Sunday, July 26, 2015

നടന്നു പോയവള്‍



എങ്ങനെയാണ് ഈ ഓര്‍മ്മക്കുറിപ്പുകളെ വിലയിരുത്തേണ്ടത് , തളര്‍ന്ന് പോയേക്കാവുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഇന്ന് ഇത്ര ദൂരം താങ്കള്‍ക്ക് സഞ്ചരിക്കനായെങ്കില്‍ അത് താങ്കളുടെ മനസ്സിന്റെ നന്മകൊണ്ടു മാത്രമാണ് . ജീവിതം തുടങ്ങുന്ന എന്നെ പോലെയുള്ളവര്‍ നിങ്ങളില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട് .രോഗങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി പോകുന്നു മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങി നടക്കാന്‍ പ്രേരിപ്പിച്ചത് സ്വന്തം അനുഭവങ്ങളോ ,അതോ സ്വന്തം പിതാവിന്റെ മഹത്തരമായ പാരമ്പര്യമോ ? ഇന്ന് ഇതുപോലെ നരകയാതന അനുഭവിക്കുന്ന ഒരു സമൂഹമുണ്ട് എന്നത് പോലും അറിയാതെയാണ് പുതു തലമുറ ജീവിക്കുന്നത് എന്നത് തന്നെയാവും എനിക്കെല്ലാം സംഭവിച്ച പരാജയവും.ഇന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മഷിപുരണ്ട ഈ ഓര്‍മ്മക്കുറിപ്പുകള്‍ മറിക്കുമ്പോള്‍ , എന്തിനും ഏതിനും കുറ്റത്തിന്റെ അലങ്കാരങ്ങള്‍ ചാര്‍ത്തുന്ന എന്നെ പോലെയുള്ളവര്‍ ഇനി എവിടെ നിന്നാണ് തുടങ്ങേണ്ടത് ,സാഹചര്യങ്ങള്‍ എന്നാ ഓമനപ്പേരിട്ട് ഒഴിഞ്ഞു മാറുന്ന എന്നെ പോലെയുള്ളവര്‍ക്ക് ഈ ബുക്ക്‌ ഒരു പ്രചോദനമാകുകയാണ് .ഈ ശീര്‍ഷകം തന്നെ എത്രയോ അര്‍ത്ഥങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട് സത്യത്തില്‍ ഞങ്ങള്‍ക്കെല്ലാം വഴികാട്ടിയായ്‌ മുന്നേ നടന്നു പോകുന്നവള്‍ തന്നെയാണ് താങ്കള്‍. ഇനി ആ മാസ്മരിക വരികളിലേക്ക് ."വയറോട്ടി നെഞ്ചിന്‍കൂടിന്റെ എല്ലുകള്‍ മാത്രം കാണാം .എന്നാല്‍ അയാളുടെ കൈകള്‍ക്ക് മാത്രം ക്ഷീണം ബാധിച്ചിട്ടില്ല .ഞാന്‍ ആ കൈകളില്‍ പിടിച്ചു .പതുക്കെ ചുണ്ടുകള്‍ വിടര്‍ന്നു .ഒരു ചെറിയ ചിരി. എന്നെ സമാധാനിപ്പിക്കാന്‍ ആയിരുന്നോ ചിരിച്ചത് ? എന്റെ കയ്യില്‍ രാജന്‍ അമര്‍ത്തി പിടിച്ചു . കണ്ണുകളില്‍ നനവ്‌ .കട്ടിലിന്റെ തലയ്ക്കല്‍ കിടന്ന തുണിയെടുത്ത് ഞാനാ കണ്ണുകള്‍ തുടച്ചു .തീയ്യില്‍ തൊട്ടതു പോലെ ഞാന്‍ കൈ വലിച്ചു 'ഞാന്‍ എന്താണീ ചെയ്തത്' .ആ കണ്ണീര്‍ തുടയ്ക്കാന്‍ ഞാന്‍ തുണി എടുത്തത്‌ എന്തിനാണ് ' പിന്നെ എന്റെ കൈവിരല്‍ കൊണ്ട് വേദനിപ്പിക്കാതെ ഞാന്‍ ആ കണ്ണുകള്‍ തുടച്ചു .കറുപ്പും വെളുപ്പുമാര്‍ന്ന ആ മുടിയിഴകളിലൂടെ ഞാന്‍ വിരലോടിച്ചു .അപ്പോള്‍ രാജന്‍ അനുഭവിച്ച സുഖം എന്റെ വിരല്‍തുമ്പില്‍ ഞാന്‍ അറിഞ്ഞു ." അറിയപ്പെടെണ്ട പ്രിയ ചേച്ചി താങ്കള്‍ക്ക് എന്റെ ഒരു കാള്‍ പ്രതീക്ഷിക്കാം ....

No comments:

Post a Comment