Sunday, June 26, 2011

ബാക്കിയാവുന്ന ജീവിതം




കണ്ണില്‍ തിളയ്ക്കുന്ന അന്ധകാരം
മരവിച്ച ഹൃദയവും പേറി നടക്കുന്ന മനുഷ്യകോലങ്ങള്‍
മനുഷ്യ മാംസം ഭക്ഷിക്കുന്ന ,രക്ത ദാഹിയായ യക്ഷികള്‍ക്ക്
നടുവില്‍ നാമും ...
നഗ്നരാണവര്‍ ,നാണം മറക്കാന്‍ 'മനസ്സ്' ഇല്ലാത്തവര്‍
ലോകം പുരോഗമിക്കുന്നു ...
പരിഷകാരങ്ങളില്‍ നിന്നും പഴമയുടെ അന്തസത്തയിലേക്ക്
പറന്നു തുടങ്ങുന്നത് ചിലന്തി വലകളിലേക്ക്
ജനിച്ചു വീഴുന്നതോ ശരശയ്യയിലും
മുലപ്പാലില്‍ വിഷം കലര്‍ത്തുന്ന പൂതനകള്‍
രതിയുടെ പുതിയ ആവിഷ്കാരങ്ങളില്‍ ,
ലഹരിയുടെ മുഖമൂടി അണിഞ്ഞു -
സ്വന്ത ബന്ധങ്ങള്‍ക്ക് വിരാമം .
അസ്തമിച്ച സൂര്യന്‍ തിരിച്ചു വരാത്ത നാളുകള്‍
കലിയുഗം. പച്ച പരമാര്‍ത്ഥം
ജനിച്ച തെറ്റിന് ഇതിലും വലിയ ശിക്ഷയോ ?
ഗര്‍ഭപാത്രങ്ങള്‍ വില്‍ക്കാനുണ്ട്
ശരീരം മുറിച്ചു വിറ്റ് ഞാനും ജീവിക്കും
സ്വന്തമായുള്ളത് മരണം മാത്രം
ജീവിക്കണം മരിക്കുവോളം
മരിക്കണം ജീവിക്കുവോളം
പാഴ് വസ്തു അത് നാം മാത്രമാണ്
ശ്രേഷ്ട്ടമോ മൃഗങ്ങളും .
തുടങ്ങുന്നത് പലതില്‍ നിന്നും
അവസാനിക്കുന്നതോ തുടക്കത്തിലും
ജനിച്ച പായയില്‍ മരണം
കൂട്ടിനോ നഷ്ട്ടബോധവും , പാപഭാരവും
കൈകള്‍ അന്നും ഇന്നും ശ്യൂന്യം ....

ചിതാഭസ്മം

ഈ അഗ്നി നാളങ്ങള്‍ എന്നെ വിഴുങ്ങും
അസ്ഥികളില്‍ രക്തം നീരവിയാകും ...
എന്നിലെ എല്ലാം ഓരോന്നായി ഞാന്‍ അവര്‍ക്ക് നല്‍കും ...
എന്റെ പ്രതീക്ഷകള്‍ സ്വപ്നങ്ങള്‍ ജീവിതം എല്ലാം എല്ലാം -
അവിടെ എരിഞ്ഞടങ്ങും .....
മാംസത്തിന്‍ വേമു മണം ബാക്കി നിര്‍ത്തി
ഒരു പട്ടില്‍ ഒതുങ്ങി ,അതില്‍ ബന്ധനതിന്ടെ
ഒരു തലകെട്ടുമായി നിന്നിലേക്ക്‌ .....
ഇത് ഏറ്റു വാങ്ങുമ്പോള്‍ നീ പതറരുത്
നിന്ടെ കൈകള്‍ വിറച്ചാല്‍ ,നിന്‍ കണ്ണീര്‍ അതില്‍ പതിഞ്ഞാല്‍
അതെന്ടെ തോല്‍വിയാകും .........
അതെനിക്ക് താങ്ങാന്‍ കഴിയില്ല ..
എന്നിലെ ഓരോന്നും അഗ്നിനാളങ്ങള്‍ കവര്‍ന്നെടുത്തപ്പോളും
ഞാന്‍ അനുഭവിക്കാത്ത വേദനയാകും അത് ..........
നീ ഇത് ഏറ്റു വങ്ങും ..............
നിന്നിലൂടെ ഞാന്‍ ഒഴുകും .
എല്ലാ കര്‍മങ്ങളും ബാക്കി നിര്‍ത്തി
എല്ലാ വേദനകും ബാക്കി നിര്‍ത്തി
നിന്ടെ മാറിലൂടെ ഞാന്‍ സഞ്ചരിക്കും ...........
ഒരു പാഴ് ജന്മത്തില്‍ സഫലമാകാതെ പോയ
സ്വന്ത ബന്ധങ്ങുടെ പാഥേയവുമായി ഞാന്‍ യാത്രയാകും ..............
ബന്ധനങ്ങളുടെ കൈവിലങ്ങുകള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌ ................