്ടെ രക്തഗന്ധം അവളുടെ
പുതിയ ജീവിതത്തിന്ടെ തുടക്കം മാത്രമായിരുന്നു .
സ്വന്തമെന്നു പറയാന്‍ എനിക്കരുമില്ലാത്ത ആ മഹാ നഗരത്തില്‍
കാണാറുണ്ടായിരുന്നു ഞാന്‍ അവളെ എന്നും ..
ജീവിതത്തിലെ അന്ധകാരത്തിനപ്പുറം
ജീവന്‍ തുടിക്കുന്ന കണ്ണുകളുമായ് അവള്‍ അലയുകയായിരുന്നു
പതിവ് കാഴ്ചകളില്‍ എപ്പോളോ പുതിയ സൌഹൃദത്തിന്‍ ആരംഭം
സ്വന്ത ബന്ധങ്ങളും ,വാത്സല്യവും എല്ലാം നഷ്ട്ടപെട്ടു
ആ തെരുവില്‍ വലിച്ചെറിഞ്ഞ അവളിന്ന് എത്രയോ മാറിയിരിക്കുന്നു
സ്നേഹത്തിന്‍ മാസ്മരിക ലോകത്ത്
സ്വന്ത ബന്ധങ്ങള്‍ തുലച്ചു, പരിഷ്കര ലോകത്തിന്ടെ പുതിയമുഖം അവള്‍ക്കും.
അവളില്‍ ഓരോന്നായി ഞാന്‍ അറിയുമ്പോള്‍
മാറിയിരുന്നു അവള്‍ ഒരുപാട് ..
അവള്‍ക്കിന്നു സൌഹൃദങ്ങളോ, രക്ത ബന്ധങ്ങളോ കൂട്ടിനില്ല
സ്വന്തം നാടിന്ടെ മധുരിക്കുന്ന ഓര്‍മ്മകള്‍ പോലും അവളിലില്ല
ഒരു കഥ പോലെ എന്നോട് പറഞ്ഞു തീര്‍ത്ത സ്വന്തം ജീവിതം .
പറഞ്ഞു തുടങ്ങിയ നിമിഷം മുതല്‍ വിങ്ങുകയായിരുന്നു എന്‍ മനവും ശരീരവും
വാക്കുകള്‍ ഇല്ലായിരുന്നു എനിക്ക് മുന്നില്‍
തിളയ്ക്കുന്ന കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങിയ
കണ്ണീരില്‍ ജീവിത ചിത്രം വരച്ചു കാട്ടുകയായിരുന്നു
പ്രണയിച്ച പുരുഷനും ,ജനിപ്പിച്ച മാതാപിതാക്കള്‍ക്കും
അവളിന്ന് വാടികരിഞ്ഞ ഒരു പൂവ് മാത്രമാണ് ....
ഇനിയും കൊഴിയാത്ത ഇതളുകളുമായി
അവള്‍ ഇന്നും പുഞ്ചിരിക്കുന്ന എന്ന സത്യം
അറിയാവുന്ന ചുരുക്കം ചിലരില്‍ ഞാനും .
ജീവിതം അവളെ മാറ്റിയിരിക്കുന്നു
സ്വന്തം പേരുപോലും തിരുത്തി-
നേരിന്ടെ വഴികളില്‍ സഞ്ചരിക്കുന്ന അവള്‍ക്കു മുന്നില്‍
ഞാന്‍ അരുമാല്ലതവുകയായിരുന്നു .
അവളാണ് സ്ത്രീ, തങ്ങുന്നതിനു അപ്പുറമായിരുന്നു
വിധി അവള്‍ക്കു സമ്മാനിച്ചത്‌
കുറച്ചു നാളത്തെ പരിചയം മാത്രമുള്ള എന്നോട് എല്ലാം
തുറന്നു പറയാന്‍ അവളെ പ്രേരിപ്പിച്ച അതേ ശക്തി
ഇന്നും ഞങ്ങളുടെ സൌഹൃദത്തിനു നിറം പകരുന്നു
ആ പരിചയം ബാക്കി നിര്‍ത്തി ആ നഗരത്തോട് ഞാന്‍ വിടപറയുമ്പോള്‍
പുഞ്ചിരിക്കുന്ന മുഖവുമായി അവള്‍ ഉണ്ടായിരുന്നു
എന്റെ അപൂര്‍വ്വം സൌഹൃദങ്ങളില്‍ ,എന്നും ഒരു
നല്ല സുഹൃത്തായ് അവള്‍ ഇപ്പോളും എനിക്ക് മുന്നില്‍ ,
ഒരു ചെറു കയറില്‍ തൂങ്ങാത്ത ,
സ്വന്തം വിധിക്ക് മുന്നില്‍ പതറാത്ത അവളുടെ സൌഹൃദം
എനിക്കെന്നും വിലപെട്ടതാണ് ...
ജീവിച്ചു തുടങ്ങുന്ന അവളുടെ ജീവിതത്തില്‍ ഒരു
പ്രചോദനമാകാന്‍ എങ്കിലും എനിക്ക് കഴിയട്ടെ ,
എല്ലാ പ്രാര്‍ത്ഥനകളും ,എല്ലാ സന്തോഷങ്ങളിലും
നിനക്കുള്ള സ്ഥാനം നീ വിചാരിക്കുന്നതിലും
എത്രയോ മുകളില്‍ ആണെന്ന് മാത്രം നീ മനസ്സിലാക്കിയാലും .......

സമാപനം .

കഴിഞ്ഞു എല്ലാം , ഒരു പിടി മണ്ണില്‍ എല്ലാം ഒതുക്കി
ഓര്‍മകള്‍ക്കുമേല്‍ കോറിയിട്ട തൂലികയും, തൂവിയ കണ്ണുനീര്‍ തുള്ളികളെയും
ബാക്കി നിര്‍ത്തി അവളും യാത്രയായി
ആ കുഴിമാടത്തിലും അവളുടെ മന്നസ്സു തേങ്ങുന്നു .
അവളെന്നെ ശപിക്കുന്നുണ്ടാകണം
സ്നേഹിക്കപെടാന്‍ അര്‍ഹത ഇല്ലാത്ത എന്നിലേക്ക്‌ -
കടന്നു വന്നപ്പോളും മരണത്തിന്ടെ മുഖം അവ്യക്തമായിരുന്നല്ലോ .
എന്നേക്കാള്‍ ഏറേ ഞാന്‍ നിന്നെ സ്നേഹിച്ചതും ,
നിന്നിലൂടെ പുതിയ ജീവിതം കണ്ടതുമെല്ലാം എന്റെ തെറ്റ് ..
ശപിക്കു നീ ....എല്ലാം ഞാന്‍ അര്‍ഹിക്കുന്നു
നിന്ടെ ശാപ വാക്കുകള്‍ക്ക് എത്രയോ മുകളിലാണ്
ഇന്ന് ഞാന്‍ അനുഭവിക്കുന്ന ഏകാന്തത .
നിന്ടെ തൂലികയും ,കവിതകളിലേയും പാതി മറഞ്ഞ
അക്ഷരങ്ങള്‍ക്കപ്പുറം ജീവിച്ചിരിക്കുന്ന ഒരു മുഖമുണ്ടെന്ന്
വിശ്വസിക്കുന്നതും ഞാന്‍ ചെയ്ത തെറ്റ് .
തിരിച്ചറിയുന്നു ഞാന്‍ ...നീ എന്നില്‍ നിന്നകലുന്നതും
നിന്നെ എനിക്ക് നഷ്ട്ടമാകുന്നതും
എന്റെ ചിന്തകളിലും സ്വപ്നങ്ങളിലും നിന്ടെ സാന്നിധ്യം
നഷ്ട്ടമാകുന്നത് ഒരു ചെറു വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു ...
അകലുകയാണ് നാം ..
ഒരിക്കല്‍ ഒന്ന് ചേര്‍ന്ന ശരീരവും
പാതി നനഞ്ഞ സ്വപ്നങ്ങളും ബാക്കി നിര്‍ത്തി
അകലട്ടെ നാം ....
ബന്ധങ്ങള്‍ക്കപ്പുറം ഒരു ജീവിതം നിനക്ക് അനിവാര്യമോ ?
പച്ചയായ ഈ ജീവിതം വരച്ചു കാട്ടുന്ന ഈ സ്നേഹ കാവ്യവും
പാതി വഴിയില്‍ ഉപേക്ഷിക്കാം നമുക്ക് ...
നശിക്കട്ടെ എല്ലാം ..
