Sunday, July 26, 2015

ചുരം കയറുകയാണ് ഇറങ്ങുകയാണ്


ആദ്യമായിട്ടാണ് വായന അര്‍ഷാദ് ബത്തേരിയില്‍ എത്തുന്നത്‌ .തികച്ചു ലളിതമായി അവതരിപ്പിച്ച ഓര്‍മ്മക്കുറിപ്പുകള്‍ ,എല്ലാം മനസ്സിനെ സ്വാദീനിച്ചില്ല എങ്കിലും പെണ്ണേ നീ എനിക്കെന്ത് ,മഴ നനഞ്ഞ നോമ്പ് , പനി പിടിച്ച നിലവിളികള്‍ ,ആ കടം തീര്‍ക്കാന്‍ ഇനി എത്ര കാലം കഴിയണം എന്നിവ ഹൃദയസ്പര്‍ശിയായി .പൊതുവേ ഓര്‍മ്മക്കുറിപ്പുകള്‍ ലേഖനങ്ങള്‍ ,ചെറുകഥകള്‍ എന്നിവ വായനയ്ക്ക് തിരഞ്ഞെടുക്കാത്ത പ്രകൃതമാണ് എനിക്കുള്ളത് .എന്റെ വായനയ്ക്ക് എന്നും ഇഷ്ട്ടം വലിയ പുസ്തകങ്ങളോടാണ് .ഒരു ദിവസം കൊണ്ട് വായിച്ചു തീരില്ല എന്നത് കൊണ്ടും ,കഥാപാത്രങ്ങളുമായി കൂടുതല്‍ സമയം സഞ്ചരിക്കാം എന്നത് കൊണ്ടും ബാക്കി വായിക്കാനുള്ള ആകാംഷ ഭരിതമായ കാത്തിരിപ്പും ആവാം എന്നെ അതിനു പ്രേരിപ്പിക്കുന്നത് .ഇതിനിടയില്‍ വിപരീതമായി പല വായനകളും വന്നു മനസ്സ് കീഴടക്കി പോയെങ്കിലും വീണ്ടും വീണ്ടും അങ്ങന തന്നെ ആവാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ .ഒരു മാറ്റം അനിവാര്യമായി തോന്നുന്നത് കൊണ്ടും സൌഹൃദങ്ങളുടെ സ്നേഹപ്പൂര്‍വ്വമായ ശാസനകളും സ്വീകരിച്ചു എന്റെ വായന ഇവിടെ നിന്ന് പലവഴികളായി പിരിയുകയാണ് .അതില്‍ ആദ്യത്തെ വഴി ചെന്നെത്തിയത് അര്‍ഷദ് ബത്തേരിയിലും .ഈ ഓര്‍മ്മകുറിപ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇതില്‍ ജീവനുള്ള വികാരങ്ങളുണ്ട് ,ജീവനുള്ള ബാല്യകാലമുണ്ട്, വിരഹമുണ്ട് ,നൊമ്പരങ്ങളുണ്ട് എല്ലാത്തിനും മുകളില്‍ അതിനുള്ളിലെ നിറവും നിറവ്യതാസങ്ങളും താരതമ്യപെടുത്തുമ്പോള്‍ പുസ്തകത്തിന്റെ ശീര്‍ഷകവും ,വായനയും ,ജീവിതവും ഒരു ബിന്ദുവില്‍ സന്ധിച്ചു കടന്നു പോകുന്നു.നിരാശപ്പെടുത്താതെ വായനയെ മാധവിക്കുട്ടിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഞാന്‍ "നക്ഷത്രങ്ങളില്ലാത്ത കറുത്ത ആകാശം കണ്ടു അസ്വസ്ഥനായി "

No comments:

Post a Comment