Saturday, July 25, 2015

കുടിയേറ്റക്കാരന്റെ വീട്

"ചിലപ്പോള്‍ മലയാളികളില്‍ നിന്നും അറബികള്‍ മാന്ത്രിക ജീവിതം അനുഭവിക്കുന്നത് കണ്ടിട്ടുണ്ട് .
പലയിടത്തായി ടീ ബോയായി ജോലി ചെയ്തു മക്കളെ കെട്ടിച്ചു വീടുവെച്ചു നട്ടില്‍ കാറു വാങ്ങിച്ച ഒരാളുടെതാണ് അതില്‍ ഏറ്റവും തീവ്രമായത്.ഇളയ മകളെ കല്യാണം കഴിപ്പിച്ചയച്ചു ഈ കഠിനാധ്വനി തിരിച്ചു ജിദ്ദയില്‍ എത്തിയപ്പോള്‍
ജോലി എടുക്കുന്ന ഒരു ഓഫീസറെ കല്യാണ ആല്‍ബം കാണിച്ചു.അപ്പോളാണ് സ്ഥാപനത്തിന്റെ മാനേജറായിരുന്ന അറബി ഞെട്ടിയത്
,അറബിയുടെ സങ്കല്‍പ്പത്തില്‍ ഇല്ലാത്ത വീട് ,കാറ് ,സൗകര്യങ്ങള്‍ ,മകളുടെ വിവാഹ ചടങ്ങിന്റെ സമ്പന്നത -ഇതെല്ലാം ഈ ചായക്കാരന്റെ
തന്നെയോ എന്ന് അയാള്‍ ഏറെ നേരം വാ പൊളിച്ചു നിന്നു ,ഇനി തന്നെ സര്‍ എന്ന് വിളിക്കണ്ടന്നും പറഞ്ഞു ..അത്തരത്തിലൊരു വീടുണ്ടാക്കുന്ന കാര്യം അറബി ആലോചിച്ചിരുന്നില്ല ,മലയാളിയവട്ടെ ഗള്‍ഫില്‍ വന്നിറങ്ങുമ്പോള്‍ തന്നെ തറ കെട്ടി തുടങ്ങിയിരിക്കും.
ഇടുങ്ങിയ മുറിയില്‍ ഇവിടെ ജീവിക്കുമ്പോള്‍ വിശാലമായ മുറികളും അങ്കണവും കേരളത്തിലുണ്ടാകണമെന്നു ഒരു ഗള്‍ഫ്‌കാരനും ആഗ്രഹിക്കും അങ്ങനെ രണ്ടു തരത്തില്‍ വിഭജിക്കപ്പെട്ട ജീവിതം ഒരാള്‍ തന്നെ ജീവിച്ചു തീര്‍ക്കുന്ന അസാധാരണ പ്രതിഭാസമാണ് മലയാളിയുടെ ഗള്‍ഫ്‌ അറേബ്യയിലെ ജീവിതം "
ഒരു നാല് വര്‍ഷത്തെ പ്രവാസം അനുഭവത്തില്‍ ഉള്ള എനിക്ക് പിന്നിലേക്ക്‌ തിരിച്ചു നോക്കാന്‍ പ്രരിപ്പിച്ച ബുക്ക് ആണങ്കില്‍ ഒരു ശരാശരി പ്രവാസി എങ്ങനെയാവും ഈ ബുക്കിനെ വിലയിരുത്തുക ,എഴുതിയ ഓരോ വരികളും വ്യതി ചലിക്കാതെ മുന്നോട്ട് തന്നെ വിരല്‍ ചൂണ്ടുന്നു , പ്രവാസം അതിന്റെ തീവ്രതയോടെ എന്നെ മാടിവിളിക്കുന്നു ....
എന്റെ വരികള്‍ വീണ്ടും കുറിക്കപ്പെടുമ്പോള്‍ ചോദ്യചിഹ്നങ്ങള്‍ എനിക്ക് മുന്നില്‍ തലയുയര്‍ത്തി പുഞ്ചിരിക്കുന്നുണ്ടാകണം

ഇവിടെ ഹൃദയ പാളികളിൽ
വിയർപ്പിൻ തുള്ളികൾ അന്തിയുറങ്ങുന്നു .
ആരുടെയോ വഴിതെറ്റിയ കാൽപ്പാടുകൾ
എന്നെയും വഴി തെറ്റിച്ചു ഒഴുകിക്കൊണ്ടിരിക്കുന്നു .

തിളയ്ക്കുന്ന ആകാശ ചെരുവിൽ നിന്നും
ഒഴുകിയെത്തുന്ന കാറ്റിനു
വിങ്ങുന്ന ഹൃദയങ്ങളുടെ രൂക്ഷ ഗന്ധമുണ്ട് .

പൊട്ടി ചിരിച്ചു കുലുങ്ങി ഒഴുകുന്ന പുഴയുടെ -
നിഷ്കളങ്കതകൾ ഈ വഴി വരാറില്ല
താരാട്ട് പാടുന്ന രാത്രിയുടെ
മാത്രുത്വ ഭാവങ്ങൾ ഇവിടെ കേൾക്കാറില്ല .

ചുട്ടു പഴുത്ത മണൽത്തരികളിൽ
മരണം നിഴലിക്കുന്നത് കൊണ്ടാകാം
മഴ മേഘങ്ങൾ ഇവിടെ പെയ്തൊഴിയാറില്ല .
സ്നേഹ ബന്ധങ്ങളും ,നീറുന്ന ഓർമ്മകളും
വിഡ്ഢിയായ എന്റെ സഹയാത്രികർ .

ഏകാന്തതയുടെ ശവമഞ്ചവും പേറി
ഈ വഴികളിലൂടെ ചുവടു വെക്കുമ്പോൾ
അറിയുന്നു ഞാൻ എന്നിൽ നിന്നകലുന്ന
സ്നേഹ ബന്ധങ്ങളെ കുറിച്ച് ,

എങ്കിലും ഒന്ന് മാത്രം
ഈ വിയർപ്പിൻ തുള്ളികളും
വീണുടയുന്ന ഓർമ്മകളും
സമ്മാനിക്കുന്ന പുഞ്ചിരിക്കുന്ന
കുറെ മുഖങ്ങളുണ്ടെനിക്ക്

അവരാണ് എന്റെ ജീവനും ആത്മാവും
ഉള്ളിൽ എവിടെയോ പുകയുന്ന മനസ്സിനെ
ഓർമ്മകൾ കൊണ്ട് കീഴടക്കട്ടെ ഞാൻ ,

എനിക്കായ് വിധിയെഴുതിയ നാളുകൾ
ഒരിക്കൽ ഞാൻ തിരിച്ചെടുക്കും
കണ്ണിമകളുടെ കിളിവാതിൽ തുറന്നിട്ട്‌
ഒരിക്കലും അണയാത്ത നിലവിളക്കിൽ
വേദനകളുടെ എണ്ണയൊഴിച്ച്
നാളേക്കായ് ഞാൻ കാത്തിരിക്കും

അതുവരെ നിലാവ് പരത്തുന്ന
മെഴുകുതിരിയായ് ഞാൻ എരിഞ്ഞു തീരട്ടെ

No comments:

Post a Comment