എന്റെ സ്വന്തമെന്നു ഞാന്‍ വിശ്വസിച്ചതെല്ലാം ഉപേക്ഷിച്ചു -
പാതി വഴിയില്‍ ഒടുങ്ങിയ നിന്ടെ കവിതയും
ഒരു തുള്ളി കണ്ണുനീരും നിന്‍ കുഴിമാടത്തില്‍ അര്‍പിച്ചു
യാത്രയാവുകയാണ് ഞാന്‍ ..
ബന്ധങ്ങുടെ ബന്ധനങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌ ഞാന്‍
നടന്നു കയറും ...
ശപിച്ച വാക്കുകളും ,കുത്തി നോവിച്ച മനസ്സും ഒരിക്കല്‍
നീ തിരിച്ചറിയും
ഒരു പക്ഷേ അന്നും ഞാന്‍ അലയുന്നുണ്ടങ്കില്‍
എന്നെ സ്നേഹിച്ച കുറ്റത്തിന് നിനക്ക് കിട്ടിയ
സമ്മാനം ഞാന്‍ തിരിച്ചു നല്‍കും
ഒരിക്കല്‍ നീയും എന്നെ കണ്ടെത്തും
മണലാരണ്യങ്ങല്‍ക്കപ്പുരം പാതി വെന്ത ശരീരവും
ചിതറികിടക്കുന്ന ഓര്‍മ്മകള്‍ക്കുമിടയില്‍
നിന്ടെ മുഖം അപ്പോളും വ്യക്തമായിരിക്കും
നിനക്ക് ഞാന്‍ നല്‍കുന്ന അവസാന സമ്മാനം
നിനക്ക് സ്വീകരിക്കാം അല്ലങ്കില്‍ നിരസിക്കാം
എന്തായാലും അതെന്ടെ പരാജയം ....
പാഴായ് പോയ ജന്മതിന്ടെ അവസാന പരാജയം ...

ഒരിക്കല്‍ കൂടി ഓര്‍മകളിലേക്ക്

എന്നിലെ തീ ജ്വാലകള്‍ അണക്കാന്‍ ഇനി നിനക്കാവില്ല
ചുട്ടു പഴുത്ത ലോഹ കഷ്ണങ്ങളില്‍
സ്നേഹത്തിന്ടെ പനനീര്‍ തളിക്കുന്ന നീയോ വിഡ്ഡി
ആകസ്മികതയുടെ കളിയരങ്ങില്‍ വിഹരിക്കുന്ന എന്നിലേക്ക്‌
പ്രണയത്തിന്ടെ വിത്തുകള്‍ പാകാന്‍ കഴിയാത്തതും
കത്തിയമരുന്ന ശരീരത്തിലെ പുകചുരുളുകള്‍ക്കിടയില്‍
കണ്ണീരിന്ടെ ലവണാംശം നുകരാന്‍ കഴിയാത്തതും
എന്നും നിന്ടെ നഷ്ട്ടങ്ങള്‍ മാത്രമാണ്
നീ വൈകിയിരിക്കുന്നു
പിഴിതെറിയപ്പെട്ടവന്ടെ ആത്മരോഷം
നിനക്ക് വേണ്ടി പകര്‍ത്തി എഴുതാന്‍ എനിക്കായില്ല .
താളുകളില്‍ പടര്‍ന്ന ഇരുട്ട്
എന്നിലൂടെ പടരുംബോളും
നിനക്കറിയാമായിരുന്നില്ലേ എല്ലാം നഷ്ട്ടപെടുകയന്നെന്നു
അര്‍ദ്ധ വിരാമമിട്ട ഹ്രസ്വ ജീവിതം ഒരു ബിന്ദുവില്‍
അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍
മന്ത്രിച്ചില്ലേ നിന്‍ മനസ്സ് എന്‍ മനം പിടയുന്നത്
എല്ലാം അറിയാന്‍ നീ ഏറെ വൈകിപോയിരുന്നു
മരണത്തിലൂടെ പ്രായശ്ചിത്തം ചെയ്യാന്‍
നീ കടമെടുത്തത് എന്‍ ആത്മാവാണെന്നു തിരിച്ചറിവ്
എന്നെ ദഹിപ്പിക്കും മുമ്പ് നഷ്ട്ടപെടുത്തുക
ആ തിരിച്ചറിവിലൂടെ ഞാന്‍ ജീവിക്കുന്നു
തിരിച്ചു വരാത്ത ആ നല്ല നാളുകളുടെ ഓര്‍മകളുമായി