Monday, August 3, 2015

അഗ്നി ചിറകുകള്‍





ഇത് ഒരു പ്രചോദനത്തിന്റെ ജീവ ചരിത്രമാണ് .ഭാരതം എന്ന ദേശത്തിന്റെ യുവരക്തം സിരകളില്‍ വഹിക്കുന്ന ഓരോരുത്തര്‍ക്കും ജീവിതത്തില്‍ പകര്‍ത്താവുന്ന വ്യക്തതയാര്‍ന്ന വീക്ഷങ്ങള്‍ .അന്ഗ്നി ചിറകുകള്‍ എന്റെ മൂന്നാമത്തെ വായനയാണ് ,ഒരു ബുക്ക്‌ പലവട്ടം വായിക്കുന്ന പതിവ് എനിക്ക് ഇല്ല എങ്കിലും അന്ഗ്നി ചിറകുകള്‍ എനിക്ക് മുകളില്‍ ഓര്‍മ്മപ്പെടുത്തലുകളുമായി എപ്പോളും വീശികൊണ്ടിരിക്കുന്നു ."കാലമാകുന്ന മണല്‍പ്പരപ്പില്‍ നിങ്ങളുടെ കാല്‍പ്പാടുകള്‍ അവശേഷിക്കണമെന്നുണ്ട് നിങ്ങള്‍ക്കെങ്കില്‍ വലിച്ചിഴക്കാതിരിക്കുക നിങ്ങളുടെ കാലുകള്‍ " പറഞ്ഞിരുന്ന ഓരോ വാക്കുകളിലും യുവത്വങ്ങല്‍ക്കായ്‌ ഊര്‍ജ്ജം കരുതിവെക്കുകയായിരുന്നോ താങ്കള്‍


" നിങ്ങളുടെ ആശകളും സ്വപ്ങ്ങളും ലക്ഷ്യങ്ങളുംമൊക്കെ തകര്‍ന്നു വീഴുമ്പോള്‍ അവയ്ക്കിടയില്‍ ഒന്ന് തിരഞ്ഞു നോക്കുക ആ തകര്‍ച്ചയുടെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന സുവര്‍ണ്ണാവസരം നിങ്ങള്‍ കണ്ടെത്തിയെക്കാം " ഓരോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അതിജീവിക്കുമ്പോള്‍ ആ ചരിത്രങ്ങള്‍ വരികളിലൂടെ വായിക്കപ്പെടുമ്പോള്‍ എവിടെയാണ് എന്ന് സ്വയം തിരിച്ചറിയപ്പെടുകയാണ് നാം ഓരോരുത്തരും . രണ്ടു പ്രാവിശ്യം പരാജയമണഞ്ഞ അന്ഗ്നിയുടെ വിക്ഷേപണത്തിന് ശേഷം "നീണ്ട മൌനത്തിനപ്പുറം പ്രതിരോധ വകുപ്പ് മന്ത്രി എന്നോട് ചോദിച്ചു കലാം , നാളെ അന്ഗ്നിയുടെ വിജയം ആഘോഷിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?. എന്താണ് വേണ്ടിയിരുന്നത് ? എനിക്കില്ലാത്തത് എന്തായിരുന്നു ? എന്നെ എന്താണ് സന്തോഷവാനാക്കുക? അപ്പോള്‍ എനിക്കൊരു ഉത്തരം കിട്ടി ' ആര്‍ .സി .ഐ യ്യില്‍ നടാന്‍ ഞങ്ങള്‍ക്കൊരുലക്ഷം വൃക്ഷ തൈകള്‍ വേണം ' ഞാന്‍ പറഞ്ഞു സൌഹൃദത്തിന്റെതായ ഒരു പ്രകാശം അദ്ദേഹത്തിന്റെ മുഖത്ത് പറന്നു 'അഗ്നിക്ക് വേണ്ടി താങ്കള്‍ വാങ്ങുന്നത് ഭൂമിമാതാവിന്റെ അനുഗ്രഹമാണല്ലോ' പിറ്റേന്നു രാവിലെ അന്ഗ്നി ആകാശത്തിലേക്ക് കുതിച്ചുയര്‍ന്നു .


"ഇത് എന്റെ കഥ, രാമേശ്വര ദ്വീപിലെ മോസ്ക് സ്ട്രീറ്റില്‍ നൂറു വര്‍ഷത്തിലധികം ജീവിച്ചു അവിടെ തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്റെ പുത്രന്റെ കഥ, തന്റെ സഹോദരനെ സഹായിക്കാന്‍ വര്‍ത്തമാന പത്രങ്ങള്‍ വിറ്റുനടന്ന ബാലന്റെ കഥ ,ശിവ സുബ്രഹ്മണ്യ അയ്യനാലും ,ഇയ്യാ ദുരൈ സോളമനാലും വളര്‍ത്തിയെടുക്കപ്പെട്ട കൊച്ചു ശിഷ്യന്റെ കഥ, എ.ജി .കെ മേനോനാല്‍ കണ്ടത്തപ്പെട്ട, ഐതിഹാസിക പ്രൊ .സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട എഞ്ചിനീയറുടെ കഥ,പരാജയങ്ങളാലും തിരിച്ചടികളാലും പരീക്ഷിക്കപ്പെട്ടൊരു ശാസ്ത്രജ്ഞന്റെ കഥ, അതി മിടുക്കന്മാരും സമര്‍പ്പിതരായ വിദഗ്ധരുടെ വലിയൊരു ടീമാല്‍ പിന്തുണക്കപ്പെട്ട ഒരു ലീഡറിന്റെ കഥ, ഐഹികമായ അര്‍ത്ഥത്തില്‍ ഞാനൊന്നും നേടിയിട്ടില്ല ,ഒന്നും നിര്‍മിച്ചിട്ടില്ല ,ഒന്നും കൈവശം വെക്കുന്നുമില്ല -കുടുംബമോ ,പുത്രന്മാരോ,പുത്രിമാരോ യാതൊന്നും . " പറഞ്ഞ വാക്കുകള്‍ അര്‍ത്ഥവതാക്കി താങ്കള്‍ മറഞ്ഞപ്പോള്‍ ,സാരാഭായുടെയും ,സതീഷ്‌ ധവാന്റെയും ,ബ്രഹ്മ പ്രകാശിന്റെയും പാരമ്പര്യം കാത്തു സൂക്ഷിച്ചു യവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ താങ്കളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ഒരായിരം യുവത്വങ്ങളുണ്ടാകും ഇനിയും ഉണ്ടായികൊണ്ടിരിക്കും അതിലേക്കായി ഒരിക്കലും അണയാത്ത നില വിളക്കിലേക്ക് ഉണര്‍വ്വിന്റെ പ്രചോദനത്തിന്റെ ഒരിക്കലും വറ്റാത്ത ഉറവകള്‍ ബാക്കി നിര്‍ത്തിയാണ് താങ്കള്‍ മടങ്ങിയത് ,ആ അന്ഗ്നി ജ്വലിച്ചു കൊണ്ടിരിക്കും ഒരായിരം വര്‍ഷങ്ങള്‍ ....